യൂണിവേഴ്സിറ്റികളെ മെരുക്കി ഗവർണണറുടെ പൂഴിക്കടകൻ... ദില്ലിയിൽ വെടി പൊട്ടിച്ചു
രാഷ്ട്രീയ ഇടപെടൽ ഉണ്ടാകില്ലെന്ന് തനിക്ക് പല തവണ വാക്ക് തന്നിരുന്നു. എന്നാൽ സ്ഥിരമായി രാഷ്‌ട്രീയ ഇടപെടൽ നടക്കുന്നുണ്ട്. രാജ്യത്ത് എല്ലായിടത്തും സർവകലാശാലകളുടെ നടത്തിപ്പ് ചാൻസലർക്കാണ്. സർവകലാശാലകളുടെ നടത്തിപ്പ് ചുമതല ഗവർണർക്കും സർക്കാരിന്റെ നത്തിപ്പ് ചുമതല തിരഞ്ഞെടുക്കപ്പെട്ട സർക്കാരിനുമാണ്. സർവകലാശാലകളുടെ പ്രവർത്തനങ്ങളിൽ ആരെങ്കിലും ഇടപെട്ടാൽ അതുസംബന്ധിച്ച നിലപാട് സുപ്രീം കോടതിയും ഹൈക്കോടതിയും വ്യക്തമാക്കിയിട്ടുണ്ട്.
ഞാൻ എന്റെ അധികാരപരിധിയിലും നിങ്ങൾ നിങ്ങളുടെ അധികാര പരിധിയിലും പ്രവർത്തിക്കണം.താൻ സർക്കാരിന്റെ കാര്യത്തിൽ അനാവശ്യമായി ഇടപെടൽ നടത്തിയതിന്റെ കാര്യത്തിൽ ഒരു ഉദാഹരണമെങ്കിലും അവർ പറയട്ടെ, ആ നിമിഷം രാജി വയ്‌ക്കും. എന്നാൽ സർക്കാർ നടത്തിയ ആയിരത്തിലധികം അനധികൃത ഇടപെടലുകൾ കാണിച്ചു തരാൻ തനിക്ക് സാധിക്കും എന്നും അദ്ദേഹം പറഞ്ഞു. ഡൽഹിയിൽ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സർക്കാർ ഒട്ടേറെ തവണ സർവകലാശാലകളിൽ നിയമ വിരുദ്ധ ഇടപെടലുകൾ നടത്തിയിട്ടുണ്ട്. ഭരണ കക്ഷിയുടെ കേന്ദ്രമാക്കി സർവകലാശാലകളെ മാറ്റാൻ അനുവദിക്കില്ല. വ്യക്തികളെക്കുറിച്ചല്ല, മറിച്ച് കേരളത്തിലെ വിദ്യാർത്ഥികളെക്കുറിച്ചാണ് ചിന്തിക്കുന്നത്. ചാൻസലർ എന്ന നിലയിൽ വിദ്യാർത്ഥികളുടെ ഭാവിയെപ്പറ്റിയാണ് താൻ ആശങ്കപ്പെടുന്നത്. ഉന്നത വിദ്യാഭ്യാസത്തിനായി വിദ്യാർത്ഥികൾ കേരളം വിടുകയാണ്.
കേരളത്തിലെ സ്കൂൾ വിദ്യാഭ്യാസം മികച്ചതാണെങ്കിലും കേരളത്തിലെ സർവകലാശാലകളുടെ സ്ഥിതി അതല്ല. രാഷ്ട്രീയ ഇടപെടൽ ശക്തമാണെന്നത് ഞാൻ മാത്രം പറയുന്ന കാര്യമല്ല. സമ്മർദ്ദം ചെലുത്തി കാര്യം നേടാമെന്ന് ആരും കരുതേണ്ട. ഒപ്പിടാതെ വച്ച ബില്ലുകളെക്കുറിച്ച് വിശദീകരിക്കാൻ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നെങ്കിലും ആരും എത്തിയില്ല. ഇത് തുടർന്നുപോരുന്ന ശീലമാണ്. കേരളത്തിലെ സർവകലാശാലകളിൽ നൂറ് കണക്കിന് നിയമവിരുദ്ധ നിയമനങ്ങളാണ് നടന്നത്'- ഗവർണർ ആരോപിച്ചു.
ഡൽഹിയ്ക്ക് പുറപ്പെടുന്നതുവരെ തന്റെ പക്കലേയ്ക്ക് സർക്കാരിന്റെ ഒരു ഓർഡിനൻസും എത്തിയില്ല. കിട്ടാത്ത കാര്യത്തെക്കുറിച്ച് പ്രതികരിക്കാനാകില്ല. കോടതി ഉത്തരവുകളെ ബഹുമാനിക്കുകയും പാലിക്കുകയും ചെയ്യേണ്ടത് എല്ലാവരുടെയും കടമയാണ്. ഇത് വ്യക്തിപരമായ യുദ്ധമല്ല. എനിക്കാരോടും വ്യക്തിപരമായ വിരോധമില്ല. നിയമവിരുദ്ധമായി സർവകലാശാലകളുടെ കാര്യത്തിൽ ഇടപെടാൻ അനുവദിക്കില്ലെന്നും ഗവർണർ വ്യക്തമാക്കി.
https://www.facebook.com/Malayalivartha