ഹൈക്കോടതി വിധി പ്രകാരം റിസർച്ച് എക്സ്പീരിയൻസ് ടീച്ചിങ് എക്സ്പീരിയൻസ് ആകില്ല; വിധിപ്പകർപ്പ് കിട്ടിയാലേ കൂടുതൽ വ്യക്തത വരൂ; വിധി വളരെയധികം അധ്യാപകരെ ബാധിക്കും; സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ നടന്നപ്പോൾ പ്രിയയോട് കൂടുതൽ സർട്ടിഫിക്കറ്റുകൾ ഹാജരാക്കാൻ പറഞ്ഞിരുന്നു; പ്രിയ വർഗീസിന് യോഗ്യതയില്ലെന്ന് തെളിഞ്ഞാൽ രണ്ടാം റാങ്കുകാരനെ പരിഗണിക്കും; തുറന്നടിച്ച് കണ്ണൂർ സർവകലാശാല വിസി ഗോപിനാഥ് രവീന്ദ്രൻ

പ്രിയ വർഗീസിന്റെ നിയമനം ഹൈക്കോടതി റദ്ദാക്കിയ വിഷയത്തിൽ പ്രതികരണവുമായി കണ്ണൂർ സർവകലാശാല വിസി ഗോപിനാഥ് രവീന്ദ്രൻ രംഗത്ത് . അദ്ദേഹം മാധ്യമ പ്രവർകരോട് സംസാരിക്കുകയായിരുന്നു. കണ്ണൂർ സർവകലാശാല വിസി ഗോപിനാഥ് രവീന്ദ്രന്റെ വാക്കുകൾ ഇങ്ങനെ ; പ്രിയ വർഗീസിന് യോഗ്യതയില്ലെന്ന് തെളിഞ്ഞാൽ രണ്ടാം റാങ്കുകാരനെ പരിഗണിക്കുമെന്നാണ് അദ്ദേഹം പറഞ്ഞിരിക്കുന്നത് . വിവാദത്തിൽ യോഗ്യത സംബന്ധിച്ച് യുജിസിയോട് വ്യക്തത തേടിയിരുന്നു.
ഇതുവരെ മറുപടി കിട്ടിയില്ല. ഹൈക്കോടതി വിധി പ്രകാരം റിസർച്ച് എക്സ്പീരിയൻസ് ടീച്ചിങ് എക്സ്പീരിയൻസ് ആകില്ല.വിധിപ്പകർപ്പ് കിട്ടിയാലേ കൂടുതൽ വ്യക്തത വരൂ. വിധി വളരെയധികം അധ്യാപകരെ ബാധിക്കും. 2021 ജൂലൈ 19 നാണ് അസോസിയേറ്റ് പ്രൊഫസർ തസ്തികയിലേക്ക് പ്രൊവിഷണൽ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചത് . സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ നടന്നപ്പോൾ പ്രിയയോട് കൂടുതൽ സർട്ടിഫിക്കറ്റുകൾ ഹാജരാക്കാൻ പറഞ്ഞിരുന്നു . അപേക്ഷകൾ ഒരിക്കൽ കൂടി സ്ക്രീൻ ചെയ്യാനാണ് കോടതി അത്തരത്തിൽ പറഞ്ഞത്.
സർവകലാശാല മുന്നോട്ട് പോയത് യുജിസി നിർദ്ദേശിച്ച എല്ലാ കാര്യങ്ങളും ചെയ്തിട്ടാണ്. സെലക്ഷൻ കമ്മിറ്റിയും സ്ക്രീനിങ് കമ്മിറ്റിയും നോക്കിയിരുന്നു. കേസിൽ അപ്പീൽ നൽകുക എന്ന തീരുമാനത്തിലേക്ക് സർവകലാശാല പോകുന്നില്ല. പണച്ചെലവുള്ള കാര്യമായതിനാലാണ് ആ നീക്കം ഉപേക്ഷിക്കുന്നത്. ഷോർട്ട് ലിസ്റ്റിലെ മൂന്ന് പേരുടെയും യോഗ്യതകൾ പരിശോധിക്കും. ഹൈക്കോടതി വിധി നടപ്പിലാക്കുക മാത്രമേ സാധിക്കൂ .
എഫ് ഡി പി എടുത്ത് റിസർച്ച് ചെയ്യാൻ പോവുന്ന നിരവധി ആൾക്കാരെ ഈ വിധി ബാധിക്കും.പ്രിൻസിപ്പൽ സ്ഥാനത്തേക്ക് പുതിയ യുജിസി മാർഗനിർദ്ദേശം പ്രകാരം അപേക്ഷിക്കുമ്പോൾ പല അധ്യാപകർക്കും ഈ വിധി തിരിച്ചടിയാകും. റാങ്ക് ലിസ്റ്റ് പുനപരിശോധിക്കാൻ ഹൈക്കോടതി പറഞ്ഞത് പോലെ ചെയ്യും. പ്രിയ വർഗീസ് അടക്കം ഷോർട് ലിസ്റ്റ് ചെയ്യപ്പെട്ട മൂന്ന് പേരുടെയും റാങ്ക് ലിസ്റ്റ് വീണ്ടും പരിശോധിക്കും. ഓരോ സെലക്ഷൻ കമ്മറ്റിയിലും വിസിക്ക് പോകാൻ കഴിയില്ല എന്ന സ്ഥിതിയാണുള്ളത് ഇന്റർവ്യൂ കമ്മറ്റിക്ക് അക്കാര്യം നോക്കണ്ട കാര്യമേയുള്ളൂ .
ലിസ്റ്റിൽ എങ്ങനെ എത്തി എന്ന് നോക്കേണ്ട കാര്യമില്ല. ഇന്റർവ്യൂ ദൃശ്യങ്ങൾ കൊടുക്കുന്നത് ശരിയായ കാര്യമല്ല. അവിടെ ഇന്റർവ്യൂവിന് എത്തിയ എല്ലാവരോടും സമ്മതം വാങ്ങി മാത്രമേ അങ്ങനെ ചെയ്യാൻ സാധിക്കൂ . കോടതി ആവശ്യപ്പെട്ടാൽ അത് നൽകുകയും ചെയ്യും. . തേർഡ് പാർട്ടിക്ക് നൽകുന്നതിന് തടസങ്ങളുണ്ട് , പ്രിയ വർഗീസിനോട് കൂടുതൽ രേഖകൾ ആവശ്യപ്പെട്ടിട്ടുണ്ട്. ആവശ്യപ്പെട്ട ഡോക്യുമെൻ്റ്സ് കിട്ടിയാൽ കോടതി ഉത്തരവനുസരിച്ച് വീണ്ടും പരിശോധിക്കും. ഇനി ഇന്റർവ്യൂ ഉണ്ടാകില്ല.
അതേസമയം കഴിഞ്ഞ ദിവസമായിരുന്നു പ്രിയ വർഗീസിന്റെ നിയമനവുമായി ബന്ധപ്പെട്ടു നിർണായക വിധി വന്നത്. കേസിൽ പ്രിയ വർഗീസിന് തിരിച്ചടി നേരിട്ടിരുന്നു .എൻഎസ്എസ് കോഡിനേറ്റർ പദവി അധ്യാപന പരിചയമായി കണക്കാക്കില്ലെന്ന് ഹൈക്കോടതി വിധി ചൂണ്ടിക്കാണിച്ചു.
https://www.facebook.com/Malayalivartha


























