'ഡിഗ്രിയും ഡോക്ടറേറ്റുമൊക്കെയുള്ളവർ തൊഴിലില്ലാതെ അലയുന്ന ഈ സമത്വസുന്ദര സോഷ്യലിസ്റ്റ് കേരളത്തിലാണ് കത്തി കുത്ത് നടത്തുന്ന ക്രിമിനൽസും സ്വപ്നയും ഇഞ്ചിയും മുളകും ഒക്കെ മുടിഞ്ഞ ശബളത്തിൽ പിൻവാതിലിലൂടെ കയറിപ്പറ്റിയത്. അർഹതപ്പെട്ടവനെ മറികടന്നു പ്രസ്ഥാനത്തിലെ ഫസ്റ്റ് ലേഡിമാർ ഒന്നാം റാങ്കുകളിൽ സർവ്വകലാശാലകളിൽ കടന്നുകൂടിയത് ഇതേ പിൻവാതിലുകൾ വഴിയാണ്...' അഞ്ജു പാർവതി പ്രഭീഷ്

കേരളത്തിൽ പിൻവാതിൽ നിയമനത്തിന്റെ വാർത്തകൾ ദിനംപ്രതി പുറത്തുവരുകയാണ്. സ്വന്തം പാർട്ടിയിലെ നേതാക്കന്മാരും അണികളും കൺമുന്നിൽ കാട്ടിക്കൂട്ടുന്ന സകലമാന തൊട്ടിത്തരത്തിനും കൂട്ടുനിന്ന് ജയ് വിളിച്ച അതേ ഡിഫി തന്നെ പ്രതികരണ ശേഷി നഷ്ടപ്പെട്ട അണികളോട് പറയുകയാണ് തെരുവിൽ ഇറങ്ങി എവിടെ ജോലി; എവിടെ ജനാധിപത്യം എന്ന് ചോദിക്കാൻ എന്ന് കുറിക്കുകയാണ് അഞ്ജു പാർവതി പ്രഭീഷ്.
ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;
റാഡിക്കലായിട്ടുള്ള മാറ്റമാണ് കണ്ണൂർ സർവ്വകലാശാലയിൽ നടന്നത്. താത്വികമായ അവലോകനമാണ് സഖാക്കന്മാർ ഉദ്ദേശിച്ചത്. റിസർച്ച് മാർക്ക് വലതു പക്ഷത്ത് നിന്ന് വായിച്ചുനോക്കുമ്പോൾ മാത്രമാണ് 156. ഇടതുപക്ഷത്തിൽ നിന്നും വായിച്ചു നോക്കുമ്പോൾ 651 ആവുന്നു.
യോഗ്യതയിലും അധികം എക്സ്ട്രാ വരുന്നുണ്ട്. പിന്നെ ഡൽഹിയിൽ ട്രാക്റ്റർ ഓടിച്ചു നടന്ന സഖാവ്. കെ കെ. രാഗേഷിൻ്റെ ഭാര്യയെന്ന അധിക യോഗ്യത വേറെയുണ്ടല്ലോ! പിന്നെ ലോക ചരിത്രത്തിൽ തന്നെ ആദ്യമായി NSS കോർഡിനേറ്ററായി കാടും പടലവും പിള്ളേരെ കൊണ്ട് ചെയ്യിച്ചതിൻ്റെയും മറ്റും യോഗ്യത വേറെയും ! കേരള പബ്ലിക് സർവ്വീസ് കമ്മിഷനെ കേരള 'പെണ്ണുമ്പിള സർവ്വീസ് കമ്മിഷനാക്കിയ മാറ്റം റാഡിക്കൽ അല്ലെങ്കിൽ മറ്റെന്താണ്? അച്ചി അപ്പോയ്മെൻ്റ് യോജന വഴി കേരളത്തിലെ കയറിപ്പറ്റിയ മറ്റ് പ്രമുഖ അച്ചിമാർ!
1. നിനിത കണിച്ചേരി – കാലടി സംസ്കൃത സർവകലാശാല അസിസ്റ്റന്റ് പ്രഫസർ.
യോഗ്യത: സ . എം ബി രാജേഷിന്റെ ഭാര്യ
2. വിജി വിജയൻ – കേരള സർവകലാശാല അസിസ്റ്റന്റ് പ്രഫസർ.
യോഗ്യത: പി കെ ബിജുവിന്റെ ഭാര്യ
3. ദീപ്തി നീഷാദ് – കേരള ക്ലേ & സെറാമിക് ഡയരക്ടർ.
യോഗ്യത : ഇപി ജയരാജന്റെ ജ്യേഷ്ഠന്റെ മകന്റെ ഭാര്യ
4. ആർ.ബിന്ദു – ശ്രീ കേരളവർമ്മ കോളേജ് വൈസ് പ്രിൻസിപ്പൽ ( ഇപ്പോൾ മന്ത്രി)
യോഗ്യത: എ. വിജയരാഘവന്റെ ഭാര്യ
5. വാണി കേസരി- കുസാറ്റ് സ്‌കൂൾ ഓഫ് ലീഗൽ സ്റ്റഡീസ് ഡയറക്ടർ
യോഗ്യത: പി. രാജീവിന്റെ ഭാര്യ.
6. പിഎം സഹല – കണ്ണൂർ സർവ്വകലാശാല അസിസ്റ്റന്റ് പ്രഫസർ
യോഗ്യത: എ.എൻ ഷംസീറിന്റെ ഭാര്യ ( നിയമനം കോടതി തടഞ്ഞു.)
ഡിഗ്രിയും ഡോക്ടറേറ്റുമൊക്കെയുള്ളവർ തൊഴിലില്ലാതെ അലയുന്ന ഈ സമത്വസുന്ദര സോഷ്യലിസ്റ്റ് കേരളത്തിലാണ് കത്തി കുത്ത് നടത്തുന്ന ക്രിമിനൽസും സ്വപ്നയും ഇഞ്ചിയും മുളകും ഒക്കെ മുടിഞ്ഞ ശബളത്തിൽ പിൻവാതിലിലൂടെ കയറിപ്പറ്റിയത്. അർഹതപ്പെട്ടവനെ മറികടന്നു പ്രസ്ഥാനത്തിലെ ഫസ്റ്റ് ലേഡിമാർ ഒന്നാം റാങ്കുകളിൽ സർവ്വകലാശാലകളിൽ കടന്നുകൂടിയത് ഇതേ പിൻവാതിലുകൾ വഴിയാണ്.
പൊതുമേഖലാസ്ഥാപനങ്ങൾ, സർക്കാർ സ്ഥാപനങ്ങൾ, പ്രാഥമിക ആരോഗ്യകേന്ദ്രങ്ങൾ, തദ്ദേശ ഭരണസ്ഥാപനങ്ങൾ എല്ലായിടത്തും കമ്മ്യൂണിസ്റ്റ് കുടുംബങ്ങളിൽ നിന്നുള്ളവരോ പാർട്ടിക്കു വേണ്ടി എന്തും ചെയ്യാൻ മടിക്കാത്ത ഗുണ്ടകളോ ഒക്കെയാണ് ഉദ്യോഗസ്ഥർ .
അവർക്കു PSC യും വിദ്യാഭാസ യോഗ്യതയും ഒന്നും ബാധകമല്ല. ഉദാഹരണങ്ങൾ എത്ര വേണമെങ്കിലും നമ്മുടെ ചുറ്റുവട്ടങ്ങളിൽ തന്നേ കാണാം. എത്രമാത്രം ക്രൂരവും ജനാധിപത്യവിരുദ്ധവുമായ ഫാസിസ്റ്റ് പ്രവണത ആണിത് !! ഡൽഹിയിൽ കേന്ദ്ര സർക്കാരിനോട് എവിടെ തൊഴിൽ എന്ന് ലേശം ഉളുപ്പില്ലാതെ ചോദിക്കുന്നുണ്ട് ഒരു യുവജന സംഘടന. സ്വന്തം പാർട്ടിയിലെ നേതാക്കന്മാരും അണികളും കൺമുന്നിൽ കാട്ടിക്കൂട്ടുന്ന സകലമാന തൊട്ടിത്തരത്തിനും കൂട്ടുനിന്ന് ജയ് വിളിച്ച അതേ ഡിഫി തന്നെ പ്രതികരണ ശേഷി നഷ്ടപ്പെട്ട അണികളോട് പറയുകയാണ് തെരുവിൽ ഇറങ്ങി എവിടെ ജോലി; എവിടെ ജനാധിപത്യം എന്ന് ചോദിക്കാൻ! ! എന്തൊരു മുട്ടൻ കോമഡിയാണ് അല്ലേ?
സ്വജനപക്ഷപാതത്തിനു കുട പിടിക്കുന്ന, പാർട്ടി നേതാക്കളുടെ ഭാര്യമാർക്കും മക്കൾക്കും, മരുമക്കൾക്കും,, ആശ്രിതർക്കും ബന്ധുക്കൾക്കും എന്തിനധികം വെറുതെ സിന്ദാവാ വിളിക്കുന്ന അന്തം കമ്മിക്ക് വരെ പിൻവാതിൽ നിയമനം നടത്തി ജോലി ഉറപ്പാക്കുന്ന, ജനാധിപത്യത്തിനെ കശാപ്പ് ചെയ്ത് .കള്ളക്കടത്തും അഴിമതിയും നടത്തുന്ന, കൊള്ളക്കാരുടെ പാർട്ടിയുടെ യുവജന സംഘടന തന്നെ ഇതൊക്കെ ചോദിക്കുന്നതാണ് റാഡിക്കലായിട്ടുളള മാറ്റം! രണ്ട് ലക്ഷം പേരുമായി നാളെ കേരള ഹൈക്കോടതി വളയാൻ പോകണ്ടേ സഖാക്കളേ?
https://www.facebook.com/Malayalivartha


























