Widgets Magazine
13
Apr / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ബാബ വാംഗയുടെ പ്രവചനങ്ങൾ വീണ്ടും തരംഗമാകുന്നു... 2026നെ സംബന്ധിച്ച് ബാബ വാംഗയുടേതായി പ്രചരിക്കുന്ന പ്രവചനങ്ങൾ മനുഷ്യരാശിയെ ഒന്നടങ്കം ഭയപ്പെടുത്തുന്നു..


വേനൽമഴയുടെ പ്രത്യേകതയായി ഇടിമിന്നലോടുകൂടിയ ചെറുദൈർഘ്യമുള്ള മഴ.. മണിക്കൂറിൽ 40 കിലോമീറ്രർ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത..ചൂട് കൂടുതലായി അനുഭവപ്പെടുന്നതും സാധാരണമാണ്..


കതിഹാർ ജില്ലയിൽ വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ ദാരുണ അപകടത്തിൽ 13 പേർ കൊല്ലപ്പെട്ടു..സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അഗാധമായ അനുശോചനവും ദുഃഖവും രേഖപ്പെടുത്തി..


സംഗീതത്തിലെ വിസ്മയമായി മാറിയ ഏലിയാസ് എൽദോസിനെ(26) മുറിയിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി..സുഹൃത്തുക്കളെയും സഹപ്രവർത്തകരെയും വലിയ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്...


നിതിൻ രാജിന്റെ മൃതദേഹം കണ്ട് മാതാപിതാക്കൾ തളർന്നു വീണു.. സഹപാഠികള്‍ക്ക് അയച്ച ഓഡിയോ സന്ദേശം പുറത്ത്..'നിന്റെ കയ്യും കാലും വെട്ടുമെന്ന് അധ്യാപകന്‍ പറഞ്ഞു; അമ്മയേയും കളിയാക്കി..

കാര്‍ഷിക സര്‍വ്വകലാശാല മരം മുറി വീരനെ വെട്ടി. മുട്ടുമടക്കിച്ച് ഗവര്‍ണര്‍. ചൊറിച്ചിലടങ്ങാതെ സര്‍ക്കാര്‍.

22 DECEMBER 2022 12:53 PM IST
മലയാളി വാര്‍ത്ത

കേരള കാര്‍ഷിക സര്‍വകലാശാലാ വൈസ് ചാന്‍സലറുടെ ചുമതല ഡോ. ആര്യക്ക് നല്‍കിയതിനെതിരെ അനാവശ്യ വിവാദങ്ങളുമായി ഇടത് സംഘടനകള്‍ രംഗത്ത് വന്നതോടെ ഗവര്‍ണറെ ഒരു കാരണ വശാലും വിടാന്‍ തയ്യാറല്ലെന്നുള്ള മുന്നറിയിപ്പാണ് ഇടതു സംഘടനകള്‍ നല്കുന്നത്.  കഴിഞ്ഞ ഒക്ടോബര്‍ 7 ന് ഡോ. ആര്‍. ചന്ദ്രബാബു വിരമിച്ച ഒഴിവിലേക്ക് കാര്‍ഷികോത്പാദന കമ്മീഷണര്‍ ഇഷിതാ റോയിക്ക് പ്രോ ചാന്‍സലര്‍ കൂടിയായ കൃഷിമന്ത്രിയുടെ ശുപാര്‍ശ പ്രകാരം വിസിയുടെ ചുമതല നല്‍കി ചാന്‍സലര്‍ ഉത്തരവ് നല്കിയത് തെറ്റാണെന്ന് കണ്ട് തിരുത്തിയതാണ് പുതിയ വിവാദത്തിലേയ്ക്ക് വഴി തെളിച്ചത്.

ഇഷിതാ റോയിയുടെ നിയമനം  യുജിസി വ്യവസ്ഥകള്‍ക്ക് വിരുദ്ധമാണെന്നും സര്‍വ്വകലാശാലയിലെ തന്നെ സീനിയര്‍ പ്രൊഫസര്‍മാരില്‍ ആര്‍ക്കെങ്കിലും ചുമതല നല്‍കണമെന്നും ആവശ്യപ്പെട്ട് ഇടതു സംഘടന തന്നെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. തുടര്‍ന്നാണ് സര്‍വ്വകലാശാല സര്‍വീസില്‍ തന്നെ ഏറ്റവും സീനിയറായ ഡോ. കെ. ആര്യയ്ക്ക് ചുമതല നല്‍കിയത്. വെള്ളായണി കാര്‍ഷിക കോളേജില്‍ പ്‌ളാന്റ് ബ്രീഡിങ്ങ് ആന്റ് ജനറ്റിക്‌സ് വിഭാഗം പ്രൊഫസറും ഹെഡുമാണ് അവര്‍. എന്നാല്‍ ഇപ്പോള്‍ അനാവശ്യ ആരോപണങ്ങളുമായി ഇടത് സംഘടന തന്നെ രംഗത്ത് എത്തിയതിന് പിന്നില്‍ നിക്ഷിപ്ത താല്‍പര്യങ്ങളാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. സ്ത്രീ സമത്വത്തിനു വേണ്ടി വാദിക്കുന്ന ഇടതു സംഘടനകളുടെ പൊയ്മുഖം ഇളകിവീണിരിക്കുക കൂടിയാണിവിടെ.

വെള്ളായണി കാര്‍ഷിക കോളേജ് ക്യാമ്പസില്‍ നിന്ന് അനധികൃതമായി മരം മുറിച്ച സംഭവത്തില്‍ ആരോപണവിധേയനും ഇടതു സംഘടനാ നേതാവും മുന്‍ ഡീനുമായ എ. അനില്‍കുമാറിന് വിസിയുടെ ചുമതല നല്‍കാത്തതാണ് ഇപ്പോള്‍ പ്രശ്‌നമായിരിക്കുന്നത്. ഫലത്തില്‍, എന്തിന് ഹൈക്കോടതിയില്‍ കേസുമായി പോയോ അതിനെതിരെ അവര്‍ തന്നെ രംഗത്ത് വന്നിരിക്കുകയാണ്.

2011 - 12 ല്‍ തുടങ്ങിയ സങ്കര ഇനങ്ങളുടെ ഉത്പാദന പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ തെങ്ങുകള്‍ ഉള്‍പ്പടെ വ്യവസ്ഥകള്‍ ഒന്നും പാലിക്കാതെ മരങ്ങള്‍ മുറിക്കാന്‍ ഉത്തരവിട്ടത് അന്നത്തെ ഡീനിന്റെ നിരന്തരമായ സമ്മര്‍ദത്തെ തുടര്‍ന്നായിരുന്നു എന്ന് വിവരാവകാശ നിയമപ്രകാരം മറുപടി കിട്ടിയത് ചില മാധ്യമങ്ങള്‍ വാര്‍ത്തയാക്കിയതാണ് അനില്‍കുമാറിന്റെ സാധ്യതകള്‍ ഇല്ലാതാക്കിയത്. ഈ വിഷയത്തില്‍ തനിക്ക് ബന്ധമില്ലെന്നും പ്രസ്തുത മരങ്ങള്‍ ടിബര്‍ വാല്യൂവോ നമ്പറോ ഇല്ലാത്തതാണെന്നും അവകാശപ്പെട്ട് അദ്ദേഹം അടുത്ത ദിവസം പത്രപ്രസ്താവനയും ഇറക്കിയിരുന്നു. എന്നാല്‍, വിവരാവകാശ രേഖകള്‍ ഈ വാദങ്ങളെല്ലാം തെറ്റാണെന്ന് അടിവരയിടുന്നു.

വിവരാവകാശ മറുപടിയില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥന്‍ ആര് എന്ന ചോദ്യത്തിന് ഡീനിന്റെ നിരന്തരമായ നിര്‍ദ്ദേശത്തെ തുടര്‍ന്ന് എന്നാണ് മറുപടി. ആ സമയത്ത് എ. അനില്‍കുമാറാണ് ഡീന്‍. പ്രസ്തുത നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഉദ്ദേശിച്ച സ്ഥലവും മരങ്ങള്‍ മുറിച്ച സ്ഥലവും കോളേജ് ഡീനിന്റെ അധികാരപരിധിയിലുളളതായയതിനാല്‍ തീരുമാനങ്ങള്‍ എടുക്കേണ്ട പരിപൂര്‍ണ്ണ അധികാരി കോളേജ് ഡീന്‍ എന്ന നിലയില്‍ അദ്ദേഹവുമാണ് . മരം മുറിക്കണമെന്ന ആവശ്യം വന്നാല്‍ നിയമാനുസൃതമായി നടപടിക്രമങ്ങളെല്ലാം പാലിച്ച് നടപ്പാക്കേണ്ടതും  അദ്ദേഹത്തിന്റെ കൃത്യനിര്‍വ്വഹണത്തിന്റെ ഭാഗമാണ്. ആ ഉത്തരവാദിത്വം അദ്ദേഹം പാലിക്കുകയോ ക്വട്ടേഷന്‍ അടക്കമുള്ള നിയമാനുസൃതമായ കാര്യങ്ങള്‍ സ്വീകരിക്കുകയോ ചെയ്തിട്ടില്ല. ക്വട്ടേഷന്‍ ക്ഷണിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന് ബന്ധപ്പെട്ട രേഖകള്‍ ലഭ്യമല്ലെന്ന മറുപടിയാണ് നല്‍കിയിരിക്കുന്നത്.  

അനധികൃതമായി നടന്ന മരം മുറിക്കലും പ്രശ്നങ്ങളും അന്ന് ജീവനക്കാരുടെ സംഘടനകള്‍ ഉള്‍പ്പടെ ഏറ്റെടുത്ത് വിവാദമായപ്പോള്‍ വിഷയം ഒതുക്കി തീര്‍ക്കുന്നതിന് വേണ്ടിയുള്ള ഒത്തുതീര്‍പ്പിന്റെ ഫലമായി  ഇപ്പോള്‍ കാടുകയറി കിടക്കുന്ന സ്ഥലത്തേക്ക് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ മാറ്റിയിരുന്നു.ആദ്യം നിശ്ചയിച്ച സ്ഥലത്തുനിന്ന് ഇപ്പോള്‍ നിര്‍മ്മാണം നടക്കുന്ന സ്ഥലത്തേക്ക് മാറ്റിയപ്പോള്‍ കോണ്‍ട്രാക്ടര്‍ക്ക് ഉണ്ടായ നഷ്ടങ്ങളെ സംബന്ധിച്ച തര്‍ക്കം ഇപ്പോള്‍  കോടതിയിലെത്തി നില്‍ക്കുന്നു.


അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സെല്‍ഫിയെടുക്കുന്നതിനിടെ പാറപ്പുറത്ത് നിന്ന് താഴേക്ക് വീണ് യുവാവിന് ദാരുണാന്ത്യം  (5 hours ago)

കുട്ടികളുടെ വഴക്ക് അവസാനിച്ചത് അയല്‍വാസികള്‍ തമ്മലുള്ള അടിപിടിയിലും പൊലീസ് കേസിലും  (5 hours ago)

അഞ്ചരക്കണ്ടി ദന്തല്‍ കോളേജിലെ ബി.ഡി.എസ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണം: നിതിന്‍ രാജിന്റെ വീട്ടിലെത്തി സുരേഷ് ഗോപി  (6 hours ago)

ട്രക്ക് നിയന്ത്രണം വിട്ട് ബിഎംഡബ്ല്യു കാറിന് മുകളിലേക്ക് മറിഞ്ഞ് അഭിഭാഷകന് ദാരുണാന്ത്യം  (6 hours ago)

ലബനനില്‍ ആക്രമണം രൂക്ഷം: അതിര്‍ത്തി മേഖലയിലെ മുഴുവന്‍ ഗ്രാമങ്ങളും തകര്‍ത്ത് ഇസ്രയേല്‍  (7 hours ago)

ധ്യാനിന്റെ കരച്ചില്‍ 'കേട്ടു; വിഡിയോ കോളിലെത്തി താരം  (7 hours ago)

നിതിന്‍ രാജിന്റെ ആത്മഹത്യ: അധ്യാപകര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (7 hours ago)

സംസ്ഥാനത്ത് ഇന്നും നാളെയും ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത  (8 hours ago)

കുഞ്ചാക്കോ ബോബന്‍ ചിത്രം 'ഒരു ദുരൂഹ സാഹചര്യത്തില്‍' ഏപ്രില്‍ 15ന്  (8 hours ago)

രഞ്ജിനി ഹരിദാസിനെ കുറിച്ച് സംവിധായകന്‍ ആലപ്പി അഷ്‌റഫ് പറഞ്ഞ വാക്കുകള്‍  (8 hours ago)

ഹോര്‍മുസ് കടലിടുക്ക് ഉപരോധിക്കുമെന്ന് പ്രഖ്യാപിച്ച് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്  (9 hours ago)

മഞ്ജുവാര്യരെ യുവതി കടന്നുപിടിച്ച് ചുംബിച്ച സംഭവം; ക്ഷമാപണം നടത്തിയ ആരാധികയായ യുവതിക്ക് മറുപടിയുമായി നടി  (9 hours ago)

ആധാര്‍ കാര്‍ഡ് മാതൃകയില്‍ തമിഴ് നാട് സിറ്റിസണ്‍ഷിപ്പ് കാര്‍ഡ് പുറത്തിറക്കുമെന്ന് വിജയ്  (10 hours ago)

കേരളത്തില്‍ '90ലധികം സീറ്റുകള്‍ നേടി മൂന്നാം തവണയും എല്‍ഡിഎഫ് അധികാരത്തിലെത്തും  (10 hours ago)

നടി മീനയുടെ വീട് 100 കോടി രൂപയ്ക്ക് വിദേശ ദമ്പതികള്‍ക്ക് വിറ്റു?  (10 hours ago)

Malayali Vartha Recommends