ഗവർണറെ തെറിപ്പിക്കാൻ അസാധാരണ നീക്കം! ഗവർണർ രാജി ചോദിക്കും? ഇരന്ന് വാങ്ങി പിണറായി... ഗവർണർക്കെതിരെ ബില്ല് പാസാക്കും

പതിനഞ്ചാം കേരള നിമയസഭയുടെ ഏഴാം സമ്മേളനം ഡിസംബർ 5 മുതൽ വിളിച്ചു ചേർക്കുന്നതിന് ഗവർണ്ണറോട് ശുപാർശ ചെയ്യാൻ ഇന്ന് ചേർന്ന് മന്ത്രിസഭാ യോഗം തീരുമാനിച്ചിട്ടുണ്ട്. ഗവർണറെ ചാൻസലർ സ്ഥാനത്ത് നിന്നും മാറ്റാൻ ബിൽ കൊണ്ടുവരുന്നതിനായാണ് സഭ ചേരുന്നത്. ചാൻസലർ സ്ഥാനത്ത് നിന്ന് ഗവർണറെ നീക്കാൻ നേരത്തെ സർക്കാർ ഓർഡിനൻസ് പുറപ്പെടുവിച്ചിരുന്നു.
ഇത് ഗവർണറുടെ പരിഗണനയിലിരിക്കെയാണ് ബിൽ കൊണ്ടുവരുന്നതിനുള്ള അസാധാരണ നീക്കം നടത്തിയിരിക്കുന്നത്. അടുത്ത മാസം അഞ്ച് മുതൽ പതിനഞ്ച് വരെ പത്ത് ദിവസത്തേക്കാണ് നിയമസഭാ സമ്മേളനം ചേരുന്നത്. ഡിസംബർ 15 വരെയാണ് സമ്മേളനം നിലവിൽ തീരുമാനിച്ചിട്ടുള്ളത്. അത് നീട്ടണോ എന്നത് പിന്നീട് തീരുമാനിക്കും. സംസ്ഥാനത്തെ സർവകലാശാലകളുടെ ചാൻസലർ സ്ഥാനത്ത് നിന്ന് ഗവണറെ നീക്കാനുള്ള ബിൽ ഈ സമ്മേളനത്തിൽ അവതരിപ്പിച്ചേക്കും.
വർണർ പദവി വഹിക്കുന്ന ആൾ സംസ്ഥാനത്തെ സർവകലാശാലകളുടെ ചാൻസലർ കൂടിയായിരിക്കണം എന്ന വകുപ്പാണ് ഓർഡിനൻസിലൂടെ നീക്കം ചെയ്യാൻ നേരത്തെ മന്ത്രിസഭായോഗം തീരുമാനിച്ചത്. ഇതിനായി എല്ലാ സർവകലാശാലകളുടെയും ചട്ടങ്ങളിൽ ഭേദഗതി വരുത്താനും തീരുമാനിച്ചിരുന്നു. സമ്മേളനത്തിന് ഗവർണർ അനുമതി നൽകിയാൽ ഇതുമായി ബന്ധപ്പെട്ട സർക്കാർ ഇറക്കിയ ഓർഡിനൻസിന് പ്രസക്തിയില്ലാതാകും.
ബില്ല് നിയമസഭയിൽ അവതരിപ്പിച്ച് പാസാക്കി അത് വീണ്ടും ഗവർണറുടെ അടുത്തേക്ക് എത്തുമ്പോൾ പിന്നീട് എന്ത് വേണമെന്നുള്ളത് സംബന്ധിച്ച് അപ്പോൾ ആലോചിക്കാം എന്നുള്ളതാണ് മന്ത്രിസഭാ യോഗം എടുത്തിരിക്കുന്ന തീരുമാനം. ഓർഡിനൻസ് വിഷയത്തിൽ ഗവർണർ തീരുമാനമെടുത്തിട്ടില്ല. തന്നെ ബാധിക്കുന്ന വിഷയമായതിനാൽ രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് അയക്കുമെന്നാണ് ഗവർണറുടെ നിലപാട്. സഭാ സമ്മേളനത്തിന് അനുമതി ലഭിച്ചാൽ ഓർഡിനൻസിന് പ്രസക്തിയില്ലാതാകും.
നേരത്തെ പ്രഖ്യാപിച്ച പ്രകാരം ഇനി ബിൽ കൊണ്ട് വരാനാണ് സർക്കാർ തീരുമാനം. 14 സർവകലാശാലകളുടേയും ചാൻസ്ലർ സ്ഥാനത്തു നിന്നും ഗവർണറെ മാറ്റി അക്കാദമിക് വിദഗ്ധരെ നിയമിക്കാനുള്ള ഓർഡിനൻസിലെ വ്യവസ്ഥകൾ തന്നെയാകും ബില്ലിലും. തന്നെ ലക്ഷ്യമിട്ടുള്ള ഓർഡിനൻസിലും ബില്ലിലും സ്വയം തീരുമാനമെടുക്കില്ലെന്ന് നേരത്തെ തന്നെ ആരിഫ് മുഹമ്മദ് ഖാൻ പ്രഖ്യാപിച്ചതാണ്.
ഭരണഘടനയിൽ നിക്ഷിപ്തമായ ചുമതലകൾ നിറവേറ്റേണ്ട ഗവർണറെ സർവകലാശാലകളുടെ തലപ്പത്ത് ചാൻസലറായി നിയമിക്കുന്നത് ഉചിതമാവില്ല എന്ന പൂഞ്ചി കമ്മിഷൻ റിപ്പോർട്ടിന്റെ ശുപാർശകൾ കൂടി പരിഗണിച്ചാണ് സർക്കാർ തീരുമാനമെടുത്തത്. ഗവർണർ ചാൻസലർ പദവി വഹിക്കുന്നത് ഒഴിവാക്കപ്പെടേണ്ടതാണെന്ന് കമ്മിഷൻ അഭിപ്രായപ്പെട്ടിരുന്നു.
ഉന്നതമായ അക്കാദമിക്ക് മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന പ്രഗത്ഭ വ്യക്തികളെ സർവകലാശാലകളുടെ ചാൻസലർ സ്ഥാനത്ത് കൊണ്ടുവരണമെന്ന് മന്ത്രിസഭായോഗത്തിൽ അഭിപ്രായമുയർന്നു. ഉന്നതവിദ്യാഭ്യാസ കേന്ദ്രങ്ങളെ അന്താരാഷ്ട്ര നിലവാരത്തിലുള്ള മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റാൻ സർവകലാശാലകളുടെ തലപ്പത്ത് ഉന്നതവിദ്യാഭ്യാസ മേഖലയിൽ വൈദഗദ്ധ്യമുള്ള വ്യക്തികൾ വരുന്നത് ഗുണം ചെയ്യുമെന്നും മന്ത്രിസഭായോഗം വിലയിരുത്തിയിരുന്നു.
പുതിയ നിയമനത്തിന് സാമ്പത്തിക ബാധ്യത വരുന്ന സാഹചര്യത്തിൽ ബിൽ പാസാക്കും മുമ്പ് ഫിനാൻഷ്യൽ മെമ്മോറാണ്ടത്തിനും ഗവർണറുടെ അനുമതി വേണ്ടിവരും. ആ ഘട്ടത്തിൽ തന്നെ രാജ്ഭവൻ ഉടക്കിടാൻ സാധ്യതയേറെയാണ്. സബ്ജക്ട് കമ്മിറ്റി ബിൽ പാസാക്കുന്നതിനൊപ്പം ഗവർണറുടെ അനുമതി കൂടി കിട്ടിയാലേ സഭയിലും ബിൽ പാസാക്കാനാകൂ.
പുതിയ വർഷത്തിൽ സഭാ സമ്മേളനം ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ തുടങ്ങണണെന്ന ചട്ടമൊഴിവാക്കാനാണ് സർക്കാർ നീക്കം. സഭാ സമ്മേളനം തുടങ്ങുന്നതിൻറെ തിയ്യതിയിലാണ് തീരുമാനം. അവസാനിപ്പിക്കുന്നത് ക്രിസ്മസ് അവധിയും കഴിഞ്ഞ് അടുത്ത വർഷമായിരിക്കും. ഇടക്കിടെ കൂടുതൽ അവധി നൽകി ബജറ്റ് അവതരണം വരെ സമ്മേളന കാലയളവിൽ നടത്താനും ആലോചനയുണ്ട്.
ഹൈക്കോടതി ജഡ്ജിമാരുടെ ഔദ്യോഗിക ആവശ്യത്തിനായി നാല് പുതിയ ഇന്നോവാ ക്രിസ്റ്റ കാറുകൾ വാങ്ങുന്നതിനും അനുമതി നൽകി. വ്യവസ്ഥകൾക്കു വിധേയമായാണ് വാഹനങ്ങൾ വാങ്ങുക. സംസ്ഥാന ആസൂത്രണ ബോർഡിൽ വൈസ് ചെയർപേഴ്‌സണന്റെ സാമ്പത്തിക ഉപദേഷ്ടാവ് തസ്തിക കോ-ടെർമിനസ് വ്യവസ്ഥയിൽ സൃഷ്ടിക്കും. കേന്ദ്ര സർക്കാരിൽ റോഡ് ട്രാൻസ്‌പോർട്ട് ആന്റ് ഹൈവേ മന്ത്രാലയത്തിലെ ജോയിന്റ് ഡയറക്ടറായ എം.ടി സിന്ധുവിനെ മൂന്നു വർഷത്തേക്ക് സേവന വ്യവസ്ഥയിൽ നിയമിക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചു.
സ്പീച്ച് തെറാപ്പിസ്റ്റ് തസ്തികയുടെ പേരും യോഗ്യതയും ഭേദഗതി വരുത്തിയത്, നിലമ്പൂർ ബഡ്‌സ് സ്‌കൂൾ ഫോർ ദി ഹിയറിംഗ് ഇംപയേർഡ് സ്‌കൂളിൽ സൃഷ്ടിച്ച സ്പീച്ച് തെറാപ്പിസ്റ്റ് തസ്തികയ്ക്കും ബാധകമാക്കും. കേരള നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമപ്രകാരമുള്ള തരംമാറ്റത്തിനുള്ള അപേക്ഷകളുടെ അതിവേഗ തീർപ്പാക്കലിനായി നിയമിച്ച താത്ക്കാലിക ജീവനക്കാരുടെ സേവനം ദീർഘിപ്പിക്കും. 179 ദിവസം കാലാവധി പൂർത്തിയാകുന്ന മുറയ്ക്ക് ഒരു ദിവസത്തെ ഇടവേള നൽകി 179 ദിവസത്തേക്കു കൂടിയാണ് ദീർഘിപ്പിക്കുക.
ട്രാവൻകൂർ ടൈറ്റാനിയം പ്രൊഡക്ട്‌സ് ലിമിറ്റഡിലെ സബോർഡിനേറ്റ് സർവീസ് ജീവനക്കാർക്കുള്ള ദീർഘകാല കരാർ നടപ്പാക്കിയതിലെ അപാകത പരിഹരിക്കാൻ തീരുമാനിച്ചു. തിരുവനന്തപുരം റീജിയണൽ ക്യാൻസർ സെന്ററിലെ ജീവനക്കാർക്ക് ഏഴാം ശമ്പളപരിഷ്‌ക്കരണം അനുവദിച്ച് പുറപ്പെടുവിച്ച ഉത്തരവിൽ ഭാഗിക ഭേദഗതി വരുത്തി പുറപ്പെടുവിച്ച ഉത്തരവ് സാധൂകരിച്ചു. മലബാർ ക്യാൻസർ സെന്ററിലെ അക്കാദമിക് - നോൺ അക്കാദമിക് ജീവനക്കാർക്ക് വ്യവസ്ഥകൾക്ക് വിധേയമായി ഏഴാം ശമ്പളപരിഷ്‌ക്കരണം അനുവദിക്കാനാണ് തീരുമാനം.
https://www.facebook.com/Malayalivartha

























