6 തെരുവുനായ്‌ക്കൾ കടിച്ചുകീറിയ നാലു വയസ്സുകാരന്റെ ശസ്ത്രക്രിയ ഇന്ന്;ശരീരത്തില്‍ നാല്‍പതോളം മുറിവുകള്‍ ഉണ്ടെന്ന് ഡോക്ടര്‍മാര്‍ ; തലയുടെ ഒരു ഭാഗത്തെ മുടി മുഴുവൻ പിഴുതുപോയ നിലയിൽ; തലക്കേറ്റ മുറിവ് ഗുരുതരം

താനൂരിൽ വീട്ടുമുറ്റത്ത് കളിക്കവെ 6 തെരുവുനായ്ക്കളുടെ അക്രമണത്തിനിരയായ 4 വയസ്സുകാരന്റെ ശസ്ത്രക്രിയ ഇന്ന് നടക്കും.കുട്ടിയുടെ ശരീരത്തില്‍ നാല്‍പതോളം മുറിവുകള്‍ ഉണ്ടെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ഇതില്‍ തലക്കേറ്റ മുറിവ് ഗുരുതരമാണ്.നിലവിൽ കോഴിക്കോട് മെഡിക്കൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുകയാണ് കുട്ടി.
മലപ്പുറം താനാളൂരിൽ വട്ടത്താണി-കമ്പനിപ്പടി പടിഞ്ഞാറുഭാഗത്ത് താമസിക്കുന്ന കുന്നത്ത് പറമ്പിൽ റഷീദ്-റസിയ ദമ്പതികളുടെ മകൻ മുഹമ്മദ് റിസ്‌വാനാണു കടിയേറ്റത്. രാവിലെ അയൽപക്കത്തെ കുട്ടികൾക്കൊപ്പം വീട്ടുമുറ്റത്തു കളിക്കുമ്പോഴാണു സംഭവം. അതുവഴിയെത്തിയ 6 നായ്ക്കൾ റിസ്വാനെ വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു.കരച്ചിൽ കേട്ട് ഓടിയെത്തിയ വീട്ടുകാരാണു കുട്ടിയെ രക്ഷപ്പെടുത്തിയത്.കുട്ടിയുടെ തലയുടെ ഒരു ഭാഗത്തെ മുടി മുഴുവൻ പിഴുതുപോയ നിലയിലാണ്.
തലയിൽനിന്നു ചോരയൊഴുകി അവശനിലയിലായ റിസ്വാനെ ഉടൻ തിരൂർ ഗവ. ജില്ലാ ആശുപത്രിയിലെത്തിച്ചു.പരുക്ക് ഗുരുതരമായതിനാൽ പ്രാഥമിക ചികിത്സ നൽകി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിലേക്കു മാറ്റുകയായിരുന്നു.തലയിലും ശരീരത്തിമായി നാൽപ്പതിലേറെ മുറിവുകളാണ് കുട്ടിക്കുള്ളത്.
ആറു തെരുവുനായ്ക്കള്‍ കൂട്ടം ചേര്‍ന്നാണ് റിസ്വാനെ ആക്രമിച്ചതെന്ന് ബന്ധുക്കള്‍ പറയുന്നു. അതേസമയം കൂടെയുണ്ടായിരുന്ന മറ്റു കുട്ടികൾക്കൊന്നും കടിയേറ്റില്ല.
https://www.facebook.com/Malayalivartha



























