ഗ്രീഷ്മ മജിസ്‌ട്രേറ്റിന് മുന്നിൽ മൊഴി മാറ്റിയ പശ്ചാത്തലത്തിൽ, ഷാരോൺ വധക്കേസിൽ ഉടൻ കുറ്റപത്രം സമർപ്പിക്കാനൊരുങ്ങി ക്രൈംബ്രാഞ്ച്
ഷാരോൺ രാജ് വധക്കേസിൽ കുറ്റപത്രം ഉടൻ സമർപ്പിക്കുമെന്ന് ക്രൈംബ്രാഞ്ച്. ജുഡീഷ്യൽ കസ്റ്റഡിയിൽ വിചാരണ നടത്താൻ ക്രൈം ബ്രാഞ്ച് അപേക്ഷ സമർപ്പിക്കുമെന്നും ഒരു മാസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിക്കുമെന്നുമാണ് ക്രൈംബ്രാഞ്ച് അറിയിച്ചു. മുഖ്യപ്രതി ഗ്രീഷ്മ ക്രൈം ബ്രാഞ്ചിന് നൽകിയ മൊഴി മാറ്റിയ പശ്ചാത്തലത്തിലാണ് ക്രൈം ബ്രാഞ്ചിന്റെ പ്രതികരണം.
കുറ്റസമ്മതം ക്രൈം ബ്രാഞ്ചിന്റെ സമ്മർദ്ദം മൂലമെന്നാണ് ഗ്രീഷ്മയുടെ രഹസ്യമൊഴി. അമ്മയെയും അമ്മാവനെയും ഒഴിവാക്കാമെന്ന് ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥർ പറഞ്ഞുവെന്നും ഇത് വിശ്വസിച്ചാണ് കുറ്റമേറ്റതെന്നുമാണ് പുതിയ മൊഴി. നെയ്യാറ്റിൻകര കോടതിയിലെ രണ്ടാം ക്ലാസ് മജിസ്ട്രേറ്റ് വിനോദ് ബാബുവിന് മുന്നിലാണ് മൊഴി നൽകിയത്.
രഹസ്യമൊഴി പെൻ ക്യാമറയിൽ കോടതി പകർത്തിയിട്ടുണ്ട്. പലതവണ ജ്യൂസിൽ കീടനാശിനി കലർത്തി നൽകിയതായി ഗ്രീഷ്മ കേസ് അന്വേഷിക്കുന്ന ജില്ലാ ക്രൈം ബ്രാഞ്ചിന് മൊഴി നൽകിയിരുന്നു. ഇതെല്ലാം നിഷേധിക്കുന്ന തരത്തിലാണ് പുതിയ മൊഴിയെന്നതും ശ്രദ്ധേയമാണ്. ചോദ്യം ചെയ്യലിന്റെ ആദ്യ ദിനം തന്നെ ഗ്രീഷ്മ കുറ്റം സമ്മതിക്കുകയായിരുന്നുവെന്നാണ് പൊലീസ് പറഞ്ഞത്. വേറെ വിവാഹം ഉറപ്പിച്ചപ്പോൾ ഷാരോണിനെ ഒഴിവാക്കാനായി കഷായത്തിൽ വിഷം കലർത്തിയെന്നാണ് പെൺകുട്ടി പൊലീസിനോട് സമ്മതിച്ചത്.
ഇപ്പോഴത്തെ മൊഴി ഇതിൽ നിന്നും തീർത്തും വ്യത്യസ്തമാണ്. അന്വേഷണ സംഘം നിർബന്ധിച്ച് കുറ്റസമ്മതം നടത്തിച്ചതായാണ് ഗ്രീഷ്മയുടെ രഹസ്യ മൊഴി. കുറ്റസമ്മതം നടത്തിയാൽ അമ്മയെയും അമ്മാവനെയും പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കാമെന്ന് പോലീസ് ഉറപ്പ് നല്കിരുന്നതായും രഹസ്യ മൊഴിയിൽ പരാമർശിക്കുന്നു. പക്ഷെ മറിച്ചാണ് സംഭവിച്ചതെന്നും. ഇതുകൊണ്ടാണ് രഹസ്യ മൊഴി നൽകിയതെന്നും ഗ്രീഷ്മ മജിസ്‌ട്രേറ്റിനെ അറിയിച്ചത്.
കഴിഞ്ഞ ദിവസം റിമാൻഡ് കാലാവധി അവസാനിച്ചതിനെ തുടർന്നാണ് ഗ്രീഷ്മയുമായി പ്രത്യേക അന്വേഷണ സംഘം നെയ്യാറ്റിൻകര രണ്ടാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ എത്തിയത്. ജയിലിൽ വച്ച് പോലീസുകാരോടും സഹ തടവുകാരോടും പലതവണ മജിസ്‌ട്രേറ്റിന് മുന്നിൽ തനിക്ക് ചില കാര്യങ്ങൾ പറയാനുണ്ടെന്ന് ഗ്രീഷ്മ പറഞ്ഞിരുന്നു. ഇത് മുൻ നിർത്തിയാണ് കഴിഞ്ഞ ദിവസം കനത്ത സുരക്ഷാ വലയത്തിൽ ഗ്രീഷ്മയെ രണ്ടാം ക്ലാസ് മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജർ ആക്കിയത്.
മജിസ്‌ട്രേറ്റ് തന്നെ, എന്തെങ്കിലും കൂടുതലായി പറയാൻ ഉണ്ടോ എന്ന് ചോദിക്കുകയായിരുന്നു. തനിക്ക് രഹസ്യമൊഴി നല്കാൻ ഉണ്ടെന്ന് ഗ്രീഷ്മ പലതവണ ആവർത്തിച്ചു. ഉടൻ തന്നെ മജിസ്‌ട്രേറ്റ് ഈ രഹസ്യമൊഴി വിഡിയോയിൽ ചിത്രീകരിക്കണോ എന്ന് ഗ്രീഷ്മയോട് ചോദിച്ചു. വേണമെന്നായിരുന്നു ഗ്രീഷ്മയുടെ മറുപടി. ഇതോടെ ഗ്രീഷ്മയുടെ വക്കീലും, മജിസ്‌ട്രേറ്റിന്റെ സഹായിയെയും, മാത്രം മജിസ്‌ട്രേറ്റിന്റെ മുറിയിൽ നിർത്തി, മുഴുവൻ ഉദ്യോഗസ്ഥരെയും പുറത്ത് നിർത്തി പെൻ ക്യാമറയിൽ വീഡിയോ ചിത്രീകരിച്ചത്.
https://www.facebook.com/Malayalivartha