സാങ്കേതിക സർവകലാശാല വിസി നിയമനത്തിനുള്ള സെർച്ച് കമ്മിറ്റിയിൽ ചാൻസലറായ കേരള ഗവർണറുടെ പ്രതിനിധിയെ ഉൾപ്പെടുത്താനുള്ള സിംഗിൾ ബെഞ്ച് നിർദേശം സ്റ്റേ ചെയ്ത് ഡിവിഷൻ ബെഞ്ച്; ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ഉത്തരവിലെ 144,145 പാരഗ്രാഫുകളാണ് സ്റ്റേ ചെയ്ത്; യുജിസി ചട്ടങ്ങൾക്ക് വിരുദ്ധമാണ് സിംഗിൾ ബെഞ്ചിൻ്റെ നിർദേശമെന്ന് കണ്ടെത്തൽ

സാങ്കേതിക സർവകലാശാല വി.സി നിയമനവുമായി ബന്ധപ്പെട്ടു നിർണായകമായ തീരുമാനവുമായി ഹൈക്കോടതി. സാങ്കേതിക സർവകലാശാല വിസി നിയമനത്തിനുള്ള സെർച്ച് കമ്മിറ്റിയിൽ ചാൻസലറായ കേരള ഗവർണറുടെ പ്രതിനിധിയെ ഉൾപ്പെടുത്താനുള്ള സിംഗിൾ ബെഞ്ച് നിർദേശം ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്തു.
സെർച്ച് കമ്മിറ്റിയിൽ ചാൻസലറുടെ പ്രതിനിധി ആവശ്യമില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി . ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്തത് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ഉത്തരവിലെ 144,145 പാരഗ്രാഫുകളാണ്. ഡിവിഷൻ ബെഞ്ച് ഉത്തരവ് സ്റ്റേ ചെയ്തത് യുജിസി ചട്ടങ്ങൾക്ക് വിരുദ്ധമാണ് സിംഗിൾ ബെഞ്ചിൻ്റെ നിർദേശമെന്ന് ചൂണ്ടിക്കാട്ടിയാണ്. യുജിസി ഹൈക്കോടതിയിൽ എടുത്ത നിലപാട് സേർച്ച് കമ്മിറ്റി രൂപീകരിക്കാനുള്ള അധികാരം സർക്കാരിന് ആണെന്നാണ്.
ഇതോടെ സെർച്ച് കമ്മിറ്റിയിൽ ചാൻസിലറുടെ പ്രതിനിധിയെ ഉൾപ്പെടുത്താനുള്ള സിംഗിൾ ബെഞ്ച് നിർദേശം യുജിസി ചട്ടങ്ങൾക്ക് വിരുദ്ധമെന്ന് ഡിവിഷൻ ബെഞ്ച് നിരീക്ഷിച്ചു .അതേസമയം നിർണായകമായ വിധി നേരത്തെ തന്നെ വന്നിരുന്നു. കെടിയു താല്‍ക്കാലിക വി.സിയായി ഡോ. സിസ തോമസിനെ ചാൻസിലറായ ഗവർണർ നിയമിച്ചതിനെതിരെ സര്‍ക്കാര്‍ ഹർജി നൽകിയിരുന്നു. വിധിയിൽ സിസ തോമസിന് തുടരാം എന്നായിരുന്നു ഹൈക്കോടതിയുടെ വിധി. ഈ ഹർജി ഹൈക്കോടതി പരിഗണിക്കവെ നിർണായകമായ പരാമർശങ്ങൾ നടത്തി.
സർക്കാരിന്റെ ഹർജി നിലനിൽക്കുമെന്ന് ഹൈക്കോടതി പറഞ്ഞു. മാത്രമല്ല സർക്കാരിനെ വിമർശിക്കുകയും ചെയ്തു .ചാൻസലറുടെ ഉത്തരവിനെ സർക്കാർ ചോദ്യം ചെയ്തത് അത്യപൂർവ്വം എന്നാണ് കോടതിയുടെ നിരീക്ഷണം. ഗവർണർ ചാൻസിലർ ആയിരിക്കുമ്പോൾ യുജിസി മാനദണ്ഡത്തിന് വിധേയൻ എന്ന് കോടതി നിരീക്ഷിച്ചു. ചാൻസലറുടെ നടപടി ചട്ടങ്ങൾക്ക് വിരുദ്ധം എന്ന സർക്കാർ വാദത്തിന് കഴമ്പുണ്ടെന്ന് ഹൈക്കോടതി വ്യക്തമാക്കി .
https://www.facebook.com/Malayalivartha



























