Widgets Magazine
24
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മൂന്ന് സഹോദരിമാർ വിവാഹം കഴിച്ചത് ഒരേ യുവാവിനെ..ഇൻഫ്ലുവൻസർമാരായ ഇവർ പോസ്റ്റ് ചെയ്‌തിരുന്ന വീഡിയോകളെല്ലാം പകർത്തിയിരുന്നത് യുവാവ്..


എം.ആർ. അജിത് കുമാറിനെതിരേ ഒടുവിൽ നടപടി വന്നു..എഡിജിപിയുടെ സസ്‌പെന്‍ഷനില്‍ വേട്ടയാടലുകള്‍ അക്കമിട്ട് നിരത്തി രാഹുല്‍ മാങ്കൂട്ടത്തില്‍..


പ്രക്ഷോഭത്തിന് പിന്തുണയുമായി സാംസ്കാരിക, കായിക, സിനിമാ രംഗത്തെ പ്രമുഖർ.. മെഗാസ്റ്റാർ മമ്മൂട്ടിയും നടി മഞ്ജു വാര്യരും നടി ആലിയ ഭട്ടും പ്രതിഷേധത്തിന് പരസ്യ പിന്തുണ പ്രഖ്യാപിച്ചു..


പ്രശാന്തിനെ അറസ്റ്റ് ചെയ്തത് എങ്ങനെ..? കരുനീക്കങ്ങൾ കഴിഞ്ഞ ഏതാനും ദിവസങ്ങളായി ദേവസ്വംമന്ത്രി തുടങ്ങിയിരുന്നു..ഏതായാലും കേരളം കാത്തിരിക്കുന്നത് കുറ്റപത്രത്തിനെയാണ്..


ദാരുണ തോല്‍വികള്‍ക്കു പിന്നില്‍.. പിണറായി വിജയന്റെയും ഗോവിന്ദന്റെയും അഹന്തയും ധാര്‍ഷ്ട്യവുമാണ്..രണ്ടു നേതാക്കളെയും സഖാക്കള്‍ക്കു പോലും വെറുപ്പാണെന്നും പാർട്ടിയുടെ കുറ്റസമ്മതം..

'തിരുവനന്തപുരം മെഡിക്കൽ കോളജിൽ ന്യൂറോ സർജറിയിൽ സർജറിക്ക് വേണ്ടി വിളിക്കുന്നതും കാത്തിരിക്കുന്ന നൂറു കണക്കിന് രോഗികളുണ്ട്. അതും മാസങ്ങളായി. കിടത്താൻ സ്ഥലവും ഓപറേഷൻ ചെയ്യാനുള്ള സമയവും ഇല്ലാത്തതു കൊണ്ടു മാത്രമാണത്. അത്രയും ലോഡുള്ളത് കൊണ്ടാണ്. അങ്ങനെയുള്ളിടത്ത് നിർബന്‌ധിച്ചു എന്നൊക്കെ പറഞ്ഞാൽ...' മനോജ് വെള്ളനാട് കുറിക്കുന്നു

27 NOVEMBER 2022 09:50 AM IST
മലയാളി വാര്‍ത്ത

കഴിഞ്ഞ ദിവസം രോഗിയുടെ ഭര്‍ത്താവിന്റെ ക്രൂരമർദനത്തിനിരയായ തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ വനിതാ ഡോക്ടര്‍ ഗുരുതരമായി പരിക്കേറ്റ് ചികില്‍സയിൽ കഴിയുകയാണ്. രോഗി മരിച്ച വിവരം അറിയിച്ചപ്പോള്‍ വയറ്റില്‍ ആഞ്ഞുചവിട്ടുകയായിരുന്നുവെന്നാണ് പരാതിയിൽ പറയുന്നത്. ന്യൂറോ സര്‍ജറി വിഭാഗത്തിലെ റസിഡന്റ് വനിതാ ഡോക്ടറെയാണ് കൊല്ലം സ്വദേശി സെന്തില്‍ കുമാര്‍ ക്രൂരമായി മര്‍ദ്ദിച്ചത്. സുരക്ഷാ ജീവനക്കാരും രോഗികളുടെ കൂട്ടിരിപ്പുകാരും മറ്റുമെത്തിയാണ് ഡോക്ടറെ രക്ഷിച്ചത് തന്നെ.

ഇപ്പോഴിതാ കുടുംബാംഗങ്ങളുടെ പ്രതികരണത്തിനെതിരെ രംഗത്ത് എത്തിയിരിക്കുകയാണ് ഡോ. മനോജ് വെള്ളനാട്.

ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;

മരിച്ചുപോയ രോഗിയുടെ ബന്ധുക്കളെ ഏതെങ്കിലും രീതിയിൽ ഈ വിഷയത്തിൽ സംസാരവിഷയമാക്കാൻ ഉദ്ദേശമേ ഇല്ലായിരുന്നു. ഡോക്ടറെ ആക്രമിച്ച പ്രതിയുടെ പേര് പോലും മുൻപ് എഴുതിയതിൽ പറയാത്തത് അതു കൊണ്ടാണ്. പക്ഷെ ഇന്ന് മനോരമ ന്യൂസിൽ പ്രതിയുടെ സഹോദരിയുടെ സംസാരം കണ്ടപ്പോഴുണ്ടായ വികാരമെന്താണെന്നറിയാമോ? സ്വന്തം ചെപ്പാക്കുറ്റിക്കടിക്കാൻ..

കാരണം, ഇവരെപ്പോലുള്ളവർക്കു വേണ്ടിയല്ലേ നമ്മളൊക്കെ ഊണും ഉറക്കവും കളഞ്ഞിട്ട് ഈ കിടന്നോടുന്നത്. അതിന് നന്ദിയൊന്നും വേണ്ടാ, പക്ഷെ ഭക്ഷണം കഴിക്കുന്ന ആ വായ കൊണ്ട് ഇത്രയും കള്ളങ്ങൾ രണ്ടാഴ്ചയോളം ആ രോഗിയെ സർജറിക്ക് റെഡിയാക്കാൻ ഓടി നടന്ന ഡോക്ടർമാരെ പറ്റി പറയുക എന്നത് വിഷം വാരി വായിൽ വച്ചു തരുന്നതിനേക്കാൾ വിഷമമുണ്ടാക്കുന്നതാണ്. സ്വന്തം തൊഴിലിനോട് അത്രയും പാഷനുള്ളവർ മാത്രം തെരെഞ്ഞെടുക്കുന്നതാണ് ന്യൂറോസർജറി. അത്രയും സമയവും അധ്വാനവും ക്ഷമയും ഉണ്ടെങ്കിൽ മാത്രം പഠിച്ചെടുക്കാനും പ്രാക്ടീസ് ചെയ്യാനും പറ്റുന്ന ഒന്ന്. ആ ആത്മാർത്‌ഥത എല്ലാവരോടും എന്നപോലെ ഈ മരിച്ച രോഗിയോടും കാണിച്ചിട്ടുണ്ടെന്നത് 100% സത്യമാണ്. അതിനൊക്കെയും സാക്ഷിയാണ് മേൽ സൂചിപ്പിച്ച ആ സ്ത്രീയും.

വയറ്റിൽ ചവിട്ടു കൊണ്ടു കിടക്കുന്ന ഡോക്ടറുടെ കാലു പിടിച്ച് "ഇത് കേസാക്കല്ലേ, കേസാക്കല്ലേ, കേസാക്കല്ലേ.. എന്റെ സഹോദരന് ഒരബദ്ധം പറ്റിയതാണേ.. " എന്ന് പറഞ്ഞ് കരഞ്ഞ ആ സ്ത്രീ ഇന്ന് മനോരമ ന്യൂസിൽ വന്ന് പറയുന്നു, "സഹോദരൻ ആരെയും അക്രമിച്ചിട്ടില്ല. മരണശേഷം വീട്ടിലെത്തി ശവസംസ്കാരവും കഴിഞ്ഞ് ഭക്ഷണം കഴിച്ചു കൊണ്ടിരുന്നപ്പോൾ ആണ് ഡോക്ടർക്ക് ചവിട്ടു കൊണ്ടെന്ന വാർത്ത അറിയുന്നത് തന്നെ.. " എന്ന്..

മറ്റൊന്ന്, നിർബന്‌ധപൂർവ്വം സർജറി ചെയ്തുവെന്നാണവർ പറയുന്നത്. തീർച്ചയായും സർജറി വേണ്ട രോഗിയായിരുന്നു അവർ. പക്ഷെ ഏതെങ്കിലും രോഗിക്ക് നിർബന്ധപൂർവ്വം സർജറി ചെയേണ്ട സ്ഥിതി ഇവിടില്ല. തിരുവനന്തപുരം മെഡിക്കൽ കോളജിൽ ന്യൂറോ സർജറിയിൽ സർജറിക്ക് വേണ്ടി വിളിക്കുന്നതും കാത്തിരിക്കുന്ന നൂറു കണക്കിന് രോഗികളുണ്ട്. അതും മാസങ്ങളായി. കിടത്താൻ സ്ഥലവും ഓപറേഷൻ ചെയ്യാനുള്ള സമയവും ഇല്ലാത്തതു കൊണ്ടു മാത്രമാണത്. അത്രയും ലോഡുള്ളത് കൊണ്ടാണ്. അങ്ങനെയുള്ളിടത്ത് നിർബന്‌ധിച്ചു എന്നൊക്കെ പറഞ്ഞാൽ..!!

ഇതു വായിക്കുന്ന നിങ്ങൾക്കാർക്കും അവർ പറഞ്ഞ നുണകളിൽ പ്രത്യേകിച്ചൊരു വികാരവും തോന്നില്ലായിരിക്കും. തലയിലെ ട്യൂമർ ഓപറേഷൻ ചെയ്തില്ലെങ്കിൽ ഏതു സമയത്തും മരിച്ചുപോകാൻ സാധ്യതയുള്ള, ഹൃദ്രോഗമുൾപ്പെടെ പലതരം രോഗങ്ങളുണ്ടായിരുന്ന ഒരു രോഗിയെ ഓപറേഷന് തയ്യാറാക്കുക എന്നത് തന്നെ വലിയൊരു പ്രയത്നമാണ്. രണ്ടാഴ്ചയോളമെടുത്ത് ഇതെല്ലാം ചെയ്തിട്ടവസാനം ഇമ്മാതിരി നട്ടാൽ കുരുക്കാത്ത കള്ളങ്ങളും കുറ്റവാളിയാക്കലും കൂടി കേൾക്കുമ്പോൾ സ്വയം തോന്നുന്നൊരു അവമതിപ്പ് ഉണ്ടല്ലോ. അതൊരു വല്ലാത്ത വികാരമാണ്.

അയാൾ ചവിട്ടിയതിനേക്കാൾ വലിയ വേദനയും ദൂരവ്യാപകമായ ട്രോമയുമാണ് ഈ വക നുണകൾ. അതിന്റെ ഫലം അനുഭവിക്കുക നിഷ്കളങ്കരായ രോഗികളും അവരുടെ കൂട്ടിരിപ്പുകാരുമായിരിക്കും. എനിക്കറിയില്ല എന്റെ സഹപ്രവർത്തകയായ ഡോക്ടറെ എങ്ങനെ ആശ്വസിപ്പിക്കണമെന്ന്. ചവിട്ട് കൊണ്ട് കിടക്കുമ്പോൾ പോലും നോർമ്മലായി അഭിനയിക്കാൻ ശ്രമിച്ചിരുന്ന അവൾക്കിപ്പോൾ സംസാരിക്കുമ്പോൾ ശബ്ദം പോലും പുറത്തു വരുന്നില്ല. ഓരോ വാക്കും വിതുമ്പലിന്റെ വക്കിലാണ്.

ചവിട്ടിയതിന്റെ പേരിലുള്ള പരാതി ഒതുക്കിത്തീർക്കാൻ നാനാവഴികളിൽ ശ്രമിച്ചിട്ടും നടക്കാതായപ്പോൾ നട്ടാൽ മുളയ്ക്കാത്ത നുണയുമായിറങ്ങിയതിലും അതിനു മാത്രം പ്രമുഖ മാധ്യമങ്ങളിൽ വലിയ പ്രാധാന്യം കിട്ടുന്നതിലും ഒന്നും അത്ഭുതമില്ല. പക്ഷെ ഒരു കാര്യം ഞാനായിരം വട്ടം ആവർത്തിച്ച് പറയട്ടെ, ആ സ്ത്രീ പറയുന്ന ഓരോ വാക്കും പച്ചക്കള്ളമാണ്, ആരൊക്കെ വിശ്വസിച്ചാലും ഇല്ലെങ്കിലും.. എന്തായാലും നന്ദിയുണ്ട് എല്ലാരോടും. ക്രിമിനലുകൾക്കും ഡോക്ടർമാർക്കും ആരോഗ്യ പ്രവർത്തകർക്കും കേരളത്തിലുള്ള സ്ഥാനമെന്താണെന്ന് മനസിലാക്കി തന്നതിനും ആരോഗ്യ പ്രവർത്തകരുടെ ഭാവിയെന്താവുമെന്ന് ചിന്തിക്കാൻ അവസരം തന്നതിനും കേരള സർക്കാരിനോടെന്നും നന്ദിയുള്ളവരായിരിക്കും ഞങ്ങൾ.
മനോജ് വെള്ളനാട്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സിപിഎം നേതാവ് ആറ്റുകാല്‍ ഉണ്ണിക്ക് മൂന്ന് ദിവസത്തെ ഇടക്കാല ജാമ്യം  (1 hour ago)

വിശ്വനാഥ് ആന്‍ഡ് സണ്‍സിലെ വെഡ്ഡിംഗ് സോംഗ് പ്രമോ വീഡിയോ പുറത്ത്  (1 hour ago)

'ഏഴ് കടല്‍ ഏഴ് മലൈ' തീയേറ്ററുകളിലേക്ക്  (2 hours ago)

പിഎസ് സി റദ്ദാക്കിയ പരീക്ഷയുടെ പുതിയ തീയതി പ്രഖ്യാപിച്ചു  (2 hours ago)

യൂബര്‍ ആപ്പ് പൂര്‍ണമായി ബഹിഷ്‌കരിക്കാന്‍ ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവേഴ്‌സ്  (2 hours ago)

നീറ്റ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് രാജ്യത്ത് ആദ്യമായി പ്രമേയം പാസാക്കിയത് യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നശേഷം കേരള നിയമസഭ; കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവെക്കണം എന്നത് ന്  (4 hours ago)

വ്യാജ വാർത്തകൾക്കെതിരെ പരാതി; പികെ ശ്രീമതിയുടെ പരാതിയിൽ ഇടപെട്ട് മുഖ്യമന്ത്രി വിഡി സതീശൻ  (4 hours ago)

മഹാമേരു പോലെ വീണ് എം ആർ അജിത് കുമാർ; പ്രതികരിച്ച് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (4 hours ago)

ഡൽഹിയിലെ തെരുവിൽ കാട്ടിക്കൂട്ടുന്നത് ? വിമർശിച്ച് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (4 hours ago)

അർഹത നേടിയ ഉദ്യോഗാർഥികൾക്ക് സമയബന്ധിതമായി നിയമനം നൽകുക എന്നത് സർക്കാരിന്റെ ഭരണപരവും ധാർമ്മികവുമായ ഉത്തരവാദിത്തം; യുവാക്കൾ വലിയ അനീതി നേരിടുന്നതായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ  (4 hours ago)

മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ മഴ മുന്നറിയിപ്പ് ; ജാഗ്രത നിർദേശം  (4 hours ago)

അന്തരീക്ഷം മേഘാവൃതമാണെങ്കിൽ തുറസായ സ്ഥലത്തും ടെറസിലും, കുട്ടികൾ ഉൾപ്പെടെ, കളിക്കുന്നത് ഒഴിവാക്കുക; ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 -40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത  (4 hours ago)

തങ്ങളുടെ നിയന്ത്രണത്തിലല്ലാത്ത കാര്യങ്ങൾ കാരണം ഒരു കുട്ടിയുടെ പ്രതീക്ഷകൾ തകർന്നടിയുന്നത് കാണുന്നത് തികച്ചും വേദനാജനകമാണ്; ഡൽഹി വിഷയത്തിൽ പ്രതികരിച്ച് നടി അഹാന  (4 hours ago)

രാജ്യത്ത് അരാജകത്വം സൃഷ്ടിക്കാൻ ശ്രമം ; യുവമോർച്ച തൃശ്ശൂർ സിറ്റി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ രാഹുൽ ഗാന്ധിയുടെ കോലം കത്തിച്ച് പ്രതിഷേധം  (4 hours ago)

മനഃപൂർവം ആരോ പ്ലാസ്റ്റിക് ചാക്കിനുള്ളിൽ പെരുമ്പാമ്പിനെ കെട്ടിവച്ചത്; ഹരിതകർമ സേനാംഗങ്ങൾ പ്ലാസ്റ്റിക് വേർതിരിക്കാൻ എടുത്ത ചാക്കിനുളളിൽ പെരുമ്പാമ്പിനെ കണ്ടെത്തി  (5 hours ago)

Malayali Vartha Recommends