കുടുംബം പോറ്റാൻ വഴിയില്ല... അന്നംമുടക്കികളാണെങ്ങും... ഗതികെട്ട് സിപിഎമ്മിൻറെ യുവകേസരികൾ

കുസാറ്റിൽ പി. രാജീവിന്റെ ഭാര്യ, കാലടി സർവകലാശാലയില്‍ എം.ബി രാജേഷിന്റെ ഭാര്യ .കേരള സർവകലാശാലയിൽ യില്‍ പി.കെ. ബിജുവിന്റെ ഭാര്യ, കണ്ണഊർ സർവകലാശാലയിൽ എ എൻ ഷംസീറിൻറെ ഭാര്യ .ഭരണ കക്ഷിയിലെ രാഷ്ട്രീയ നേതാക്കൾക്ക് കുടുംബം പോറ്റാൻ ഭാര്യമാരെ തിരുകിക്കയറ്റാനുള്ള കേന്ദ്രങ്ങൾ മാത്രമായി നമ്മുടെ സർവകലാശാലകക്ഷൾ അധപതിക്കുന്നുവെന്ന് ആദ്യം ഉറക്കെ വിളിച്ചു പറഞ്ഞത് സേവ് യൂണിവേഴ്സിറ്റി ക്യാമ്പെയ്ൻ എന്ന സംഘടനയാണ് .
അവരുയർത്തിയ വിഷയങ്ങൾ ഗൌരവമായെടുക്കാൻ ചാൻസലർ കൂടിയായ ഗവർണർ ആരിഫ് മുഹമ്മദ് ഘാൻ തയാറായത് പല നീക്കങ്ങളും പൊളിയാൻ കാരണമായി. നിയമപോരാട്ടത്തിലൂടെ പല പിൻവാതിൽ നിയമന നീക്കങ്ങളും കോടതികളിലെത്തിയപ്പോൾ ബഹുമാനപ്പെട്ട കോടതികളും ഈ നീക്കങ്ങൾക്ക് തടയിടാൻ ഇടപെട്ടു.
സംസ്ഥാനത്തെ ഉന്നത സര്‍വകലാശാലകളിലെ ഈ ഭാര്യാ നിയമനങ്ങളെല്ലാം വെറും യാദൃശ്ചികമെന്നും , യോഗ്യതയുടെയും അര്‍ഹതയുടെയും അടിസ്ഥാനത്തിലുള്ള സ്ഥാനലബ്ധികളിൽ അസൂയ പൂണ്ടവർ ആണ് ഇതൊക്കെ കുത്തിപ്പൊക്കാൻ നടക്കുന്നതെന്നുമുള്ള ന്യായീകരണങ്ങളാണ് ഓരോ വിവാദങ്ങലും ഉയരുമ്പോൾ സിപിഎം നേതാക്കൾ അണികളോട് പറഞ്ഞു കൊണ്ടേയിരുന്നത്. ഈ ഉന്നത വിദ്യാഭ്യാസരംഗത്തെ സംരക്ഷിക്കാനാണ് കഴിഞ്ഞദിവസം സിപിഎം രാജ്ഭവനിലേക്ക് മാർച്ചൊക്കെ നടത്തിയത്.
https://www.facebook.com/Malayalivartha

























