കാമുകനും സുഹൃത്തുക്കളും ചേർന്ന് 16കാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി: ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയ യുവാക്കൾക്കൊപ്പം പെൺകുട്ടി പോയതോടെ പീഡനം തുടർന്നത് മൂന്ന് തവണ: മകളുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ മാതാപിതാക്കൾ മറ്റൊരു യുവാവുമായി ശൈശവ വിവാഹം നടത്തി: പീഡനത്തിനിരയാക്കിയ യുവാക്കൾ തമ്മിൽ തർക്കം മൂത്തതോടെ ദൃശ്യങ്ങൾ വാട്സ്ആപ്പിൽ പ്രചരിപ്പിച്ചു:- രണ്ട് പേർ അറസ്റ്റിൽ, മൂന്ന് പ്രതികൾ ഒളിവിൽ:- പെൺകുട്ടിയെ വിവാഹം കഴിച്ച യുവാവിനെതിരെയും കേസ്

ബന്ധുവായ കാമുകനും സുഹൃത്തുക്കളും ചേർന്ന് ഒരു വർഷത്തിലേറെയായി മയക്കുമരുന്ന് നൽകി പതിനാറുകാരിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ. കേസിലെ മൂന്ന് പ്രതികൾ ഒളിവിലാണ്. ഇവർക്കായുള്ള തെരച്ചിൽ ആരംഭിച്ചതായി പൊലീസ് അറിയിച്ചു. തിരുച്ചിറപ്പള്ളി മുസിരിയിലെ പെൺകുട്ടിയാണ് ബലാത്സംഗത്തിനിരയായത്. ഈ കേസിലെ പ്രതിയായ ഒരു യുവാവുമായി പതിനാറുകാരി പ്രണയത്തിലായിരുന്നു. ഇയാൾ യുവതിയെ ചതിക്കുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. അഞ്ച് പേർ ചേർന്ന് കൂട്ടബലാത്സംഗം ചെയ്യുകയും തുടർന്ന് ഒരു വർഷത്തോളം അശ്ലീല വീഡിയോ ഉപയോഗിച്ച് ബ്ലാക്ക് മെയിൽ ചെയ്യുകയും ചെയ്‌തെന്നാണ് പോലീസ് പറയുന്നത്.
2021 ഏപ്രിലിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കാമുകൻ രംഗനാഥൻ ബൈക്കിൽ കാവേരി തീരത്തുള്ള കോട്ടൂർ തൈലമരകത്ത് പോയി. പെൺകുട്ടിയ്ക്ക് ശീതളപാനീയത്തിൽ മദ്യം കലർത്തി നൽകിയെന്ന് പരാതിയിൽ പറയുന്നു. തുടർന്ന് കാമുകൻ തന്റെ നാല് സുഹൃത്തുക്കളെ വിളിച്ച് വരുത്തി. ലൈംഗികമായി പീഡിപ്പിക്കുകയും കുറ്റകൃത്യം അവരുടെ ഫോണിൽ പകർത്തുകയും ചെയ്തു. തുടർന്ന് കഴിഞ്ഞ വർഷം ഏപ്രിലിൽ യുവാവ് പെൺകുട്ടിയെ ഭീഷണിപ്പെടുത്തുകയും വീഡിയോ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി വിവിധ സ്ഥലങ്ങളിൽ വിളിച്ചു വരുത്തി മൂന്ന് തവണ ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തു.
ഇതിനിടെ മാതാപിതാക്കൾ വീട്ടിൽ ഇല്ലാത്ത സമയങ്ങളിൽ ചില യുവാക്കൾ വീട്ടിൽ എത്താറുണ്ടെന്നും പെൺകുട്ടി ഇവർക്കൊപ്പം പുറത്തേയ്ക്ക് പോകുന്നത് കാണാറുണ്ടെന്നും അയൽവാസികൾ മാതാപിതാക്കളെ അറിയിച്ചു. കുട്ടിയുടെ പെരുമാറ്റത്തിൽ മാറ്റം കണ്ട മാതാപിതാക്കൾ ട്രിച്ചിയിലുള്ള ഒരു യുവാവുമായി പെൺകുട്ടിയുടെ വിവാഹം നടത്തി. എന്നാൽ, ബാലാവകാശ പ്രവർത്തകർ വിവാഹ വാർത്ത അറിഞ്ഞതോടെ മുസിരി പോലീസിൽ വിവരമറിയിക്കുകയായിരുന്നു. ഉദ്യോഗസ്ഥർ കുട്ടിയെ രക്ഷപ്പെടുത്തി ശിശു സംരക്ഷണ കേന്ദ്രത്തിലേക്ക് അയച്ചു.
കുറച്ച് മാസങ്ങൾക്ക് ശേഷം, പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച യുവാക്കൾ തമ്മിൽ തർക്കം ഉണ്ടാകുകയും,യുവാക്കളിൽ ഒരാൾ വീഡിയോ വാട്ട്‌സ്ആപ്പിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു. വീഡിയോ വാട്‌സ്ആപ്പിൽ വൈറലായി. ഇത് കണ്ട പെൺകുട്ടിയുടെ മാതാപിതാക്കൾ മകളെ ഉപദ്രവിച്ചവർക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് മുസിരി ഓൾ വുമൺ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി.
തുടർന്ന് അഭയകേന്ദ്രത്തിൽ കഴിയുന്ന കുറ്റിയിൽ നിന്ന് മൊഴിയെടുത്ത പോലീസ് കേസെടുക്കുകയും മുസിരി അന്ധരപ്പട്ടി സ്വദേശി രംഗനാഥൻ, സിരുകമ്പൂർ സ്വദേശി മണികണ്ഠൻ എന്ന മണി, സിരുകമ്പൂരിലെ ധർമ ഗണേഷ് എന്നിവരടക്കം മൂന്നുപേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഒളിവിലുള്ള രണ്ടുപേർക്കായി പോലീസ് തിരച്ചിൽ നടത്തുകയാണ്. പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പെൺകുട്ടിയെ വിവാഹം കഴിച്ച യുവാവിനെതിരെയും കേസെടുത്തിട്ടുണ്ട്.
https://www.facebook.com/Malayalivartha
























