Widgets Magazine
11
Sep / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇരുപതോളം പൂച്ചകളെ ക്രൂരമായി കൊലപ്പെടുത്തി..കുറ്റവാളികളെ ശിക്ഷിക്കുന്നതിനും സഹായിക്കുന്ന വിവരങ്ങൾ, നൽകുന്നവർക്ക് 'പെറ്റ ഇന്ത്യ' 50,000 രൂപ പാരിതോഷികം..


അപകടത്തിൽപ്പെട്ടയാളെ രക്ഷിക്കാൻ മുന്നിട്ടിറങ്ങി; പിന്നാലെ ആംബുലൻസ് ഡ്രൈവർ കുഴഞ്ഞുവീണു മരിച്ചു...


മഴ മാറിയിട്ടും പനി കേസുകളിൽ മാറ്റമില്ല..ചൊവാഴ്ച മാത്രം 147 പേർക്ക് രോഗം സ്ഥിരീകരിച്ചു..ഈ മാസം ഇതുവരെ 1014 രോഗികളെയാണ് കണ്ടെത്തിയത്. 6 മരണവും..


ഇന്ത്യൻ സൈന്യത്തിന്റെ ചരിത്രത്തിൽ ശ്രദ്ധേയ നേട്ടം സ്വന്തമാക്കി മേജർ നവ്യ ശെഖാവത്ത്... രാഷ്ട്രപതിയുടെ എഡിസി പദവിയിലെത്തുന്ന രണ്ടാമത്തെ വനിതാ ഉദ്യോഗസ്ഥ..ഇന്ത്യൻ ആർമിയിൽ നിന്നുള്ള ആദ്യ വനിത


ജോർദാനിലെ അമേരിക്കൻ വ്യോമതാവളത്തിൽ ഇറാൻ ആക്രമണം..A-10 തണ്ടർബോൾട്ട് വിമാനത്തിന് ആക്രമണത്തിൽ ഒരു ചിറക് നഷ്ടപ്പെട്ടു.. എട്ട് F-15 വിമാനങ്ങൾക്ക് ചെറിയ കേടുപാടുകൾ സംഭവിച്ചു..

'തിരുവനന്തപുരം മെഡിക്കൽ കോളജിൽ ന്യൂറോ സർജറിയിൽ സർജറിക്ക് വേണ്ടി വിളിക്കുന്നതും കാത്തിരിക്കുന്ന നൂറു കണക്കിന് രോഗികളുണ്ട്. അതും മാസങ്ങളായി. കിടത്താൻ സ്ഥലവും ഓപറേഷൻ ചെയ്യാനുള്ള സമയവും ഇല്ലാത്തതു കൊണ്ടു മാത്രമാണത്. അത്രയും ലോഡുള്ളത് കൊണ്ടാണ്. അങ്ങനെയുള്ളിടത്ത് നിർബന്‌ധിച്ചു എന്നൊക്കെ പറഞ്ഞാൽ...' മനോജ് വെള്ളനാട് കുറിക്കുന്നു

27 NOVEMBER 2022 09:50 AM IST
മലയാളി വാര്‍ത്ത

കഴിഞ്ഞ ദിവസം രോഗിയുടെ ഭര്‍ത്താവിന്റെ ക്രൂരമർദനത്തിനിരയായ തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ വനിതാ ഡോക്ടര്‍ ഗുരുതരമായി പരിക്കേറ്റ് ചികില്‍സയിൽ കഴിയുകയാണ്. രോഗി മരിച്ച വിവരം അറിയിച്ചപ്പോള്‍ വയറ്റില്‍ ആഞ്ഞുചവിട്ടുകയായിരുന്നുവെന്നാണ് പരാതിയിൽ പറയുന്നത്. ന്യൂറോ സര്‍ജറി വിഭാഗത്തിലെ റസിഡന്റ് വനിതാ ഡോക്ടറെയാണ് കൊല്ലം സ്വദേശി സെന്തില്‍ കുമാര്‍ ക്രൂരമായി മര്‍ദ്ദിച്ചത്. സുരക്ഷാ ജീവനക്കാരും രോഗികളുടെ കൂട്ടിരിപ്പുകാരും മറ്റുമെത്തിയാണ് ഡോക്ടറെ രക്ഷിച്ചത് തന്നെ.

ഇപ്പോഴിതാ കുടുംബാംഗങ്ങളുടെ പ്രതികരണത്തിനെതിരെ രംഗത്ത് എത്തിയിരിക്കുകയാണ് ഡോ. മനോജ് വെള്ളനാട്.

ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;

മരിച്ചുപോയ രോഗിയുടെ ബന്ധുക്കളെ ഏതെങ്കിലും രീതിയിൽ ഈ വിഷയത്തിൽ സംസാരവിഷയമാക്കാൻ ഉദ്ദേശമേ ഇല്ലായിരുന്നു. ഡോക്ടറെ ആക്രമിച്ച പ്രതിയുടെ പേര് പോലും മുൻപ് എഴുതിയതിൽ പറയാത്തത് അതു കൊണ്ടാണ്. പക്ഷെ ഇന്ന് മനോരമ ന്യൂസിൽ പ്രതിയുടെ സഹോദരിയുടെ സംസാരം കണ്ടപ്പോഴുണ്ടായ വികാരമെന്താണെന്നറിയാമോ? സ്വന്തം ചെപ്പാക്കുറ്റിക്കടിക്കാൻ..

കാരണം, ഇവരെപ്പോലുള്ളവർക്കു വേണ്ടിയല്ലേ നമ്മളൊക്കെ ഊണും ഉറക്കവും കളഞ്ഞിട്ട് ഈ കിടന്നോടുന്നത്. അതിന് നന്ദിയൊന്നും വേണ്ടാ, പക്ഷെ ഭക്ഷണം കഴിക്കുന്ന ആ വായ കൊണ്ട് ഇത്രയും കള്ളങ്ങൾ രണ്ടാഴ്ചയോളം ആ രോഗിയെ സർജറിക്ക് റെഡിയാക്കാൻ ഓടി നടന്ന ഡോക്ടർമാരെ പറ്റി പറയുക എന്നത് വിഷം വാരി വായിൽ വച്ചു തരുന്നതിനേക്കാൾ വിഷമമുണ്ടാക്കുന്നതാണ്. സ്വന്തം തൊഴിലിനോട് അത്രയും പാഷനുള്ളവർ മാത്രം തെരെഞ്ഞെടുക്കുന്നതാണ് ന്യൂറോസർജറി. അത്രയും സമയവും അധ്വാനവും ക്ഷമയും ഉണ്ടെങ്കിൽ മാത്രം പഠിച്ചെടുക്കാനും പ്രാക്ടീസ് ചെയ്യാനും പറ്റുന്ന ഒന്ന്. ആ ആത്മാർത്‌ഥത എല്ലാവരോടും എന്നപോലെ ഈ മരിച്ച രോഗിയോടും കാണിച്ചിട്ടുണ്ടെന്നത് 100% സത്യമാണ്. അതിനൊക്കെയും സാക്ഷിയാണ് മേൽ സൂചിപ്പിച്ച ആ സ്ത്രീയും.

വയറ്റിൽ ചവിട്ടു കൊണ്ടു കിടക്കുന്ന ഡോക്ടറുടെ കാലു പിടിച്ച് "ഇത് കേസാക്കല്ലേ, കേസാക്കല്ലേ, കേസാക്കല്ലേ.. എന്റെ സഹോദരന് ഒരബദ്ധം പറ്റിയതാണേ.. " എന്ന് പറഞ്ഞ് കരഞ്ഞ ആ സ്ത്രീ ഇന്ന് മനോരമ ന്യൂസിൽ വന്ന് പറയുന്നു, "സഹോദരൻ ആരെയും അക്രമിച്ചിട്ടില്ല. മരണശേഷം വീട്ടിലെത്തി ശവസംസ്കാരവും കഴിഞ്ഞ് ഭക്ഷണം കഴിച്ചു കൊണ്ടിരുന്നപ്പോൾ ആണ് ഡോക്ടർക്ക് ചവിട്ടു കൊണ്ടെന്ന വാർത്ത അറിയുന്നത് തന്നെ.. " എന്ന്..

മറ്റൊന്ന്, നിർബന്‌ധപൂർവ്വം സർജറി ചെയ്തുവെന്നാണവർ പറയുന്നത്. തീർച്ചയായും സർജറി വേണ്ട രോഗിയായിരുന്നു അവർ. പക്ഷെ ഏതെങ്കിലും രോഗിക്ക് നിർബന്ധപൂർവ്വം സർജറി ചെയേണ്ട സ്ഥിതി ഇവിടില്ല. തിരുവനന്തപുരം മെഡിക്കൽ കോളജിൽ ന്യൂറോ സർജറിയിൽ സർജറിക്ക് വേണ്ടി വിളിക്കുന്നതും കാത്തിരിക്കുന്ന നൂറു കണക്കിന് രോഗികളുണ്ട്. അതും മാസങ്ങളായി. കിടത്താൻ സ്ഥലവും ഓപറേഷൻ ചെയ്യാനുള്ള സമയവും ഇല്ലാത്തതു കൊണ്ടു മാത്രമാണത്. അത്രയും ലോഡുള്ളത് കൊണ്ടാണ്. അങ്ങനെയുള്ളിടത്ത് നിർബന്‌ധിച്ചു എന്നൊക്കെ പറഞ്ഞാൽ..!!

ഇതു വായിക്കുന്ന നിങ്ങൾക്കാർക്കും അവർ പറഞ്ഞ നുണകളിൽ പ്രത്യേകിച്ചൊരു വികാരവും തോന്നില്ലായിരിക്കും. തലയിലെ ട്യൂമർ ഓപറേഷൻ ചെയ്തില്ലെങ്കിൽ ഏതു സമയത്തും മരിച്ചുപോകാൻ സാധ്യതയുള്ള, ഹൃദ്രോഗമുൾപ്പെടെ പലതരം രോഗങ്ങളുണ്ടായിരുന്ന ഒരു രോഗിയെ ഓപറേഷന് തയ്യാറാക്കുക എന്നത് തന്നെ വലിയൊരു പ്രയത്നമാണ്. രണ്ടാഴ്ചയോളമെടുത്ത് ഇതെല്ലാം ചെയ്തിട്ടവസാനം ഇമ്മാതിരി നട്ടാൽ കുരുക്കാത്ത കള്ളങ്ങളും കുറ്റവാളിയാക്കലും കൂടി കേൾക്കുമ്പോൾ സ്വയം തോന്നുന്നൊരു അവമതിപ്പ് ഉണ്ടല്ലോ. അതൊരു വല്ലാത്ത വികാരമാണ്.

അയാൾ ചവിട്ടിയതിനേക്കാൾ വലിയ വേദനയും ദൂരവ്യാപകമായ ട്രോമയുമാണ് ഈ വക നുണകൾ. അതിന്റെ ഫലം അനുഭവിക്കുക നിഷ്കളങ്കരായ രോഗികളും അവരുടെ കൂട്ടിരിപ്പുകാരുമായിരിക്കും. എനിക്കറിയില്ല എന്റെ സഹപ്രവർത്തകയായ ഡോക്ടറെ എങ്ങനെ ആശ്വസിപ്പിക്കണമെന്ന്. ചവിട്ട് കൊണ്ട് കിടക്കുമ്പോൾ പോലും നോർമ്മലായി അഭിനയിക്കാൻ ശ്രമിച്ചിരുന്ന അവൾക്കിപ്പോൾ സംസാരിക്കുമ്പോൾ ശബ്ദം പോലും പുറത്തു വരുന്നില്ല. ഓരോ വാക്കും വിതുമ്പലിന്റെ വക്കിലാണ്.

ചവിട്ടിയതിന്റെ പേരിലുള്ള പരാതി ഒതുക്കിത്തീർക്കാൻ നാനാവഴികളിൽ ശ്രമിച്ചിട്ടും നടക്കാതായപ്പോൾ നട്ടാൽ മുളയ്ക്കാത്ത നുണയുമായിറങ്ങിയതിലും അതിനു മാത്രം പ്രമുഖ മാധ്യമങ്ങളിൽ വലിയ പ്രാധാന്യം കിട്ടുന്നതിലും ഒന്നും അത്ഭുതമില്ല. പക്ഷെ ഒരു കാര്യം ഞാനായിരം വട്ടം ആവർത്തിച്ച് പറയട്ടെ, ആ സ്ത്രീ പറയുന്ന ഓരോ വാക്കും പച്ചക്കള്ളമാണ്, ആരൊക്കെ വിശ്വസിച്ചാലും ഇല്ലെങ്കിലും.. എന്തായാലും നന്ദിയുണ്ട് എല്ലാരോടും. ക്രിമിനലുകൾക്കും ഡോക്ടർമാർക്കും ആരോഗ്യ പ്രവർത്തകർക്കും കേരളത്തിലുള്ള സ്ഥാനമെന്താണെന്ന് മനസിലാക്കി തന്നതിനും ആരോഗ്യ പ്രവർത്തകരുടെ ഭാവിയെന്താവുമെന്ന് ചിന്തിക്കാൻ അവസരം തന്നതിനും കേരള സർക്കാരിനോടെന്നും നന്ദിയുള്ളവരായിരിക്കും ഞങ്ങൾ.
മനോജ് വെള്ളനാട്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പരീക്ഷാ മൂല്യനിര്‍ണയ ക്രമക്കേടില്‍ പിഎസ്‌സി ചെയര്‍മാനെയും അംഗങ്ങളെയും ചോദ്യം ചെയ്യാന്‍ ക്രൈംബ്രാഞ്ച്  (5 hours ago)

ലക്‌നൗ-ദമാം ഇന്‍ഡിഗോ വിമാനം അടിയന്തരമായി തിരിച്ചിറക്കി  (5 hours ago)

എല്‍.ഡി.എഫ് സര്‍ക്കാരിന്റെ പേഴ്‌സണല്‍ സ്റ്റാഫ് നിയമനം: പട്ടിക പുറത്തുവിടണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (6 hours ago)

മാസപ്പടിക്കേസില്‍ പിണറായിക്കെതിരെ കേസെടുക്കണമെന്ന ഇഡിയുടെ കത്ത് സര്‍ക്കാര്‍ എ ജിക്ക് കൈമാറി  (6 hours ago)

ലഹരി വില്‍പന കേസുകളിലെ വിതരണ ശൃംഖലയിലെ കണ്ണികളെയും പിടികൂടി ബത്തേരി പൊലീസ്  (6 hours ago)

ശസ്ത്രക്രിയയ്ക്കിടെ ആലപ്പുഴ മെഡിക്കല്‍ കോളജില്‍ ചികിത്സാപ്പിഴവെന്ന് പരാതി  (6 hours ago)

കടയ്ക്കലില്‍ പാമ്പുകടിയേറ്റ് യുവതിക്ക് ദാരുണാന്ത്യം  (7 hours ago)

ദുബൈയില്‍ പോയവരെല്ലാം ഹവാല കടത്താനാണോ പോയതെന്ന് മുഹമ്മദ് റിയാസ്  (7 hours ago)

പിഎം ശ്രീ പദ്ധതിയില്‍ നിന്ന് പിന്മാറാനാവില്ലെന്ന് മുഖ്യമന്ത്രി  (7 hours ago)

റേഷന്‍ കടകളില്‍ നിന്ന് ധാന്യങ്ങള്‍ വാങ്ങാത്ത കാര്‍ഡുടമകള്‍ക്ക് അടുത്ത മാസം മുതല്‍ ഭക്ഷ്യധാന്യങ്ങള്‍ ലഭിക്കില്ല  (7 hours ago)

ചൈനയിലെ കപ്പല്‍ശാലയില്‍ വന്‍ തീപിടിത്തം; അപകടത്തില്‍ 25 പേര്‍ മരിച്ചു  (7 hours ago)

തൃശൂര്‍ സുവോളജിക്കല്‍ പാര്‍ക്കിലെ 'നന്ദു' കടുവയ്ക്ക് ദയാവധം  (8 hours ago)

തുടര്‍ച്ചയായ മൂന്ന് ദിവസം ബാങ്ക് അവധി  (9 hours ago)

കാണാതായ യുവതിയും യുവാവും ഗസ്റ്റ് ഹൗസ് മുറിയില്‍ മരിച്ച നിലയില്‍  (10 hours ago)

തിരുവനന്തപുരത്ത് ഒന്നര വയസുകാരിയെ അമ്മ കഴുത്തറുത്ത് കൊന്നു  (10 hours ago)

Malayali Vartha Recommends