ഗ്രീഷ്മയ്ക്ക് കുരുക്ക് മുറുക്കാൻ ഫോറൻസിക് പരിശോധനാഫലം, റിമാൻഡ് തടവുകാരിയായി അട്ടക്കുളങ്ങര ജയിലിൽ കഴിയുന്ന ഗ്രീഷ്മയെ അതീവ ശ്രദ്ധയോടെ നിരീക്ഷിച്ച് ജയിൽ ഉദ്യോഗസ്ഥരും മറ്റ് തടവ് പുള്ളികളും, ഒരു കൂസലുമില്ലാതെ ജയിലിൽ കഴിയുന്ന ഗ്രീഷ്മയ്ക്ക് രണ്ടാഴ്ചയ്ക്കകം അടുത്ത പണി

ഷാരോൺ എന്ന യുവാവിനെ പ്രണയക്കുരുതിയിൽ വീഴ്തി ആസൂതമായി കൊലപ്പെടുത്തിയ ഗ്രീഷ്മ ഇപ്പോൾ തെളിവെടുപ്പ് ട്രിപ്പ് ഒക്കെ കഴിഞ്ഞ് ജയിൽ സുഖവാസത്തിലാണ്. എന്നാൽ ഇത്രയൊക്കെ ചെയ്ത് കൂട്ടി ഒരു കൂസലുമില്ലാതെ കഴിയുന്ന ഗ്രീഷ്മയെ അടുത്ത പണി പുറകേ വരുന്നുണ്ട്. പ്രധാന തെളിവുകളുടെ ശാസ്ത്രീയ പരിശോധനാഫലം ഗ്രീഷ്മയുടെ കുരുക്ക് മുറുക്കുന്നതാണ്.ഫോറൻസിക് പരിശോധനാഫലം ഈ കേസിൽ ഏറെ നിർണായകമാണ്.
സംഭവ ദിവസം ഗ്രീഷ്മയും ഷാരോണും ധരിച്ചിരുന്ന വസ്ത്രങ്ങളുടെ ഫോറൻസിക് പരിശോധനാഫലവും ഗ്രീഷ്മയുടെ വീട്ടിൽ നിന്ന് ശേഖരിച്ച കഷായ പാത്രം, കീടനാശിനിക്കുപ്പി എന്നിവയുടെ പരിശോധനാഫലങ്ങളും പുറത്തുവരുന്നതോടെ ഗ്രീഷ്മയ്ക്കെതിരെയുള്ള തെളിവുകൾക്ക് കൂടുതൽ കരുത്ത് പകരും. ഫോറൻസിക് തെളിവുകളും മറ്റ് ശാസ്ത്രീയ പരിശോധനാഫലങ്ങളും സമാഹരിക്കലും സൈബർ തെളിവുകൾ ശേഖരിക്കലും കൂടുതൽ സാക്ഷിമൊഴികൾ രേഖപ്പെടുത്തലുമാണ് ഇനി ശേഷിക്കുന്നത്.
വരുന്ന രണ്ടാഴ്ചയ്ക്കകം ഇത്തരം തെളിവുകൾ കൂടി ശേഖരിച്ച് 90 ദിവസത്തിനകം കുറ്റപത്രം സമർപ്പിക്കാനാണ് അന്വേഷണ സംഘത്തിൻറെ നീക്കം. ഏറെ വിവാദമായ കേസിൽ എത്രയും വേഗം അന്വേഷണം പൂർത്തിയാക്കേണ്ടത് അന്വേഷണ സംഘത്തിൻറെ അഭിമാനപ്രശ്‌നം കൂടിയാണെന്നിരിക്കെ ഇനിയുള്ള നടപടികൾ അതിവേഗം പൂർത്തിയാക്കാനായിരിക്കും നീക്കം.
റിമാൻഡ് തടവുകാരിയായി അട്ടക്കുളങ്ങര ജയിലിൽ കഴിയുന്ന ഗ്രീഷ്മയെ ജയിൽ ഉദ്യോഗസ്ഥരും അതീവ ശ്രദ്ധയോടെയാണ് നിരീക്ഷിക്കുന്നത്.ഏറെ കോളിളക്കമുണ്ടായ കേസായതിനാൽ മറ്റ് തടവ് പുള്ളികളും ഗ്രീഷ്മയെ കാര്യമായി ശ്രദ്ധിക്കുന്നുണ്ട്. ചില തടവു പുള്ളികൾ ഗ്രീഷ്മയോട് കാര്യങ്ങൾ തിരക്കാനും ശ്രമിക്കുന്നുണ്ട്. ജയിലിലും ഗ്രീഷ്മയക്ക് ഒരു ഭാവ വ്യത്യാസവുമില്ല.
തെളിവെടുപ്പിനിടെ കണ്ട അതേപോലെ തന്നെയാണ് ഗ്രീഷ്മ ജയിലിനകത്തുമെന്നാണ് പുറത്തുവരുന്ന വിവരം. തെളിവെടുപ്പിന് ശേഷം അട്ടക്കുളങ്ങര ജയിലിൽ റിമാൻഡിൽ കഴിയുന്ന ഗ്രീഷ്മ മറ്റ് തടവ് പുള്ളികൾക്കൊപ്പം കൂസലില്ലാതെയാണ് കഴിയുന്നതെന്നാണ് അനൗദ്യോഗികമായി ലഭിക്കുന്ന വിവരം. മറ്റ് തടവുകാർക്കൊപ്പം ജയിൽ ഭക്ഷണം കഴിച്ച് ജയിൽ ജീവിതവും ഗ്രീഷ്മ കുറ്റബോധമില്ലാതെ തള്ളിനീക്കുന്നത് ജയിൽ ഉദ്യോഗസ്ഥരെയും അമ്പരപ്പിക്കുകയാണ്.
തെളിവെടുപ്പിന് കൊണ്ടുപോയപ്പോൾ പോലീസുകാർക്കൊപ്പം ചിരിച്ചുല്ലസിച്ച് നടന്ന ഗ്രീഷ്മ ജയിലിൽ കയറിയപ്പോഴും അതിനൊരു മാറ്റവും വരുത്തിയിട്ടില്ല. പോലീസ് കസ്റ്റഡി കഴിഞ്ഞ് കോടതിയിൽ ഹാജരാക്കിയപ്പോൾ പോലീസ് കസ്റ്റഡിയിൽ ബുദ്ധിമുട്ടുകൾ ഉണ്ടായോ എന്ന ചോദ്യത്തിന് ഇല്ല എന്നാണ് ഗ്രീഷ്മ മറുപടി നൽകിയത്. ജയിലിൽ വൈദ്യസഹായം വേണോ എന്ന ചോദ്യത്തിനും വേണ്ട എന്നായിരുന്നു ഗ്രീഷ്മയുടെ മറുപടി.
ആസൂത്രിതമായി നടപ്പാക്കിയ കൊലപാതകത്തിൽ പിടിക്കപ്പെടുമെന്ന് ഒരിക്കൽപോലും ഗ്രീഷ്മ കരുതിയിരുന്നില്ലെന്നാണ് ചില അന്വേഷണ ഉദ്യോഗസ്ഥർ സൂചിപ്പിക്കുന്നത്. ഗ്രീഷ്മയുടെ അമ്മ സിന്ധുവും അട്ടക്കുളങ്ങര വനിതാ ജയിലിലുണ്ടെങ്കിലും ഇരുവരെയും പ്രത്യേകം സെല്ലുകളിലാണ് പാർപ്പിച്ചിരിക്കുന്നത്. കൊലക്കേസിൽ അമ്മയും മകളും ഒരേ ജയിലിൽ റിമാൻഡ് കഴിയുന്നത് കൊണ്ട് തന്നെ അട്ടക്കുളങ്ങര ജയിലിൽ നിന്ന് ഇവരെ സംബന്ധിക്കുന്ന മറ്റ് വിവരങ്ങളൊന്നും പുറത്തുവിടാതെ ജാഗ്രത പാലിക്കുകയാണ് ജയിൽ അധികൃതർ.
https://www.facebook.com/Malayalivartha
























