മുഖ്യനെ നടുക്കി ഗവർണറുടെ വെളിപ്പെടുത്തൽ പുറത്ത്...! ധനമന്ത്രിക്കെതിരായ പ്രീതി പിൻവലിച്ചത് പ്രാദേശിക വാദത്തിലൂന്നിയ മന്ത്രിയുടെ പ്രസ്താവന ജനങ്ങളെ അറിയിക്കാൻ വേണ്ടി മാത്രം, മന്ത്രിമാരെ നീക്കാൻ തനിക്ക് അധികാരം ഇല്ലെന്ന് വ്യക്തമാക്കി ആരിഫ് മുഹമ്മദ് ഖാൻ

തന്റെ തീരുമാനങ്ങളിൽ ഉറച്ച നിൽക്കുന്നയാളാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. അദ്ദേഹത്തിന്റെ ഒരോ നീക്കങ്ങളും ചെന്ന് കൊള്ളുന്നത് സംസ്ഥാന സർക്കാരിന്റെ നെഞ്ചത്താണ്. അത്തരത്തിൽ ഒന്നായിരുന്നു ആരിഫ് മുഹമ്മദ് ഖാൻ ധനമന്ത്രി കെ.എൻ. ബാലഗോപാലിനെതിരായ പ്രീതി പിൻവലിച്ച നടപടി. അദ്ദേഹത്തിന്റെ പരാമർശവുമായി ബന്ധപ്പെട്ട് ഗവർണർ പ്രീതി നഷ്ടപ്പെട്ടുവെന്ന് വ്യക്തമാക്കുകയായിരുന്നു.
എന്നാൽ ഇപ്പോൾ മന്ത്രിമാരെ നീക്കാൻ തനിക്ക് അധികാരം ഇല്ലെന്ന് വ്യക്തമാക്കിരിക്കുകയാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ധനമന്ത്രിക്കെതിരായ പ്രീതി പിൻവലിച്ചത് പ്രാദേശിക വാദത്തിലൂന്നിയ മന്ത്രിയുടെ പ്രസ്താവന ജനങ്ങളെ അറിയിക്കാൻ വേണ്ടിയാണെന്നും അദ്ദേഹം പറഞ്ഞു.
വാർത്താ ഏജൻസിയായ പി.ടി.ഐയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഇതുമായി ബന്ധപ്പെട്ട ചോദ്യത്തിന്, 'എനിക്ക് മന്ത്രിയെ നീക്കാനുള്ള അധികാരം ഇല്ല, കാരണം മുഖ്യമന്ത്രിയാണ് മന്ത്രിയെ തീരുമാനിക്കുന്നത്. പ്രാദേശിക വാദത്തിലൂന്നിയ മന്ത്രിയുടെ പ്രസ്താവനയെക്കുറിച്ച് ജനങ്ങളെ അറിയിക്കാനാണ് പ്രീതി പിൻവലിച്ചതെന്നായിരുന്നു മറുപടി.
കേരളത്തിലെ ജനങ്ങളുടെ താത്പര്യങ്ങൾ സംരക്ഷിക്കുമെന്ന് പ്രതിജ്ഞ ചെയ്ത താൻ, തന്റെ ഉത്തരവാദിത്വം നിർവഹിക്കുക മാത്രമാണ് ചെയ്തത്' എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ഭരണഘടനാ സ്ഥാനമുപയോഗിച്ച് രാഷ്ട്രീയ അജണ്ടകളാണ് സംസ്ഥാനത്ത് നടപ്പിലാക്കുന്നത് എന്ന ആരോപണങ്ങൾക്കും അദ്ദേഹം മറുപടി പറഞ്ഞു.
കഴിഞ്ഞ മൂന്ന് വർഷത്തിനിടയിൽ ഏതെങ്കിലും ഒരു സ്ഥാപനത്തിൽ ആരെയെങ്കിലും രാഷ്ട്രീയപരമായി നിയമിക്കുകയോ പരിഗണിക്കുകയോ ചെയ്തിട്ടുണ്ട് എന്ന് തെളിയിച്ചാൽ താൻ രാജിവെക്കാൻ തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതുപോലെ കണ്ണൂർ സർവകലാശാല വൈസ് ചാൻസലറായി ഡോ. ഗോപിനാഥ് രവീന്ദ്രന്റെ പുനര്‍നിയമനവുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് അത് തനിക്ക് പറ്റിയ തെറ്റായിരുന്നുവെന്നും നിയമനം നിയമപരമല്ലായിരുന്നുവെന്നും ക്രമവിരുദ്ധമാണെന്നും അദ്ദേഹം അഭിമുഖത്തിൽ വ്യക്തമാക്കി.
https://www.facebook.com/Malayalivartha


























