Widgets Magazine
13
Apr / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ബാബ വാംഗയുടെ പ്രവചനങ്ങൾ വീണ്ടും തരംഗമാകുന്നു... 2026നെ സംബന്ധിച്ച് ബാബ വാംഗയുടേതായി പ്രചരിക്കുന്ന പ്രവചനങ്ങൾ മനുഷ്യരാശിയെ ഒന്നടങ്കം ഭയപ്പെടുത്തുന്നു..


വേനൽമഴയുടെ പ്രത്യേകതയായി ഇടിമിന്നലോടുകൂടിയ ചെറുദൈർഘ്യമുള്ള മഴ.. മണിക്കൂറിൽ 40 കിലോമീറ്രർ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത..ചൂട് കൂടുതലായി അനുഭവപ്പെടുന്നതും സാധാരണമാണ്..


കതിഹാർ ജില്ലയിൽ വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ ദാരുണ അപകടത്തിൽ 13 പേർ കൊല്ലപ്പെട്ടു..സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അഗാധമായ അനുശോചനവും ദുഃഖവും രേഖപ്പെടുത്തി..


സംഗീതത്തിലെ വിസ്മയമായി മാറിയ ഏലിയാസ് എൽദോസിനെ(26) മുറിയിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി..സുഹൃത്തുക്കളെയും സഹപ്രവർത്തകരെയും വലിയ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്...


നിതിൻ രാജിന്റെ മൃതദേഹം കണ്ട് മാതാപിതാക്കൾ തളർന്നു വീണു.. സഹപാഠികള്‍ക്ക് അയച്ച ഓഡിയോ സന്ദേശം പുറത്ത്..'നിന്റെ കയ്യും കാലും വെട്ടുമെന്ന് അധ്യാപകന്‍ പറഞ്ഞു; അമ്മയേയും കളിയാക്കി..

ടൈറ്റാനിയം ജോലി തട്ടിപ്പ് ഫോണ്‍ സംഭാഷണം പുറത്ത് തൃക്കാക്കര ചതിച്ചു. സിപിഎം നേതാവ് സംശയത്തില്‍

22 DECEMBER 2022 12:43 PM IST
മലയാളി വാര്‍ത്ത

ടൈറ്റാനിയത്തില്‍ ജോലി വാഗ്ദാനംചെയ്ത് കോടികള്‍ തട്ടിയ കേസില്‍, കൂടുതല്‍പ്പേര്‍ പരാതിയുമായി രംഗത്ത്. ബുധനാഴ്ച ആറു കേസുകള്‍കൂടി രജിസ്റ്റര്‍ ചെയ്തു. തുടര്‍ന്ന് കേസന്വേഷണത്തിന് ക്രൈം റെക്കോഡ്സ് ബ്യൂറോ അസിസ്റ്റന്റ് കമ്മിഷണര്‍ ദിനിലിന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘത്തിനു രൂപംനല്‍കിയത്. മ്യൂസിയം, കന്റോണ്‍മെന്റ്, പൂജപ്പുര സി.ഐ.മാരും അന്വേഷണസംഘത്തിലുണ്ട്. തട്ടിപ്പിന്റെ വ്യാപ്തി ഇനിയും കൂടുമെന്ന നിഗമനത്തിലാണ് പോലീസ്.

ടൈറ്റാനിയത്തിന്റെ ഭരണത്തില്‍ സ്വാധീനമുള്ള ഉന്നത രാഷ്ട്രീയനേതാവിന് പ്രതികളുമായുള്ള ബന്ധമാണ് തട്ടിപ്പിനു കളമൊരുക്കിയതെന്നാണ് സൂചന. ഇദ്ദേഹത്തിന്റെ അടുപ്പക്കാരാണ് അറസ്റ്റിലായ ദിവ്യാ നായരും ഭര്‍ത്താവ് രാജേഷും. രാജേഷിന്റെ സഹോദരനാണ് മറ്റൊരു പ്രതിയായ പ്രേംകുമാര്‍. രാഷ്ട്രീയനേതാവിന്റെ പേരുപയോഗിച്ച് ഉദ്യോഗാര്‍ഥികളെ ജോലി ഉറപ്പാണെന്നു പറഞ്ഞു വിശ്വസിപ്പിച്ചിരുന്നു. ഇദ്ദേഹത്തിന് തട്ടിപ്പുകാരുമായി ബന്ധമുണ്ടോയെന്നതും പോലീസ് അന്വേഷിക്കുന്നുണ്ട്.

രാഷ്ട്രീയനേതൃത്വത്തിന്റെ പേര് കേസുമായി ബന്ധപ്പെട്ട് പരാതിക്കാര്‍ ഉന്നയിച്ചതോടെ, പലര്‍ക്കും പണം തിരികെ നല്‍കി ഒത്തുതീര്‍പ്പിനും ചില ഇടനിലക്കാര്‍ ശ്രമിച്ചിട്ടുണ്ട്. പണം തിരികെ ലഭിക്കുമെന്ന ഉറപ്പു ലഭിച്ചതോടെ പലരും പോലീസിന് തെളിവുനല്‍കാനും മടിക്കുന്നുണ്ട്. സമീപകാലത്ത് ടൈറ്റാനിയത്തില്‍ 120 പേരെ നിയമിച്ചിരുന്നു. ഇതില്‍ 90 പേരെ ഓപ്പറേറ്റര്‍ തസ്തികയിലാണ് നിയമിച്ചത്. ഈ നിയമനങ്ങളില്‍ ഈ സംഘത്തിന്റെ ഇടപെടല്‍ നടന്നിട്ടുണ്ടോയെന്ന് അന്വേഷിക്കണമെന്ന ആവശ്യവുമായി ടൈറ്റാനിയത്തിലെ ചില ട്രേഡ് യൂണിയനുകള്‍ രംഗത്തുവന്നിട്ടുണ്ട്.

ജോലി തട്ടിപ്പില്‍ കൂടുതല്‍പ്പേര്‍ ഇടനിലക്കാരായതായും സൂചനകളുണ്ട്. കഴിഞ്ഞ ദിവസം അമരവിള സ്വദേശിയും അധ്യാപകനുമായ ഷംനാദിനെതിരേ 12 ലക്ഷം രൂപ തട്ടിയതിന് പൂജപ്പുര പോലീസ് കേസെടുത്തിരുന്നു. കേസിലെ മറ്റു പ്രതികളായ ടൈറ്റാനിയത്തിലെ ലീഗല്‍ ഡെപ്യൂട്ടി ജനറല്‍ മാനേജരായിരുന്ന ശശികുമാരന്‍ തമ്പി, ശശികുമാരന്‍ തമ്പിയുടെ സുഹൃത്തായ ശ്യാംലാല്‍ എന്നിവരുമായി ബന്ധമുള്ളവരാണ് മറ്റ് ഇടനിലക്കാരെന്നാണ് പോലീസിന്റെ നിഗമനം.നേരത്തേ േപഴ്സണല്‍ ഡിപ്പാര്‍ട്ട്മെന്റിലും ഉന്നപദവി വഹിച്ചിരുന്നതിനാല്‍ ശശികുമാരന്‍ തമ്പിക്ക് ഉദ്യോഗസ്ഥരുടെയിടയില്‍ വലിയ സ്വാധീനമാണുണ്ടായിരുന്നത്. കര്‍ശനമായ സുരക്ഷയുള്ള ടൈറ്റാനിയത്തില്‍ ഇവര്‍ക്ക് എളുപ്പത്തില്‍ കടന്നുചെല്ലാനുള്ള സൗകര്യമൊരുക്കിയത് മറ്റു ചില ഉദ്യോഗസ്ഥരുടെ സഹായത്തോടെയായിരിക്കാമെന്നും പോലീസ് സംശയിക്കുന്നു.

തിരുവനന്തപുരത്ത് കുടപ്പനക്കുന്നിലെയും അമ്പലംമുക്കിലെയും ശ്യാംലാലിന്റെയും പ്രേംകുമാറിന്റെയും വീട്ടിലാണ് പോലീസ് ദിവ്യയെ എത്തിച്ചത്. ഈ രണ്ടു വീടും പൂട്ടിയിട്ടിരിക്കുന്നതിനാല്‍ പോലീസിന് അകത്തേക്കു കടക്കാനായില്ല. രഹസ്യമായാണ് പോലീസ് ദിവ്യാ നായരെയുംകൊണ്ട് തെളിവെടുപ്പിനെത്തിയത്.

വ്യാഴാഴ്ച ഇവരുടെ വീട്ടിലും ടൈറ്റാനിയത്തിലും എത്തിച്ച് തെളിവെടുക്കുമെന്നാണ് സൂചന. വെഞ്ഞാറമൂട് സ്വദേശിയില്‍നിന്ന് 14 ലക്ഷം രൂപ തട്ടിച്ച കേസിലാണ് ദിവ്യാ നായരെ അറസ്റ്റുചെയ്തത്.

കെമിസ്റ്റായി ജോലി വാഗ്ദാനംചെയ്ത് 14 ലക്ഷം രൂപ ബാങ്ക് അക്കൗണ്ടിലൂടെയാണ് ഇവര്‍ വാങ്ങിയത്. ഇതിനിടെ, ടൈറ്റാനിയത്തില്‍ മൂന്നാം ദിവസവും പോലീസ് പരിശോധന നടത്തി. ടൈറ്റാനിയം ഓഫീസുമായി അടുത്ത ബന്ധമുള്ള ശ്യാംലാലിന്റെ ഭാര്യയായ അഭിഭാഷകയെയും കേസില്‍ പ്രതിചേര്‍ക്കും.

തിരുവനന്തപുരം: ടൈറ്റാനിയം ജോലി തട്ടിപ്പ് കേസിലെ പ്രതികള്‍ സംസ്ഥാനത്തിനു പുറത്തേക്കു കടന്നിട്ടില്ലെന്നാണ് പോലീസിന്റെ നിഗമനം. മൊബൈല്‍ ടവറുകള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. അടുത്ത ദിവസങ്ങളില്‍ പ്രതികളിലേക്കെത്താനാകുമെന്നാണ് പോലീസിന്റെ കണക്കുകൂട്ടല്‍.

സാമ്പത്തികത്തട്ടിപ്പ് കേസ് ആയതിനാല്‍ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ഉള്‍പ്പെടെയുള്ള പരമാവധി തെളിവുകള്‍ കണ്ടെത്താനായി പ്രതികളുടെ ഓഫീസും വീടുകളും കേന്ദ്രീകരിച്ച് റെയ്ഡുകള്‍ നടത്തി രേഖകള്‍ പിടിച്ചെടുത്തിട്ടുണ്ട്.

കെമിസ്റ്റ്, ജൂനിയര്‍ അസിസ്റ്റന്റ്, ഡ്രൈവര്‍, ജൂനിയര്‍ എന്‍ജിനിയര്‍, പ്ലംബര്‍, വര്‍ക്ക് അസിസ്റ്റന്റ് തുടങ്ങിയ തസ്തികകളില്‍ 12 മുതല്‍ 20 ലക്ഷം രൂപ വരെ വാങ്ങി ജോലി വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. 75000 രൂപ വരെ ശമ്പളം ലഭിക്കുന്ന തസ്തികകളാണ് ഇവയെന്നു വിശ്വസിപ്പിച്ചാണ് ഉദ്യോഗാര്‍ഥികളെ ആകര്‍ഷിച്ചിരുന്നത്. കെമിസ്റ്റ് തസ്തികയില്‍ മാത്രം 30-ഓളം പേരില്‍നിന്നാണ് പണം വാങ്ങിയത്. തലസ്ഥാനത്തെ വിവിധ ഹോട്ടലുകളില്‍വച്ചായിരുന്നു പണം കൈമാറലും ചര്‍ച്ചകളും. മാസങ്ങള്‍ കഴിഞ്ഞിട്ടും ഉത്തരവു ലഭിക്കാതായതോടെയാണ് പലരും പരാതിപ്പെടാന്‍ തുടങ്ങിയത്. ചിലര്‍ക്ക് താത്കാലികമായി ജോലി നല്‍കാമെന്നു പറഞ്ഞിരുന്നു.

കരാര്‍ ജോലിക്ക് തയ്യാറെന്ന സത്യവാങ്മൂലവും ഇവരില്‍നിന്ന് എഴുതിവാങ്ങിയിരുന്നു. 2018 മുതല്‍ പലരില്‍നിന്നായി ലക്ഷങ്ങള്‍ തട്ടിയെടുത്തിട്ടുണ്ട്. 15 കോടിയോളം രൂപയുടെ തട്ടിപ്പു നടന്നതായാണ് നിഗമനം.


പ്രതികളുമായി നടത്തിയ ഫോണ്‍ സംഭാഷണങ്ങളുടെ ഓഡിയോയും ചാറ്റുകളുടെ ദൃശ്യങ്ങളുമുള്‍പ്പെടെയാണ് പരാതിക്കാര്‍ പോലീസിനെ സമീപിച്ചത്. കഴിഞ്ഞ ഒക്ടോബറില്‍ കേസ് രജിസ്റ്റര്‍ ചെയ്‌തെങ്കിലും അന്വേഷണം മുന്നോട്ടുപോയില്ല. തുടര്‍ന്ന് ഇവര്‍ ഡി.സി.പി.ക്കു പരാതി നല്‍കി.

തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് കാരണമാണ് നിയമനത്തില്‍ താമസം വന്നതെന്നാണ് ശ്യാംലാല്‍ ഉദ്യോഗാര്‍ഥിയോടു പറയുന്നത്. തിരഞ്ഞെടുപ്പ് കഴിഞ്ഞുള്ള നിയമസഭാ സമ്മേളനകാലത്ത് എല്ലാവരെയും നിയമിച്ച് ഉത്തരവിറങ്ങുമെന്നും 12 ലക്ഷം രൂപ നല്‍കിയ പാറശ്ശാല സ്വദേശിയോട് ശ്യാംലാലിന്റെ ഉറപ്പ്. നിയമന ഉത്തരവ് തയ്യാറാക്കി വച്ചിരിക്കുകയാണെന്നും ശ്യാംലാല്‍ വിശ്വസിപ്പിച്ചിരുന്നു.

പാര്‍ട്ടിക്കാര്‍ പട്ടിക നല്‍കുന്നതിനു മുന്‍പ് തുക നല്‍കണമെന്ന് പ്രേംകുമാര്‍ ഉദ്യോഗാര്‍ഥിയോടു പറയുന്നുണ്ട്. 12 ലക്ഷം രൂപയാണ് പ്രേംകുമാര്‍ ആവശ്യപ്പെട്ടത്. തന്റെയും ശ്യാംലാലിന്റെയും ബാങ്ക് അക്കൗണ്ടില്‍ തുക നല്‍കണമെന്നും ഇയാള്‍ നിര്‍ദേശിക്കുന്നുണ്ട്.

വീഡിയോ കോള്‍ വഴി ആദ്യം ഇന്റര്‍വ്യൂ നടത്തിയ ശേഷമാണ് ഉദ്യോഗാര്‍ഥികളെ ടൈറ്റാനിയത്തിലെ ശശികുമാരന്‍ തമ്പിയുടെ ഓഫീസിലേക്കു കൊണ്ടുപോയത്. പണം വാങ്ങിയതിന് തെളിവു ചോദിച്ചവര്‍ക്ക് മുദ്രപ്പത്രത്തില്‍ ധാരണാപത്രവും തയ്യാറാക്കി നല്‍കിയിരുന്നു.ഈ തെളിവുള്‍പ്പടെയാണ് പരാതിക്കാര്‍ പോലീസിന് പരാതി നല്കിയത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സെല്‍ഫിയെടുക്കുന്നതിനിടെ പാറപ്പുറത്ത് നിന്ന് താഴേക്ക് വീണ് യുവാവിന് ദാരുണാന്ത്യം  (3 hours ago)

കുട്ടികളുടെ വഴക്ക് അവസാനിച്ചത് അയല്‍വാസികള്‍ തമ്മലുള്ള അടിപിടിയിലും പൊലീസ് കേസിലും  (3 hours ago)

അഞ്ചരക്കണ്ടി ദന്തല്‍ കോളേജിലെ ബി.ഡി.എസ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണം: നിതിന്‍ രാജിന്റെ വീട്ടിലെത്തി സുരേഷ് ഗോപി  (4 hours ago)

ട്രക്ക് നിയന്ത്രണം വിട്ട് ബിഎംഡബ്ല്യു കാറിന് മുകളിലേക്ക് മറിഞ്ഞ് അഭിഭാഷകന് ദാരുണാന്ത്യം  (5 hours ago)

ലബനനില്‍ ആക്രമണം രൂക്ഷം: അതിര്‍ത്തി മേഖലയിലെ മുഴുവന്‍ ഗ്രാമങ്ങളും തകര്‍ത്ത് ഇസ്രയേല്‍  (5 hours ago)

ധ്യാനിന്റെ കരച്ചില്‍ 'കേട്ടു; വിഡിയോ കോളിലെത്തി താരം  (5 hours ago)

നിതിന്‍ രാജിന്റെ ആത്മഹത്യ: അധ്യാപകര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (5 hours ago)

സംസ്ഥാനത്ത് ഇന്നും നാളെയും ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത  (6 hours ago)

കുഞ്ചാക്കോ ബോബന്‍ ചിത്രം 'ഒരു ദുരൂഹ സാഹചര്യത്തില്‍' ഏപ്രില്‍ 15ന്  (6 hours ago)

രഞ്ജിനി ഹരിദാസിനെ കുറിച്ച് സംവിധായകന്‍ ആലപ്പി അഷ്‌റഫ് പറഞ്ഞ വാക്കുകള്‍  (7 hours ago)

ഹോര്‍മുസ് കടലിടുക്ക് ഉപരോധിക്കുമെന്ന് പ്രഖ്യാപിച്ച് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്  (7 hours ago)

മഞ്ജുവാര്യരെ യുവതി കടന്നുപിടിച്ച് ചുംബിച്ച സംഭവം; ക്ഷമാപണം നടത്തിയ ആരാധികയായ യുവതിക്ക് മറുപടിയുമായി നടി  (7 hours ago)

ആധാര്‍ കാര്‍ഡ് മാതൃകയില്‍ തമിഴ് നാട് സിറ്റിസണ്‍ഷിപ്പ് കാര്‍ഡ് പുറത്തിറക്കുമെന്ന് വിജയ്  (8 hours ago)

കേരളത്തില്‍ '90ലധികം സീറ്റുകള്‍ നേടി മൂന്നാം തവണയും എല്‍ഡിഎഫ് അധികാരത്തിലെത്തും  (8 hours ago)

നടി മീനയുടെ വീട് 100 കോടി രൂപയ്ക്ക് വിദേശ ദമ്പതികള്‍ക്ക് വിറ്റു?  (8 hours ago)

Malayali Vartha Recommends