മാസംതികയാതെ ജനിക്കുന്ന കുഞ്ഞിനുവേണ്ടത് നെഞ്ചിലെ ചൂട്... ഇൻക്യുബേറ്റർ മാർഗരേഖ പുതുക്കി ഡബ്ല്യുഎച്ച്ഒ.. പുതിയ മാർഗരേഖ ഇങ്ങനെ..!

അമ്മയുടെയോ അച്ഛന്റെയോ നഗ്നമായ നെഞ്ചില്‍ കുഞ്ഞിനെ ചേര്‍ത്തുവെച്ചു പൊതിയുന്ന രീതിയാണ് കാങ്ക്‌രൂ കെയര്‍. കൊളംബിയയിലെ ബൊഗോത്തയില്‍ 1970-കളിലാണ് ഈ രീതി ആദ്യം തുടങ്ങിയത്. ഇതിലൂടെ:
-കുഞ്ഞിന്റെ ഹൃദയമിടിപ്പ് സ്വാഭാവികനിലയിലാകും.
-ശ്വസനരീതി മെച്ചപ്പെടും. അതുവഴി ശരീരത്തില്‍ ഓക്സിജന്റെ അളവ് മെച്ചപ്പെടും
-ഉറക്കത്തിന്റെ സമയം വര്‍ധിക്കും
-ശരീരഭാരം വേഗം കൂടും
-കൂടുതൽ പാലുകുടിക്കും
-അസ്വസ്ഥതകാരണമുണ്ടാകുന്ന കരച്ചില്‍ കുറയും
വർഷംതോറും മരിക്കുന്നത് 10 ലക്ഷം കുഞ്ഞുങ്ങള്‍
മാസംതികയാതെയുള്ള പ്രസവങ്ങള്‍ ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് ആഫ്രിക്കയിലും ദക്ഷിണേഷ്യയിലുമാണ്. ലോകത്ത് പ്രതിവര്‍ഷം ഒന്നരക്കോടി കുഞ്ഞുങ്ങള്‍ മാസംതികയാതെ ജനിക്കുന്നു. ആകെ ജനിക്കുന്ന കുഞ്ഞുങ്ങളിൽ പത്തിലൊരാൾ എന്നാണ് തോത്. ഇതില്‍ 10 ലക്ഷംപേര്‍ ജനനത്തിലെ ആരോഗ്യപ്രശ്നങ്ങള്‍ കാരണം അഞ്ചു വയസ്സിനുമുമ്പ് മരിക്കുന്നു. അതിജീവിക്കുന്ന കുഞ്ഞുങ്ങളില്‍ പലര്‍ക്കും പഠന, കാഴ്ച, കേള്‍വി വൈകല്യങ്ങള്‍ ഉണ്ടാകാറുണ്ട്.
മാസം തികയാതെ ജനിക്കുന്ന കുഞ്ഞുങ്ങളെ സാധാരണ ഏഴുദിവസംമുതല്‍ 14 ദിവസം വരെ ഇന്‍ക്യുബേറ്റര്‍ അല്ലെങ്കില്‍ വാമറില്‍ വെക്കുകയാണ് പതിവ്. ഒപ്പം കാങ്ക്‌രൂ കെയറും ലഭ്യമാക്കുന്നുണ്ട്. കേരളത്തിലെ ഒട്ടുമിക്ക സ്വകാര്യ-സര്‍ക്കാര്‍ ആശുപത്രികളില്‍ കാങ്ക്‌രൂ കെയറിന് കുഞ്ഞിന്റെ അമ്മയും അച്ഛനും ഭാഗമാകാറുണ്ട്.
ഡോ. റിയാസ്, ശിശുരോഗവിഭാഗം അസോസിയേറ്റ് പ്രൊഫസര്‍,
എസ്.എ.ടി. ആശുപത്രി, തിരുവനന്തപുരം
https://www.facebook.com/Malayalivartha


























