കെ ടി യു വിസിയെ തടയുന്നത് കുറ്റകരം; സർവകലാശാലകളിൽ സ്വജന പക്ഷപാതം ഇല്ലാതാക്കാനാണ് താൻ ശ്രമിക്കുന്നത്; ഈയൊരു വിഷയത്തിൽ തനിക്ക് വ്യക്തിപരമായ ലക്ഷ്യങ്ങൾ ഒന്നുമില്ല; യോഗ്യതയില്ലാത്തവരെ സർവ്വകലാശാലയിൽ അനുവദിക്കാൻ കഴിയില്ല; തുറന്നടിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

മാധ്യമങ്ങളോട് സംസാരിച്ചിരിക്കുകയാണ് ഗവർണർ. നിർണായകമായ പല കാര്യങ്ങളും അദ്ദേഹം ചൂണ്ടിക്കാണിച്ചിരിക്കുകയാണ്. കെ ടി യു വിസിയെ തടയുന്നത് കുറ്റകരം എന്നാണ് ഗവർണർ ചൂണ്ടിക്കാണിച്ചിരിക്കുന്നത്. സർവകലാശാലകളിൽ സ്വജന പക്ഷപാതം ഇല്ലാതാക്കാനാണ് താൻ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വ്യക്തിയല്ല തന്റെ പ്രശ്നം എന്നും ഗവർണർചൂണ്ടിക്കാണിച്ചു. ഈയൊരു വിഷയത്തിൽ തനിക്ക് വ്യക്തിപരമായ ലക്ഷ്യങ്ങൾ ഒന്നുമില്ല എന്ന് അദ്ദേഹം തറപ്പിച്ചു പറഞ്ഞു.
യോഗ്യതയില്ലാത്തവരെ സർവ്വകലാശാലയിൽ അനുവദിക്കാൻ കഴിയില്ല എന്ന് അദ്ദേഹം കടുപ്പിച്ചു പറഞ്ഞിരിക്കുകയാണ്. അതേസമയം ചുമതലയേറ്റ് രണ്ടാഴ്ച പിന്നിട്ടിരിക്കുകയാണ്. എന്നാൽ ഒരു ഫയലിൽ പോലും ഒപ്പിടാനാകാതെ കേരള സാങ്കേതിക സർവകലാശാല വൈസ് ചാൻസിലർ അങ്ങനെ പ്രതിസന്ധിയിലാണ് . ജീവനക്കാർ സഹകരിക്കാത്തത് അധികാര പ്രതിസന്ധി സൃഷ്ടിക്കുന്നുവെന്ന് വി സി ഡോ. സിസ തോമസ് വ്യക്തമാക്കി.
പ്രധാന ഉദ്യോഗസ്ഥർ വരെ മാറിനിൽക്കുന്നുണ്ട്. സർവകലാശാലയിലെ സമരങ്ങളും പ്രവർത്തനത്തിന് തടസ്സമാകുന്നുവെന്നും വിസി പറയുന്നു. സിൻഡിക്കേറ്റും സെനറ്റും ചേർന്ന് എടുത്ത തീരുമാനങ്ങളും പാതിവഴിയിൽ കിടക്കുകയാണ് . സർട്ടിഫിക്കറ്റ് വിതരണം പോലും നടക്കുന്നില്ലെന്നാണ് വിദ്യാർത്ഥികളുടെ പരാതി. ഇതോടെ ജോലിക്കും ഉപരിപഠനത്തിനുമായി കാത്തിരിക്കുന്ന വിദ്യാർത്ഥികൾ ദുരിതത്തിലാണ്.
കെ.ടി.യു വിസിയെ പുറത്താക്കിക്കൊണ്ടുള്ള സുപ്രീംകോടതി ഉത്തരവിന് പിന്നാലെ പ്രശ്‌നങ്ങൾ തുടങ്ങുകയായുരുന്ന . സർക്കാരിന്റെ ശുപാർശ തള്ളിയ ഗവർണർ, ടെക്‌നിക്കൽ എജ്യുക്കേഷൻ ജോയിൻ ഡയറക്ടറായ സിസ തോമസിന് ചുമതല നൽകുകയായിരുന്നു. എന്നാൽ ചുമതലയേറ്റ് 16 ദിവസം പിന്നിടുമ്പോഴും ഒന്നും ചെയ്യാനാവാത്ത അവസ്ഥയാണ് വിസിക്ക്.
അതേസമയം സാങ്കേതിക സർവകലാശാല വി.സി നിയമനവുമായി ബന്ധപ്പെട്ട് ഗവർണർ ഹൈക്കോടതിയിൽ ചില നിർണായക കാര്യങ്ങൾ വ്യക്തമാക്കിയിരിക്കുകയാണ്.ഡോ. സിസയെ നിയമിച്ചതിനെതിരെ സർക്കാർ ഹർജി നൽകിയിരുന്നു. ഇതിലാണ് ചാൻസലറെന്ന നിലയിൽ ഗവർണർ വിശദീകരണം കൊടുത്തിരിക്കുന്നത് . സാങ്കേതിക സർവകലാശാല വി.സി നിയമനം സുപ്രീം കോടതി റദ്ദാക്കിയതോടെ താത്കാലിക വി.സിയായി ഡോ. സിസ തോമസിനെ നിയമിച്ചതിൽ നിയമപരമായി അപാകതയില്ലെന്ന് ഗവർണർ പറഞ്ഞു.
https://www.facebook.com/Malayalivartha























