68 കാരനെ ഹണിട്രാപ്പിൽ കുടുക്കി വ്ലോഗർ റാഷിദ; രഹസ്യമായി സൗകര്യം ചെയ്തു കൊടുത്ത് ഭർത്താവ്; രണ്ടിനെയും തൂക്കിയെടുത്തു പോലീസ്

മലപ്പുറത്ത് 68 കാരനെ ഹണിട്രാപ്പിൽ കുടുക്കി 23 ലക്ഷം രൂപ തട്ടിയ കേസിൽ വ്ലോഗറായ 28 വയസ്സുകാരിക്കും ഭർത്താവിനുമെതിരെ പൊലീസ് കേസെടുത്തു. ഇവരുടെ ഭർത്താവ് തൃശൂർ കുന്നംകുളം സ്വദേശി നാലകത്ത് നിഷാദിനെ മലപ്പുറം കൽപകഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തു.
കൽപകഞ്ചേരി സ്വദേശിയുമായി പ്രണയം നടിച്ച് വ്ലോഗറായ റാഷിദ ബന്ധം സ്ഥാപിച്ചു. പിന്നീട് ഇയാളെ ഇടയ്ക്കിടെ യുവതി ക്ഷണിച്ചു വരുത്തി അടുത്തിടപെട്ടു. എന്നാൽ ഇയാളുമായുള്ള ഭാര്യയുടെ ബന്ധം ഭർത്താവ് നിഷാദ് കണ്ടതായി നടിച്ചില്ല. പക്ഷെ രഹസ്യമായി ഭർത്താവ് തന്നെയാണ് റാഷിദക്ക് സൗകര്യങ്ങളെല്ലാം ഒരുക്കിക്കൊടുതിരുന്നത് . ബന്ധം ദൃഢമായതിനു ശേഷം ഭർത്താവ് തുടങ്ങാനിരിക്കുന്ന ബിസിനസിൽ സഹായിക്കണം എന്നാവശ്യപ്പെട്ടാണ് യുവതി പണം കൈക്കലാക്കി തുടങ്ങി. ഇങ്ങനെ 23 ലക്ഷം രൂപയാണ് യുവതി തട്ടിയെടുത്തത്.
പരസ്യമായി അപമാനിക്കുമെന്നു ഭീഷണിപ്പെടുത്തിയാണ് സമൂഹമാധ്യമങ്ങളിൽ സജീവമായ ദമ്പതികൾ കൂടുതൽ രൂപ ആവശ്യപ്പെട്ടത്. സാമ്പത്തിക ഭദ്രതയും ഉന്നത സ്വാധീനവുമുളള 68 കാരന്റെ പണം നഷ്മാകുന്നതിന്റെ കാരണം അന്വേഷിച്ച കുടുംബമാണ് തട്ടിപ്പിന്റെ വ്യാപ്തി മനസ്സിലാക്കിയത്. കൽപകഞ്ചേരി പൊലീസ് നടത്തിയ അന്വേഷണത്തിന് ഒടുവിലാണ് പ്രതി നിഷാദിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. റാഷിദയ്ക്കെതിരെയും നടപടികൾ ആരംഭിച്ചു.
https://www.facebook.com/Malayalivartha


























