കഞ്ചാവ് ബീഡി വലിക്കാൻ വിസമ്മതിച്ച 15കാരനെ ലഹരി മാഫിയ ആക്രമിച്ച സംഭവം; കുട്ടികൾ തമ്മിൽ ഇരട്ടപ്പേര് വിളിച്ച് അടിയുണ്ടാക്കിയതാണോ എന്ന് സംശയം ; പരിക്കേറ്റ കുട്ടിയുടെ അച്ഛനെതിരെ ആരോപണവുമായി പ്രതികളുടെ ബന്ധുക്കളും; പരാതി വ്യാജമാണോയെന്ന് പരിശോധിക്കാൻ പൊലീസ്

തിരുവനന്തപുരം വർക്കലയിൽ 15 കാരനെ ലഹരി മാഫിയ ആക്രമിച്ച സംഭവം വ്യാജം. കഞ്ചാവ് ബീഡി വലിക്കാൻ വിസമ്മതിച്ചതിനെ തുടർന്ന് പതിനഞ്ചുകാരനെ ലഹരിമാഫിയ ആക്രമിച്ചെന്ന പരാതി യഥാർഥമാണോയെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. വർക്കല അയിരൂരിലാണ് സംഭവം നടന്നത്.
അതേസമയം ആക്രമിക്കപ്പെട്ട ശേഷം കുട്ടി പറഞ്ഞ കഥയോ അല്ലെങ്കിൽ രക്ഷിതാവ് വളച്ചൊടിച്ചതോ ആകാമെന്നാണ് സംശയം. പിന്നാലെ പൊലീസിന്റെ അനുമാനങ്ങൾ തള്ളിയ പതിനഞ്ചുകാന്റെ അച്ഛൻ നീതിതേടി ബാലാവകാശ കമ്മീഷനെ അടക്കം സമീപിക്കുമെന്ന് ആവർത്തിച്ചു.
നേരത്തെ ഏറെ കോളിളക്കമുണ്ടാക്കിയ കേസിലാണ് പ്രാഥമിക അന്വേഷണത്തിൽ തന്നെ പൊലീസ് പരാതിയെ സംശയിക്കുന്നതായി പറയുന്നത്. എന്നാൽ പരാതി നൽകിയ പതിനഞ്ചുകാരന് മർദനമേറ്റു എന്നത് പൊലീസ് ശരിവെക്കുന്നെങ്കിലും, കഞ്ചാവ് വലിപ്പിക്കാൻ ശ്രമിച്ചെന്ന ആരോപണം ശരിയല്ലെന്നാണ് പോലീസ് നിഗമനം. പോലീസ് പറയുന്നത് കുട്ടികൾ തമ്മിൽ ഇരട്ടപ്പേര് വിളിച്ച് അടിയുണ്ടായെന്നും, പിന്നാലെ കുട്ടിയുടെ അച്ഛന്റെ ബന്ധുക്കൾ എത്തി തിരിച്ചടിക്കുകയായിരുന്നു എന്നാണ് പറയുന്നത്. പക്ഷേ ആക്രമണത്തിന് പിന്നാലെ കുട്ടി പറഞ്ഞ കഥയാണോ ഇതെന്നാണ് പൊലീസ് അന്വേഷിക്കുന്നത്.
എന്നാൽ ഇരുകൂട്ടർക്കുമെതിരെ പരാതികളിൽ കേസെടുത്തിട്ടുണ്ടെന്നും, ഇരുപക്ഷത്തെയും പ്രതികളെ ഉടൻ പിടികൂടുമെന്നും പൊലീസ് വ്യക്തമാക്കി. എന്നാൽ പൊലീസിന്റെ കണ്ടെത്തൽ തെറ്റാണെന്ന് കുട്ടിയുടെ അച്ഛൻ ഇപ്പോഴും പറയുന്നത്. ഇതേസമയം പരിക്കേറ്റ കുട്ടിയുടെ അച്ഛനെതിരെ ആരോപണവുമായി പ്രതികളുടെ ബന്ധുക്കളും കോളനി നിവാസികളും രംഗത്തെത്തുകയും ചെയ്തു.
മാത്രമല്ല ലഹരിമാഫിയ ആക്രമിച്ചെന്ന് വ്യാജ പരാതി നൽകി ഇയാൾ പൊലീസനേയും മാധ്യമങ്ങളേയും തെറ്റിദ്ധരിപ്പിച്ചെന്നാണ് ഇവർ ആരോപിക്കുന്നത്. കൂടാതെ വ്യാജ പരാതി നൽകി കോളനി നിവാസികളെ അപമാനിച്ചതിന് ഇയാൾക്കെതിരെ മുഖ്യമന്ത്രിക്കും പൊലീസ് മേധാവിക്കും പരാതി നൽകുമെന്നും നാട്ടുകാർ വ്യക്തമാക്കുന്നു. എന്നാൽ ജീവഭയത്താൽ വീടിന് പുറത്തിറങ്ങാനാവാത്ത അവസ്ഥയിലാണ് താനെന്ന് കുട്ടിയുടെ അച്ഛനും പറയുന്നു.
https://www.facebook.com/Malayalivartha



























