ഗവർണറെ തൊട്ടു കളിച്ചാൽ ആ കളിക്ക് ബദൽ പിണറായിയോട്

തന്തയ്ക്ക് വിളിക്കുന്നവന്റെ തന്തയെ തല്ലും
ഗവര്‍ണര്‍ക്കെതിരെ ഇനിയും അധിക്ഷേപ സ്വരങ്ങള്‍ ഉയര്‍ത്തിയാല്‍ അതേ നാണയത്തില്‍ തിരിച്ചടിക്കുമെന്ന് ബിജെപി പ്രഖ്യാപിച്ചു. ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രനാണ് ഇത്തരമൊരു പ്രസ്താവന നടത്തിയത്. കഴിഞ്ഞ ദിവസം എസ് എഫ് ഐ വിദ്യാര്‍ത്ഥികള്‍ ഗവര്‍ണറെ അധിക്ഷേപിക്കുന്ന തരത്തില്‍ ബാനര്‍ പതിച്ചിരുന്നു. ഉന്നത വിദ്യാഭ്യാസ മന്ത്രി വിശിഷ്ട അതിഥിയായി പങ്കെടുത്ത സംസ്‌കൃത കോളെജ് കവാടത്തിലാണ് ഗവര്‍ണറെ അധിക്ഷേപിക്കുന്ന ബാനര്‍ പതിച്ചിരുന്നത്. ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍.ബിന്ദു സമ്മേളന ഹാളിലേയ്ക്ക് പോയതും തിരികെ വന്നതും ആ ബാനര്‍ വായിച്ചു കൊണ്ടാണ്. എന്നിട്ടും മന്ത്രി ബാനര്‍ നീക്കം ചെയ്യുന്ന കാര്യത്തെ കുറിച്ച് പരാമര്‍ശിച്ചില്ല. സംഭവത്തില്‍ രാജ്ഭവന്‍ ഇടപെട്ടതോടെ ബാനര്‍ വിവാദമായി. ബാനര്‍ സംസ്‌കൃത കോളെജ് പ്രിന്‍സിപ്പലിന്റെ സാന്നിധ്യത്തില്‍ വിദ്യാര്‍ത്ഥികള്‍ തന്നെ ഉടന്‍ നീക്കം ചെയ്തു. കോളെജ് അധികൃതര്‍ അറിയാതെയാണ് ബാനര്‍ പതിപ്പിച്ചതെന്നും. ഇനി ഇത്തരം കാര്യങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ നടപടിയെടുക്കുമെന്നും പ്രിന്‍സിപ്പാള്‍ രാജാഭവനെ അറിയിക്കുകയും ചെയ്തു. എന്നാല്‍ പ്രിന്‍സിപ്പലിന്റെ വിശദീകരണം തൃപ്തികരമല്ലെന്നും നേരിട്ട് കണ്ട് വിശദീകരണം തേടാന്‍ യൂണിവേഴ്‌സിറ്റി രജിസ്ട്രാറോട് രാജ്ഭവന്‍ നിര്‍ദ്ദേശിച്ചിരിക്കുകയാണ്.
ഗവര്‍ണര്‍ക്കെതിരെ എസ് എഫ് ഐ യെ കൊണ്ട് ഇത്തരം ഹീനമായ വാക്കുകളില്‍ അധിക്ഷേപിച്ചാല്‍ അതിന് മുഖ്യമന്ത്രി മറുപടി പറയേണ്ടി വരുമെന്നും ബിജെപി പ്രസിഡണ്ട് കെ.സുരേന്ദ്രന്‍ ഓര്‍മ്മിപ്പിക്കുന്നു. ഗവര്‍ണറെ ആക്ഷേപിച്ചാല്‍ ആ രീതിയില്‍ മുഖ്യമന്ത്രിയേയും ആക്ഷേപിക്കാന്‍ ബിജെപിയെ നിര്‍ബന്ധിക്കരുതെന്നും അദ്ദേഹം ഓര്‍മ്മിപ്പിക്കുന്നു. ബിജെപിയുടെ നയമല്ല അതെങ്കിലും ബിജെപിയെ അത്തരത്തിലാക്കി തീര്‍ക്കാനുള്ള നടപടികളിലേയ്ക്ക് കടക്കരുതെന്നും സുരേനന്ദ്രന്‍ മുന്നറിയിപ്പ് നല്കുന്നുണ്ട്. എസ് എഫ് ഐ ഗവര്‍ണര്‍ക്കെതിരെ പതിച്ച ബാനര്‍ സംസ്‌കാര ശൂന്യമാണ്. ഗവര്‍ണര്‍ എന്ന പദവി ബഹുമാന്യയുള്ളതാണ്. അതുപോലെ തന്നെയാണ് മുഖ്യമന്ത്രി പദവിയും. മുഖ്യമന്ത്രിയെ അധിക്ഷേപിക്കാന്‍ അദ്ദേഹത്തിന്റെ പാര്‍ട്ടിക്കാര്‍ തന്നെ ഇടവരുത്തരുതെന്നാണ് സുരേന്ദ്രന്‍ മുന്നറിയിപ്പ് നല്കുന്നത്. ശബരിമലയില്‍ വീണ്ടും സ്ത്രീപ്രവേശനം നടത്തുനുള്ള ഗൂഡതന്ത്രങ്ങളാണ് സര്‍ക്കാര്‍ നടത്തുന്നത്. സമാധാനപരമായ ഒരു തീര്‍ത്ഥാടന കാലമാണ് എല്ലാവരും ആഗ്രഹിക്കുന്നത്. നവോത്ഥാനത്തിന്റെ പേരില്‍ സര്‍ക്കാര്‍ അവിടെ എന്തെങ്കിലും ചെയ്യാന്‍ ശ്രമിച്ചാല്‍ ബിജെപി മാത്രമല്ല ഹിന്ദു സംഘടനകളെല്ലാം രംഗത്തിറങ്ങുമെന്ന സൂചനയാണുള്ളത്.
പോലീസിന് നല്കിയ കൈപുസ്തകത്തില്‍ കോടതി എല്ലാവര്‍ക്കും ശബരിമലയില്‍ പ്രവേശനം അനുവദിച്ചിട്ടുള്ളതായി രേഖപ്പെടുത്തിയിരിക്കുന്നതാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്. എന്നാല്‍ കൈപുസ്തകം മാറ്റി നല്കാന്‍ സര്‍ക്കാര്‍ നടപടിയെടുത്തിട്ടുണ്ടെന്നാണറിയുന്നത്. ശബരിമലയുടെ പവിത്രത കാത്തു സൂക്ഷിക്കേണ്ടതാണ് അതിന് സര്‍ക്കാര്‍ എല്ലാ വഴികളും സംരക്ഷിക്കുമെന്ന ദേവസ്വം വകുപ്പ് മന്ത്രി കെ.രാധാകൃഷ്ണന്‍ പറയുകയും ചെയ്തു. എസ്.എഫ്. ഐ വിദ്യാര്‍ത്ഥികള്‍ സംസ്‌കൃത കോളെജ് കവാടത്തില്‍ ഗവര്‍ണറെ അപമാനിക്കുന്ന ബാനര്‍ പതിപ്പിച്ചതില്‍ കോളെജ് പ്രിന്‍സിപ്പാള്‍ ഖേദം പ്രകടിപ്പിച്ചിട്ടുണ്ട്. ഗവര്‍ണര്‍ക്കെതിരെ സിപിഎം രാജ്ഭവന് മുന്നില്‍ ഉപരോധം തീര്‍ത്തപ്പോള്‍ കോളെജുകളില്‍ എസ് എഫ് ഐ പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടത്തിയതിനെ കുറിച്ചും അന്വേഷിച്ച് റിപ്പോര്‍ട്ട് നല്കാന്‍ കേരള യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സിലര്‍ക്ക് രാജ് ഭവന്‍ നിര്‍ദ്ദേശം നല്കിയിരിക്കുകയാണ്.
https://www.facebook.com/Malayalivartha

























