'പഠിപ്പിക്കൽ അല്ലാതെ യൂണിവേഴ്സിറ്റിയിൽ ചെയ്യുന്ന കാര്യങ്ങൾ ഒന്നും അക്കാദമിക്ക് എക്സ്പീരിയൻസ് ആയി കണക്കാക്കാത്തത് വെൽ റാണ്ടഡ് ആയിട്ടുള്ള അക്കാദമിക്ക് മാനേജർമാരുടെ വളർച്ചയെ തടസ്സപ്പെടുത്തും... പിൽക്കാലത്ത് യൂണിവേഴ്സിറ്റിയുടെ വളർച്ചയും. കേരളത്തിലെ ഉന്നത വിദ്യാഭ്യാസ രംഗം ഉടച്ചുവാർക്കണം എന്നു തന്നെയാണ് ഇപ്പോഴും അഭിപ്രായം. പക്ഷെ ഇപ്പോൾ നടക്കുന്ന സംഭവങ്ങൾ അതിനുള്ളതാണെന്ന് തോന്നുന്നില്ല...' മുരളി തുമ്മാരുകുടി കുറിക്കുന്നു

കണ്ണൂര്‍ സര്‍വകലാശാല നിയമന വിവാദത്തില്‍ പ്രിയാ വര്‍ഗീസിനെ കഴിഞ്ഞ ദിവസം ഹൈക്കോടതി വിമർശിക്കുകയുണ്ടായി. സ്റ്റുഡൻ്റ്സ് സർവ്വീസസ് ഡയക്ടർ ആയിരുന്ന കാലം അധ്യാപന പരിചയമയമായി കണക്കാക്കാനാവില്ലന്ന് കോടതി നിരീക്ഷിക്കുകയുണ്ടായി. നാഷണല്‍ സര്‍വീസ് സ്കീം കോർഡിനേറ്ററായിരുന്ന കാലം അധ്യയന പരിചയമല്ല. എൻഎസ്എസിന് പോയി കുഴിവെട്ടിയതൊന്നും അധ്യയന പരിചയമാവില്ലെന്നും കോടതി വിമര്‍ശിക്കുകയായിരുന്നു. എന്നാൽ ഹൈക്കോടതിയുടെ വിമര്ശനത്തിനെതിരെ രംഗത്ത് എത്തിയിരിക്കുകയാണ് മുരളി തുമ്മാരുകുടി.
'പഠിപ്പിക്കൽ അല്ലാതെ യൂണിവേഴ്സിറ്റിയിൽ ചെയ്യുന്ന കാര്യങ്ങൾ ഒന്നും അക്കാദമിക്ക് എക്സ്പീരിയൻസ് ആയി കണക്കാക്കാത്തത് വെൽ റാണ്ടഡ് ആയിട്ടുള്ള അക്കാദമിക്ക് മാനേജർമാരുടെ വളർച്ചയെ തടസ്സപ്പെടുത്തും. പിൽക്കാലത്ത് യൂണിവേഴ്സിറ്റിയുടെ വളർച്ചയും' എന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിക്കുകയുണ്ടായി.
ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ;
യൂണിവേഴ്സിറ്റികളുടെ കുഴിവെട്ടുമ്പോൾ....
കേരളത്തിലെ യൂന്നിവേഴ്സിറ്റികളുടെ ഫാൻ ഒന്നുമല്ല ഞാൻ. അത് പല പ്രാവശ്യം പറഞ്ഞിട്ടുമുണ്ട്.
പക്ഷെ ഇപ്പോൾ കേരളത്തിലെ യൂണിവേഴ്സിറ്റികൾക്ക് സംഭവിക്കുന്നത് ഏറെ ദുഃഖകരവും ദീർഘകാല പ്രത്യാഘാതങ്ങൾ ഉണ്ടാക്കാൻ പോന്നവയുമാണ്. ചാൻസലറും കോടതിയും ഒക്കെ ഇടപെടുന്നു. യൂണിവേഴ്സിറ്റിയോടോ സർക്കാരിനോടോ എതിർപ്പുള്ളവർ ഒക്കെ അതിനെ പിന്തുണക്കുന്നു. വക്കോലിലിട്ടു ചക്ക വെട്ടിയത് പോലെ എന്നൊരു പ്രയോഗം വെങ്ങോലയിൽ കേട്ടിട്ടുണ്ട്. യൂണിവേഴ്സിറ്റിയുടെ നില അതുപോലാകുന്നു. All the kings men and all the kings horses ഒക്കെ ശ്രമിച്ചാലും ഹംപ്റ്റി ഡംപ്റ്റിയെ ഒരുമിച്ചു കൂട്ടാൻ പറ്റാതാകുന്നു.
ഞാൻ കണ്ടിട്ടുള്ള അക്കാദമിക് സ്ഥാപനങ്ങളിൽ ഒക്കെ അധ്യാപകർക്ക് പഠിപ്പിക്കൽ അല്ലാത്ത ജോലികൾ ചെയ്യേണ്ടി വരാറുണ്ട്, ചിലപ്പോൾ ഫുൾ ടൈം തന്നെ. ഇത് ഡീൻ ആകുന്നത് മുതൽ ഫണ്ട് റെയിസിംഗ് വരെ ആകാം. അതൊക്കെ അക്കാദമിക്ക് എക്സ്പീരിയൻസ് ആയിട്ടാണ് കരുതപ്പെടുന്നത്. മുന്നോട്ടുള്ള പ്രമോഷന് അതൊന്നും ഒരു കുറവല്ല എന്നു മാത്രമല്ല അല്പം നല്ല കാര്യമായിട്ടാണ് കരുതി വരുന്നത്.
പഠിപ്പിക്കൽ അല്ലാതെ യൂണിവേഴ്സിറ്റിയിൽ ചെയ്യുന്ന കാര്യങ്ങൾ ഒന്നും അക്കാദമിക്ക് എക്സ്പീരിയൻസ് ആയി കണക്കാക്കാത്തത് വെൽ റാണ്ടഡ് ആയിട്ടുള്ള അക്കാദമിക്ക് മാനേജർമാരുടെ വളർച്ചയെ തടസ്സപ്പെടുത്തും. പിൽക്കാലത്ത് യൂണിവേഴ്സിറ്റിയുടെ വളർച്ചയും. കേരളത്തിലെ ഉന്നത വിദ്യാഭ്യാസ രംഗം ഉടച്ചുവാർക്കണം എന്നു തന്നെയാണ് ഇപ്പോഴും അഭിപ്രായം. പക്ഷെ ഇപ്പോൾ നടക്കുന്ന സംഭവങ്ങൾ അതിനുള്ളതാണെന്ന് തോന്നുന്നില്ല.
മുരളി തുമ്മാരുകുടി
https://www.facebook.com/Malayalivartha

























