മുഖ്യന്‍ വിരണ്ടു പിന്നെ വിരട്ടി മഞ്ഞകുറ്റിയല്ല മലേയാരം. പൊളിച്ചടുക്കും സമരം.

ബഫര്‍ സോണ്‍ വിഷയത്തില്‍ കര്‍ഷകരെ പ്രതിപക്ഷത്തോടൊപ്പം ചേര്‍ന്ന് മാധ്യമങ്ങളും തെറ്റിദ്ധരിപ്പിക്കുന്നതായാണ് മുഖ്യമന്ത്രിയുടെ ആരോപണം. ജനങ്ങളില്‍ പരിഭ്രാന്തി പരത്തുന്ന വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കാതിരിക്കാന്‍ മാധ്യമങ്ങള്‍ ശ്രദ്ധിക്കണമെന്നാണ് മുഖ്യമന്ത്രി നല്കുന്ന മുന്നറിയിപ്പ്. കര്‍ഷക സംഘടനകളും ക്രിസ്ത്യന്‍ സമൂഹവും ബഫര്‍ സോണ്‍ വിഷയ്തതില്‍ സര്‍ക്കാരിന്റെ തെറ്റായ നയങ്ങള്‍ ചൂണ്ടികാട്ടി രംഗത്ത് വന്നതോടെ പിണറായി സര്‍ക്കാര്‍ അല്പമെന്ന് ഭയന്നെങ്കിലും മുഖ്യമന്ത്രിയുടെ പതിവ് പ്ത്രസമ്മേളനത്തില്‍ എല്ലാം ശരിയാകുമെന്ന് പറഞ്ഞൊഴിഞ്ഞു.
വിവാദങ്ങള്‍ കെട്ടടങ്ങാതെ നില്ക്കുന്ന സാഹചര്യത്തില്‍ സര്‍ക്കാരിന് ജനങ്ങളുടെ ആശങ്ക പരിഹരിക്കേണ്ട ഉത്തരവാദിത്വമുണ്ട്.
ബഫര്‍സോണില്‍ ആരും പറ്റിക്കപ്പെടുന്നില്ലെന്ന് ഉറപ്പിക്കാന്‍ ഇടപെടലുമായി സര്‍ക്കാര്‍ രംഗത്തെത്തിയത് യാതൊര് ആശ്വസവും നല്കുന്നില്ലെന്ന വിവരങ്ങളാണ് പുറത്തു വരുന്നത്. . ജനവാസകേന്ദ്രങ്ങളുമായി ബന്ധപ്പെട്ട നേരിട്ടുള്ള സ്ഥലപരിശോധനയ്ക്കായി വാര്‍ഡ് തലത്തില്‍ ഹെല്‍പ് ഡെസ്‌കുകളും മേല്‍നോട്ട സമിതികളും വരും.
2020-21 ല്‍ വനം വകുപ്പിന്റെ ഭൂപടത്തില്‍ ഏതെങ്കിലും ജനവാസ കേന്ദ്രം ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ രേഖപ്പെടുത്താനുള്ള സമയം നല്‍കും. ഇത്തരം അധിക വിവരങ്ങള്‍ രേഖപ്പെടുത്താനുള്ള സമയം ജനുവരി 7 വരെ നീട്ടി. പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാന്‍ കലക്ടറും ജില്ലാ പഞ്ചായത്ത് പ്രസിഡന്റും വനം, തദ്ദേശം, റവന്യു വകുപ്പ് ജില്ലാ മേധാവികളും അംഗങ്ങളായി മേല്‍നോട്ട സമിതി രൂപീകരിക്കും. കര്‍ഷക പ്രതിഷേധത്തെ തുടര്‍ന്നാണ് സര്‍ക്കാരിന്റെ ഈ ഇടപെടല്‍ .
അതിനിടെ ബഫര്‍സോണില്‍ തെറ്റിദ്ധാരണ സൃഷ്ടിക്കാന്‍ ശ്രമമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിച്ചു. ജനങ്ങളെയും ജീവനോപാദികളെയും ബാധിക്കുന്ന ഒരു നടപടിയും ഉണ്ടാകില്ല. ബഫര്‍സോണ്‍ മേഖലയില്‍ നിന്നും ജനവാസ കേന്ദ്രങ്ങളും കൃഷി ഇടങ്ങളും ഒഴിവാക്കണം എന്നാണ് സര്‍ക്കാര്‍ നിലപാട്. മറിച്ചുള്ള വാദങ്ങള്‍ തെറ്റാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ബഫര്‍സോണ്‍ മേഖലയിലെ എല്ലാ കെട്ടിടങ്ങളെയും ചേര്‍ത്താകും അന്തിമ റിപ്പോര്‍ട്ട് സുപ്രീംകോടതിയില്‍ നല്‍കുക.
മേഖലയില്‍ താമസിക്കുന്നവര്‍ക്ക് ആശങ്ക വേണ്ട. സുപ്രീംകോടതിയിലെ പുനഃപരിശോധനാ ഹര്‍ജിയില്‍ എല്ലാ കാര്യങ്ങളും വ്യക്തമാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഈ സാഹചര്യത്തില്‍ ഹെല്‍പ്പ് ഡെസ്‌കും പുതിയ തീരുമാനങ്ങളും പ്രതീക്ഷയാണ്. ജനവാസമേഖലകളിലെ ഒഴിഞ്ഞുകിടക്കുന്ന സ്ഥലങ്ങള്‍ കൂടി കണക്കിലെടുക്കും ബഫര്‍ സോണ്‍ നിര്‍ണ്ണയത്തില്‍ പരിഗണിക്കും. എല്ലാ തരം നിര്‍മ്മിതികളും സ്ഥലപരിശോധനയില്‍ ഉള്‍പ്പെടുത്തും. തൊഴുത്ത്, ഏറുമാടം, കാത്തിരിപ്പു കേന്ദ്രം, പുല്‍മേഞ്ഞതോ അല്ലാത്തതോ ആയ എല്ലാ നിര്‍മ്മിതികള്‍ എന്നിവ ഉള്‍ക്കൊള്ളിക്കും.
്. ഉപഗ്രഹ സര്‍വേയില്‍ ഉള്‍പ്പെടാത്തവര്‍ക്ക് സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധസമിതി മുന്‍പാകെ വിവരം സമര്‍പ്പിക്കാം. ഇതിനായി തദ്ദേശ സ്ഥാപനങ്ങളില്‍ വാര്‍ഡ് തലത്തില്‍ ഹെല്‍പ് ഡെസ്‌ക് രൂപീകരിച്ചു. വിവരങ്ങള്‍ നല്‍കേണ്ട മാതൃക ഹെല്‍പ് ഡെസ്‌ക്കില്‍ നിന്നോ സര്‍ക്കാര്‍ വെബ്സൈറ്റില്‍ നിന്നോ ലഭിക്കും. വിവരങ്ങള്‍ ഇ മെയിലിലോ ഹെല്‍പ് ഡെസ്‌കിലോ നല്‍കാം.
ജനവാസ മേഖല പൂര്‍ണമായും ഒഴിവാക്കിയാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ കേന്ദ്രത്തിനു റിപ്പോര്‍ട്ട് നല്‍കിയത്. പിന്നീട് പ്രളയത്തിന്റെയടക്കം പശ്ചാത്തലത്തില്‍ അടിയന്തിരമായി തീരുമാനമെടുക്കേണ്ടി വന്നു. 12 കിലോമീറ്റര്‍ എന്ന യുഡിഎഫ് കാലത്തെ ബഫര്‍ സോണ്‍ പരിധി ഒരു കിലോമീറ്ററായി എല്‍ഡിഎഫ് പിന്നീട് നിശ്ചയിച്ചു. ബഫര്‍സോണില്‍ ഫീല്‍ഡ് സര്‍വേ നടത്തിയ ശേഷമേ സുപ്രീം കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കുകയുള്ളൂ. സംസ്ഥാനത്തിന്റെ ഭാഗത്ത് കാലതാമസം ഉണ്ടായിട്ടില്ല. കാലതാമസം വരുത്തിയെന്നത് വ്യാജ പ്രചാരണമാണ്.
https://www.facebook.com/Malayalivartha


























