'ഒരാൾ ഹൃദയത്തിൽ നിന്നൂറുന്ന നൈർമ്മല്യമത്രയും ചിരിയിലൂടെ പ്രകടിപ്പിക്കുന്ന പച്ചയായ മനുഷ്യൻ! മറ്റൊരാൾ ഹൃദയത്തിലെ കപടത മറയ്ക്കാൻ ചിരിയെ വെറുതെ ധരിച്ച രാഷ്ട്രീയക്കാരൻ. വിവരവും വിവേകവും വട്ടപ്പൂജ്യമെങ്കിലും വക്രതയിൽ ഡോക്ടറേറ്റ് എടുത്ത മനുഷ്യൻ. രണ്ട് മനുഷ്യർ; രണ്ട് അടയാളപ്പെടുത്തലുകൾ...' അഞ്ജു പാർവതി പ്രഭീഷ് കുറിക്കുന്നു

നടൻ ഇന്ദ്രൻസിനെ ശാരീരികമായി അധിക്ഷേപിച്ച സിനിമാ സാംസ്‌കാരിക വകുപ്പ് മന്ത്രി വി.എൻ വാസവനെ രൂക്ഷമായി വിമർശിച്ച് അഞ്ജു പാർവതി പ്രഭീഷ്.
ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;
രണ്ട് മനുഷ്യർ; രണ്ട് അടയാളപ്പെടുത്തലുകൾ !
ഒരാൾ ഹൃദയത്തിൽ നിന്നൂറുന്ന നൈർമ്മല്യമത്രയും ചിരിയിലൂടെ പ്രകടിപ്പിക്കുന്ന പച്ചയായ മനുഷ്യൻ! ലാളിത്യവും വിനയവും എളിമയും സ്വഭാവത്തിൻ്റെ ഭാഗമാക്കിയ ,തൻ്റെ ഔന്നത്യമെന്നത് തൻ്റെ വ്യക്തിത്വം തന്നെയെന്ന് അടയാളപ്പെടുത്തിയ ഉന്നതനായ കലാകാരൻ. ഉയർച്ചയുടെ പടവുകൾ കയറുംതോറും എളിമയുടെ മഹാമേരു കൂടി അനായാസം താണ്ടിയ മലയാളക്കരയുടെ ഇന്ദ്രക്കല ! നിലവിൽ മലയാള സാംസ്കാരിക ലോകത്ത് സാംസ്കാരിക നായകൻ എന്ന് ലേബൽ ചെയ്യാൻ അനുയോജ്യനായ ഒരേ ഒരാൾ -മലയാളത്തിൻ്റെ ഒരേ ഒരു ഇന്ദ്രൻസ്
മറ്റൊരാൾ ഹൃദയത്തിലെ കപടത മറയ്ക്കാൻ ചിരിയെ വെറുതെ ധരിച്ച രാഷ്ട്രീയക്കാരൻ. വിവരവും വിവേകവും വട്ടപ്പൂജ്യമെങ്കിലും വക്രതയിൽ ഡോക്ടറേറ്റ് എടുത്ത മനുഷ്യൻ. രാഷ്ട്രീയ പ്രസ്താവനയ്ക്കായി, ഒരാളുടെ ശരീരശാസ്ത്രത്തെ ഹീനമായി മറ്റൊരാളുമായി താരതമ്യം ചെയ്യാൻ മടിക്കാത്ത ഊളയായ മനുഷ്യൻ. അയാൾ പ്രബുദ്ധ കേരളത്തിൻ്റെ മന്ത്രിയാണ്; വെറും മന്ത്രിയല്ല - സാംസ്കാരിക മന്ത്രി! വാസവൻ - വാക്കുകളിൽ ദുർഗന്ധം പേറുന്ന മാനവൻ. വാസവൻ്റെ വാക്കുകളിലെ ദുർഗന്ധം കേരളക്കരയിലാകെ പരന്നിട്ടും സാംസ്കാരിക നായകൾ കുരയ്ക്കാൻ മറന്നിട്ടിരിപ്പാണ്.
https://www.facebook.com/Malayalivartha



























