കെ റെയിലിൽ തമ്മിൽ തല്ലി പിണറായിയും ഗോവിന്ദനും... പാർട്ടിയിൽ അടുത്ത പിളർപ്പ്... കാര്യങ്ങൾ ഒക്കെ കൈവിട്ട് പോയി

സിൽവർ ലൈൻ പദ്ധതി ഒരു കാലത്ത് പിണറായിക്ക് പ്രിയപ്പെട്ടതായിരുന്നു. അന്ന് ഇതിനോട് സി പി എം കേന്ദ്ര നേതൃത്വത്തിന് താത്പര്യമുണ്ടായിരുന്നില്ല. പാർട്ടിയുടെ വരുമാന സ്ത്രോസുകൾ വലുതാക്കാനുള്ള പദ്ധതിയാണെന്ന് പറഞ്ഞിട്ടും സീതാറാം യച്ചൂരി ഉൾപ്പെടെയുള്ള നേതാക്കൾ മുഖം തിരിച്ചു.അതോടെയാണ് പിണറായി കലിപ്പിലായത്. എന്നാലിപ്പോൾ പാർട്ടിക്ക് വരുമാനം ഒന്നുമില്ലെന്ന് യെച്ചൂരി സമ്മതിക്കുന്നുണ്ട്.
ബി ജെ പി നേതാക്കൾ സി പി എമ്മിൻ്റെ വരുമാന മാർഗ്ഗങ്ങളെല്ലാം അടച്ചു കഴിഞ്ഞു. അതോടെയാണ് സിൽവർ ലൈൻ പോലുള്ള പദ്ധതികൾ അനിവാര്യമാണെന്ന് യച്ചൂരി മനസിലാക്കിയത്. യച്ചൂരി നിലപാട് മാറ്റിയെങ്കിലും പിണറായി എതിർപ്പ് തുടങ്ങി. എങ്ങനെയെങ്കിലും സിൽവർ ലൈൻ നടപ്പിലാക്കണമെന്നാണ് യച്ചൂരിയുടെയും എം.വി.ഗോവിന്ദൻ്റെയും തീരുമാനം.
ഒരു കാരണവശാലും സിൽവര്‍ ലൈൻ പദ്ധതി ഉപേക്ഷിക്കുന്ന പ്രശ്നമില്ലെന്ന് സിപിഎം സംസ്ഥാന ജനറൽ സെക്രട്ടറി എംവി ഗോവിന്ദൻ പറഞ്ഞു. കേന്ദ്രത്തിൻ്റെ അനുമതി കിട്ടിയാലുടൻ പദ്ധതി നടപ്പാക്കും. കേരളത്തിൻ്റെ അടുത്ത അൻപത് വര്‍ഷത്തെ വികസനം മുന്നിൽ കണ്ടുള്ള പദ്ധതിയാണ് കെ റെയിലെന്നും എംവി ഗോവിന്ദൻ വ്യക്തമാക്കി.
സിൽവര്‍ ലൈൻ പദ്ധതി ഉപേക്ഷിക്കാൻ ഇടതുപക്ഷ ജനാധിപത്യ മുന്നണി ഇതുവരെ തീരുമാനിച്ചിട്ടില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും വ്യക്തമാക്കിയത്. സിൽവർ ലൈനിൽ മുഖ്യമന്ത്രി നിലപാട് നേരത്തെ വ്യക്തമാക്കിയിട്ടുള്ളതാണെന്ന് മന്ത്രി വി.എൻ വാസവനും പറഞ്ഞു. പദ്ധതി പിൻവലിക്കുന്നത് സർക്കാരിൻ്റേയോ പാർട്ടി യുടേയോ പരിഗണനയ്ക്ക് വന്നിട്ടില്ല. എവിടെ നിന്നെങ്കിലും എന്തെങ്കിലും കേട്ടാണ് പ്രതിപക്ഷം പ്രതികരിക്കുന്നതെന്നും വാസവൻ പ്രതികരിച്ചു.
അതേസമയം സിൽവർ ലൈൻ പദ്ധതിയിൽ നിന്ന് സർക്കാർ പിൻമാറിയാൽ നല്ലതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു. സര്‍ക്കാര്‍ പിന്മാറിയില്ലെങ്കിൽ പിന്മാറുന്നത് വരെ സമരം തുടരും. പദ്ധതിയിൽ നിന്ന് പിന്മാറിയെന്ന് സർക്കാർ ഔദ്യോഗികമായി പ്രഖ്യാപിക്കട്ടെയെന്നും സതീശൻ കൂട്ടിച്ചേര്‍ത്തു.
സിൽവര്‍ ലൈൻ പദ്ധതിയുടെ പ്രവര്‍ത്തനങ്ങൾ തൽക്കാലത്തേക്ക് നിര്‍ത്തിവയ്ക്കാൻ തീരുമാനിച്ചിരിക്കുകയാണ് സർക്കാർ. സാമൂഹിക ആഘാത പഠനം വീണ്ടും തുടങ്ങേണ്ടതില്ലെന്ന് ധാരണയായിട്ടുണ്ട്. ഭൂമി ഏറ്റെടുക്കൽ നടപടികൾക്ക് നിയോഗിച്ച ഉദ്യോഗസ്ഥരെ തിരിച്ചുവിളിക്കാനും നിര്‍ദേശിച്ചു. 11 ജില്ലകളിലായി 205 ഉദ്യോഗസ്ഥരെയാണ് സിൽവര്‍ ലൈൻ പദ്ധതിക്കായി നിയോഗിച്ചിരുന്നത്.
പദ്ധതിക്കുള്ള കേന്ദ്ര അനുമതി ഇപ്പോഴും കയ്യാലപ്പുറത്താണ്. അത് കിട്ടിയിട്ട് മതി ഇനി ബാക്കി എന്തെങ്കിലും നടപടി എന്നാണ് സംസ്ഥാന സര്‍ക്കാരിൻ്റെ തീരുമാനം സംസ്ഥാന വ്യാപക പ്രതിഷേധം സര്‍ക്കാരിന്‍റെയും മുന്നണിയുടേയും പ്രതിച്ഛായയെ തന്നെ ബാധിച്ചെന്ന വിലയിരുത്തലിനിടെയാണ് പദ്ധതി പ്രവര്‍ത്തനങ്ങൾ താൽക്കാലികമായി നിര്‍ത്തിവയ്ക്കാൻ തീരുമാനിച്ചത്.
സാമൂഹിക ആഘാത പഠനം നടത്തുന്ന ഏജൻസിയുടെ കാലാവധി പുതുക്കി നൽകില്ല. ഭൂമി ഏറ്റെടുക്കൽ നടപടികൾ അടക്കം പദ്ധതി പ്രവര്‍ത്തനങ്ങൾക്ക് 11 ജില്ലകളിലായി നിയോഗിച്ചിരുന്നത് 205 ഉദ്യോഗസ്ഥരെയാണ്. ഡെപ്യൂട്ടേഷൻ അവസാനിപ്പിച്ച് ഇവരെ അതാതിടങ്ങളിലേക്ക്തിരിച്ചെത്തിക്കാൻ റവന്യൂ വകുപ്പിൽ നിന്ന് നടപടി ഉണ്ടാകും.
സിൽവർ ലൈൻ പദ്ധതിയുടെ കാര്യത്തിൽ കേന്ദ്ര സർക്കാരിൻ്റെ ഭാഗത്ത് നിന്നും വരുന്നത് ഗുരുതര വെട്ടാണ്. പദ്ധതിയുടെ സാധ്യതകൾ കേന്ദ്ര സർക്കാർ ഇല്ലാതാക്കി കഴിഞ്ഞു. വന്ദേ ഭാരത് തീവണ്ടി. വരുന്നതോടെ സിൽവർ ലൈനിന് ഒരു പ്രസക്തിയുമില്ലെന്ന് കേന്ദ്ര സർക്കാർ കരുതുന്നു. പദ്ധതി നടപ്പിലാക്കുന്നതിന് മുന്നോടിയായി സംസ്ഥാനത്ത് ഉണ്ടായ കലാപങ്ങളിൽ കേന്ദ്ര സർക്കാർ അതീവ തത്പരരായിരുന്നു. എങ്ങനെയെങ്കിലും കുഴഞ്ഞാൽ മതിയെന്ന് മാത്രമാണ് കേന്ദ്ര സർക്കാർ കരുതിയത്. അത് ഏതായാലും സാധ്യമായി.
https://www.facebook.com/Malayalivartha


























