ടെക്‌നോപാര്‍ക്ക് മനസുനിറയെ... ഗ്രീഷ്മയുടെ കഷായ കൊലയ്ക്ക് മുമ്പേ വാട്‌സാപ്പ് വഴി വഴികാണിച്ച കൊലപാതകം വീണ്ടും ചര്‍ച്ചകളില്‍; ആറ്റിങ്ങല്‍ ഇരട്ടക്കൊലപാതകത്തിലെ അനുശാന്തിയുടെ സുപ്രീംകോടതിയില്‍; ശിക്ഷാവിധി മരവിപ്പിച്ച് ജാമ്യം നല്‍കണം

ഗ്രീഷ്മയുടെ കഷായ കൊലപാതകത്തില്‍ ഞെട്ടിയിരിക്കുകയാണ് കേരളം. എന്നാല്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് സുന്ദരിയും വിദ്യാസമ്പനയുമായ അനുശാന്തി കേരളത്തെ ഞെട്ടിപ്പിച്ചിരുന്നു.
2014 ഏപ്രിലില്‍ സ്വന്തം കുഞ്ഞിനെയും, അമ്മായി അമ്മയേയും കൊലപ്പെടുത്തിയ ആറ്റിങ്ങല്‍ ഇരട്ടക്കൊലക്കേസ് പ്രതിയാണ് അനു ശാന്തി. നേത്രരോഗത്തിന് ചികിത്സ തേടാനായി ഇവര്‍ക്ക് സുപ്രീംകോടതി രണ്ട് മാസത്തെ പരോള്‍ പരോള്‍ അനുവദിച്ചിരുന്നു. സംസ്ഥാന സര്‍ക്കാരിന്റെ എതിര്‍പ്പ് അവഗണിച്ചായിരുന്നു അനുശാന്തിക്ക് പരോള്‍ അനുവദിച്ചത്. ചികിത്സയ്ക്ക് ശേഷം തിരിച്ചെത്തിയ അനുശാന്തി നിലവില്‍ ജയിലില്‍ തുടരുകയാണ്.
സംഭവത്തില്‍ കെഎസ്ഇബി അസിസ്റ്റന്റ് എന്‍ജിനീയറായ ഭാര്‍ത്താവായ ലിജീഷിനു മാരക പരുക്കേറ്റിരുന്നു. 2014 ഏപ്രില്‍ 16 നു ഉച്ചയ്ക്കായിരുന്നു ക്രൂരകൃത്യം. കൃത്യം രണ്ടു വര്‍ഷം കഴിഞ്ഞ് അതേ സമയത്തു തന്നെ ഇരുവര്‍ക്കും അര്‍ഹി ക്കുന്ന ശിക്ഷയും ലഭിച്ചു. 2007 ഡിസംബര്‍ ആറിനായിരുന്നു അനുശാന്തിയും ലിജേഷും തമ്മിലുളള വിവാഹം. ഇവരുടെ ഏക മകളായിരുന്നു സ്വാസ്തിക. ടെക്‌നോപാര്‍ക്കിലെ ഐടി സ്ഥാപനത്തിലെ പ്രോജക്ട് മാനേജരായിരുന്ന നിനോ മാത്യു വും ടീം ലീഡറായിരുന്ന അനുശാന്തിയും തമ്മില്‍ ഉടലെടുത്ത അതിരുവിട്ട പ്രണയമാണ് ഇരട്ട കൊലപാതകത്തില്‍ കലാശിച്ചതെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. പ്രണയം കാമദാഹത്തിനു വഴിമാറിയപ്പോള്‍ മുന്നിലെ പ്രതിബന്ധങ്ങള്‍ തുടച്ചു നീക്കുക എന്നതായിരുന്ന ഇരുവരുടെയും ലക്ഷ്യം.
അനുശാന്തി കാമുകന്‍ നിനോ മാത്യുവിന് ഫോണിലൂടെ അയച്ചു നല്‍കിയ വീടിന്റെ ചിത്രങ്ങളും, വഴിയുമടക്കമുള്ള ഡിജിറ്റില്‍ തെളിവുകള്‍ നിര്‍ണ്ണായകമായ കേസില്‍ 2016 ഏപ്രിലിലാണ് വിധി വന്നത്. നിനോ മാത്യുവിന് വധശിക്ഷയ്ക്കും അനുശാന്തിയെ ഇരട്ട ജീവപര്യന്തത്തിനുമാണ് കോടതി വിധിച്ചത്. ആറ്റിങ്ങല്‍ വനിതാ ജയിലില്‍ ഇരട്ട ജീവപര്യന്തം ശിക്ഷ അനുഭവിക്കുകയാണ് അനുശാന്തി.
കാമ പൂര്‍ത്തീകരണത്തിനായാണു പ്രതികള്‍ പിഞ്ചു കുഞ്ഞിനെയും വൃദ്ധയേയും കൊലപ്പെടുത്തിയത്. സൗദി അറേബ്യയില്‍ ലഭിക്കുന്ന മുഴുവന്‍ സുഗന്ധ ദ്രവ്യങ്ങള്‍ ഉപയോഗിച്ചു കഴുകിയാലും പ്രതികളുടെ കൈയിലെ ദുര്‍ഗന്ധം മാറില്ലെന്നായിരുന്നു തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വിധി പ്രസ്താവത്തിനിടെ പരാമര്‍ശിച്ചത്.
ടെക്‌നോപാര്‍ക്ക് ഉദ്യോഗസ്ഥരും കമിതാക്കളുമായ നിനോ മാത്യുവും അനുശാന്തിയും നടത്തിയ അരും കൊല സമാനത കളില്ലാത്തതായിരുന്നു.
കാമുകനൊപ്പം ജീവിക്കാന്‍ നാലു വയസ്സുകാരിയെ സ്വന്തം മകളെയും ഭര്‍ത്തൃമാതാവിനെയും കൊലപ്പെടുത്താന്‍ ആസൂത്രണത്തിലും ഗൂഢാലോചനയിലും പങ്കാളിയായി മാതൃത്തത്തിനു തന്നെ അപമാനമെന്നു കോടതി വിധിച്ച അനുശാന്തി കാമദാഹം തീര്‍ക്കുന്നതിനു കുരുന്നു കുട്ടിയായ സ്വാസ്തികയെ അതിനെക്കാള്‍ ഉയരമുളള ദണ്ഡു കൊണ്ടു മര്‍ദിച്ചു കൊലപ്പെടുത്തിയ നിനോ മാത്യുവെന്ന കാമുകന് ഈ ഭൂമിയില്‍ ജീവിക്കാന്‍ അവകാശമില്ലെന്നു ചൂണ്ടിക്കാട്ടിയാണു പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി വി. ഷിര്‍സി കൊലക്കയര്‍ വിധിച്ചത്. വിധിയില്‍ നടുക്കമോ ദുഃഖ മോ പ്രകടിപ്പിക്കാതെയും ചെയ്ത കുറ്റത്തില്‍ പശ്ചാത്തപിക്കാതെയുമാണ് ഈ പ്രതികള്‍ കോടതി മുറിയില്‍ നിന്നു ജയി ലിലേക്കു പോയത്.
ആലംകോട് അവിക്‌സ് ജംക്ഷനടുത്തുളള പണ്ടാരക്കോണം ലെയ്‌നിലെ തുഷാരയില്‍ തങ്കപ്പന്‍ ചെട്ടിയാരുടെ ഭാര്യ ഓമന(58), ചെറുമകള്‍ സ്വാസ്തിക(നാല്) എന്നിവരെ കൊല പ്പെടുത്തുകയും ഓമനയുടെ മകനും സ്വാസ്തികയുടെ അച്ഛ നുമായ ലിജീഷിനെ വധിക്കാന്‍ ശ്രമിക്കുകയും ചെയ്ത കേസി ലാണു കോടതി നിനോ മാത്യുവിനു വധശിക്ഷയും അനുശാ ന്തിക്കു ഇരട്ട ജീവപര്യന്തവും വിധിച്ചത്.
ശിക്ഷാവിധി മരവിപ്പിച്ച് ജാമ്യം നല്‍കണമെന്ന് ആവശ്യപ്പെട്ട് ആറ്റിങ്ങള്‍ ഇരട്ടക്കൊലപാതക കേസിലെ പ്രതി അനുശാന്തി നല്‍കിയ ഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാരിന് കോടതി നേരത്തെ നോട്ടീസ് അയച്ചിരുന്നു. ശിക്ഷ റദ്ദാക്കണമെന്ന അനുശാന്തിയുടെ അപേക്ഷ നിലവില്‍ ഹൈക്കോടതിയുടെ പരിഗണനയിലാണ്. ഇതില്‍ വിധി വരും വരെ ശിക്ഷാ വിധി മരവിപ്പിക്കണമെന്നാണ് ആവശ്യം. കൊലപാതകത്തില്‍ തനിക്ക് പങ്കില്ലെന്നും ആരോഗ്യ പ്രശ്‌നങ്ങളുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി. ആരോഗ്യ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി നേരത്തെ സുപ്രീം കോടതി അനുശാന്തിക്ക് പരോള്‍ അനുവദിച്ചിരുന്നു.
"
https://www.facebook.com/Malayalivartha


























