തമിഴ്‌നാട്ടിൽ ക്ഷേത്രത്തിൽ നിന്നും വിഗ്രഹ മോഷണം; ക്ഷേത്രത്തിലേക്ക് പൂജാരിയല്ലാതെ ഭക്തരോ മറ്റ് അധികൃതരോ എത്തിയിരുന്നില്ലെന്ന് റിപ്പോർട്ട്; പോലീസ് അന്വേഷണം ആരംഭിച്ചു

തമിഴ്‌നാട്ടിൽ ക്ഷേത്രത്തിൽ വിഗ്രഹങ്ങൾ മോഷണം പോയതായി പരാതി. തഞ്ചാവൂരിലെ പുരാതന വനേശ്വർ പെരിയങ്ങാടി അമ്മൻ ക്ഷേത്രത്തിലെ വിഗ്രഹങ്ങളാണ് മോഷണം പോയത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
അതേസമയം കഴിഞ്ഞ ദിവസമായിരുന്നു ക്ഷേത്രത്തിലെ മൂന്ന് വിഗ്രഹങ്ങൾ മോഷണം പോയത്. കഴിഞ്ഞ ദിവസം രാവിലെ ക്ഷേത്രത്തിലെത്തിയ പൂജാരി ശ്രീകോവിൽ തുറന്ന് നോക്കിയപ്പോഴാണ് വിഗ്രഹങ്ങൾ മോഷണം പോയതായി കണ്ടെത്തിയത്. ഇതോടെ ഉടനെ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. അതുപോലെ നടരാജ, സോമസ്‌ക്ന്ത വിഗ്രഹങ്ങളും പ്രധാന പ്രതിഷ്ഠയായ ദേവി വിഗ്രഹവുമാണ് നഷ്ടമായത്.
എന്നാൽ മാൻദൗസ് ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിരുന്നതിനാൽ ക്ഷേത്രത്തിലേക്ക് പൂജാരിയല്ലാതെ ഭക്തരോ മറ്റ് അധികൃതരോ എത്തിയിരുന്നില്ലെന്നാണ് റിപ്പോർട്ട്. ഇതേസമയം ഇത് മുതലാക്കി മോഷ്ടാക്കൾ വിഗ്രഹങ്ങൾ കവർച്ച ചെയ്യുകയായിരുന്നു എന്നാണ് പോലീസ് പറയുന്നത്. പിന്നാലെ പ്രതികളെ കണ്ടെത്തുന്നതിനായി ക്ഷേത്രത്തിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയാണ്. ഏഴാം നൂറ്റാണ്ടിൽ സ്ഥാപിച്ച ക്ഷേത്രമാണ് പുരാതന വനേശ്വർ പെരിയങ്ങാടി അമ്മൻ.
https://www.facebook.com/Malayalivartha



























