കേരളത്തിൽ പ്രതിപക്ഷ നേതാവായി ഗവർണർ... പിണറായിക്ക് മുട്ടിടി... നിലപാട് കടുപ്പിച്ച് സുബ്രമണ്യം സ്വാമിയും
ശരിക്കും കേരളത്തിലെ പ്രതിപക്ഷനേതാവായിമാറി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പിണറായി വിജയനെതിരെ വെല്ലുവിളി തുടരുകയാണ്. മുഖ്യമന്ത്രി പിണറായി വിജയന്‍ ഒന്നല്ല ഒന്‍പതു ലക്ഷം പേരുമായി രാജ്ഭവന്‍ വളഞ്ഞാലും തനിക്കൊരു ഭയപ്പാടുമില്ലെന്ന് തുറന്നടിച്ചിരിക്കുകയാണ് ആരിഫ് മുഹമ്മദ് ഖാന്‍.
കോണ്‍ഗ്രസ് നേതാക്കള്‍ ഗവര്‍ണര്‍- മുഖ്യമന്ത്രി വിഷയത്തില്‍ ആണും പെണ്ണും നിലപാട് സ്വീകരിച്ചിരിക്കെ താനാണ് കേരളത്തിലെ ഏക പ്രതിപക്ഷ നേതാവെന്ന് രീതിയില്‍ പ്രതികരണം പുറത്തുവിടുകയാണ് ആരിഫ് മുഹമ്മദ് ഖാന്‍. നിലവിലെ സാഹചര്യത്തില്‍ വൈസ് ചാന്‍സിലര്‍മാരെ മാത്രമല്ല പിണറായി വിജയന്‍ മന്തിസഭയെത്തന്നെ ആരിഫ് മുഹമ്മദ് ഖാന്‍ ഗവര്‍ണറുടെ പ്രത്യേക അധികാരത്തില്‍ പുറത്താക്കാന്‍ രാഷ്ട്രപതിക്കു കത്തയക്കുമോ എന്നതേ അറിയേണ്ടതുള്ളു.
കേന്ദ്രത്തിന്റെ പ്രതിനിധിയായി രാഷ്ട്രപതി നിയമിക്കുന്ന ഗവര്‍ണറെ തൊടാനുള്ള ധൈര്യം പിണറായിയുടെ പാര്‍ട്ടിക്കാര്‍ക്കില്ലെന്ന പരസ്യമായ വെളിപ്പെടുത്തല്‍കൂടിയാണ് ആരിഫ് ഇന്ന് ഡല്‍ഹിയില്‍ നടത്തിയിരിക്കുന്നത്. അക്ഷരാര്‍ഥത്തില്‍ ഭരണത്തിലെയും നിയമനങ്ങളിലെയും സിപിഎം തിരുകിക്കയറ്റുകള്‍ക്കെതിരെ കോണ്‍ഗ്രസില്‍ സുധാകരനും സതീശനും വ്യക്തമായ നിലപാടുകളൊന്നുമില്ലെന്നതാണ് കേരളത്തിന്റെ ഗതികേട്.
പ്രതിപക്ഷത്തിന്റെ ഈ നിഷ്‌ക്രിയ സമീപനത്തെ ഗവര്‍ണര്‍ സഹതാപത്തോടെയാണ് നിലവില്‍ നിരീക്ഷിക്കുന്നതും. തിരുവനന്തപുരം കോര്‍പറേഷനിലെ സിപിഎം നിയമനനീക്കം പോലും ഒരു ജനകീയ വിഷയമാക്കി മാറ്റുന്നതില്‍ കോണ്‍ഗ്രസ് ഒരു വന്‍പരാജയമായി മാറുകയാണ്. ജനാധിപത്യത്തില്‍ പ്രതിഷേധിക്കാനുള്ള അവകാശം എല്ലവര്‍ക്കുമുണ്ടെന്നും എന്നാല്‍ ഒരു സമ്മര്‍ദ്ദവും വിലപ്പോവില്ലെന്നും ആരിഫ് മുഹമ്മദ് ഖാന്‍ ഡല്‍ഹിയില്‍ വ്യക്തമാക്കി.
ഭരണഘടനാപരമായ ഉത്തരവാദിത്വമാണ് താന്‍ നിറവേറ്റുന്നതെന്നും അതില്‍ നിന്ന് പിന്‍മാറില്ലെന്നും ഗവര്‍ണര്‍ ആവര്‍ത്തിച്ചിരിക്കെ സിപിഎം ഭീഷണി വിലപ്പോകില്ലെന്നും ഏതറ്റം വരെ പോകാനും താന്‍ ഒരുക്കമാണെന്നും ഗവര്‍ണര്‍ വ്യക്തമാക്കുകയാണ്. സര്‍വകലാശാലകളെ പാര്‍ട്ടി ഡിപ്പാര്‍ട്ടുമെന്റുകളാക്കാന്‍ അനുവദിക്കില്ല. കേരളത്തിലെ 13 സര്‍വകലാശാലകളിലും അനധികൃത നിയമനങ്ങളാണ് നടക്കുന്നതെന്നും കോടതി വിധി അംഗീകരിക്കാന്‍ എല്ലാവര്‍ക്കും ബാധ്യതയുണ്ടെന്നും ഗവര്‍ണര്‍ പറയുന്നു.
ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് മാറ്റുന്നത് സംബന്ധിച്ച ഒരു ഓര്‍ഡിനന്‍സും ഡല്‍ഹിയിലേക്ക് പുറപ്പെടുന്നത് വരെ തനിക്ക് കിട്ടിയില്ലെന്നും കൈയില്‍ കിട്ടാത്ത ഒരു കാര്യത്തെ കുറിച്ച് പ്രതികരിക്കാനില്ലെന്നുമാണ് ഗവര്‍ണര്‍ പറയുന്നത്. സര്‍വകലാശാലകളുടെ നടത്തിപ്പ് സംബന്ധിച്ച് കൃത്യമായ നിയമങ്ങളുണ്ട്. സുപ്രീം കോടതി ഈ വിഷയത്തില്‍ കൃത്യമായ നിലപാട് പറഞ്ഞിട്ടുണ്ട്.
തനിക്കെതിരെ പിണറായി വിജയന്‍ സര്‍ക്കാര്‍ എന്തൊക്കെ നീക്കം നടത്തിയാലും പിന്നോട്ടില്ലെന്ന ഉറച്ച നിലപാട് ഗവര്‍ണര്‍ സ്വീകരിച്ചതോടെ ഇദ്ദേഹത്തിന്റെ സുരക്ഷ ഉള്‍പ്പെടെ കാര്യങ്ങളില്‍ വെട്ടിലാകുന്നത് ആഭ്യന്തര മന്ത്രികൂടിയായ മുഖ്യമന്ത്രി പിണറായി വിജയനാണ്. തനിക്കെതിരെ നിയമപരമായി നീങ്ങാനാണ് സര്‍ക്കാരിന്റെ തീരുമാനമെങ്കില്‍ അതിനെ സ്വാഗതം ചെയ്യുന്നതായി ഗവര്‍ണര്‍ പറഞ്ഞിരിക്കുന്നു.
ഡല്‍ഹിയില്‍ നിന്ന് കേരളത്തില്‍ മടങ്ങിയെത്തിയശേഷം ഗവര്‍ണര്‍ സംസ്ഥാനത്ത് വിവിധ പരിപാടികളില്‍ പങ്കെടുക്കുന്നുണ്ട്. ഈ ചടങ്ങുകളില്‍ പിണറായി വന്‍പോലീസ് സുരക്ഷാ സന്നാഹം ഗവര്‍ണര്‍ക്ക് നല്‍കേണ്ടിവരും. അനിഷ്ടകരമായ എന്തെങ്കിലും സംഭവമുണ്ടായാല്‍ സംസ്ഥാനത്തെ ആഭ്യന്ത്രവകുപ്പിന്റെ വലിയ വീഴ്ചയായി മാറും. ഒരുപക്ഷെ കേന്ദ്രസര്‍ക്കാര്‍ കര്‍ക്കശമായ നിലപാടുകളും നടപടികളും സ്വീകരിക്കാനും സാധ്യതയുണ്ട്.
ഇതിനിടെ കേരളത്തില്‍ സര്‍ക്കാറും ഗവര്‍ണറും തമ്മിലുള്ള പോരില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് പിന്തുണയുമായി ബി.ജെ.പി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി രംഗത്തു വന്നതും ശ്രദ്ധേയമായി. ഗവര്‍ണര്‍ പ്രതിനിധാനം ചെയ്യുന്നത് കേന്ദ്രത്തെയാണെന്നത് കേരളത്തിലെ ഭ്രാന്തന്മാരായ കമ്യൂണിസ്റ്റുകാര്‍ ഓര്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു. ഗവര്‍ണറുടെ രോമത്തില്‍ തൊട്ടാല്‍ സര്‍ക്കാറിനെ പിരിച്ചുവിടണമെന്നും സുബ്രഹ്മണ്യന്‍ സ്വാമി പറഞ്ഞു.
ഇന്ത്യയുടെ രാഷ്ട്രപതിയെയും അതുവഴി ഭരണഘടനയെയും പ്രതിനിധീകരിക്കുന്ന സ്ഥാനമാണ് ഗവര്‍ണറുടേത്. ഇക്കാര്യം കേരളത്തിലെ ഭ്രാന്തന്‍ കമ്യൂണിസ്റ്റുകാര്‍ തിരിച്ചറിയണം. ഗവര്‍ണറുടെ രോമത്തില്‍ തൊട്ടാല്‍ സംസ്ഥാന സര്‍ക്കാരിനെ പിരിച്ചുവിടാന്‍ മോദി സര്‍ക്കാര്‍ തയ്യാറാകണമെന്ന് അഭ്യര്‍ഥിക്കുന്നതായാണ് സുബ്രഹ്മണ്യം സ്വാമി നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.
https://www.facebook.com/Malayalivartha