ഇപി ജയരാജനെതിരെ പി ജയരാജന്‍ ആരോപണം ഉന്നയിക്കുന്നത് ഇതാദ്യമല്ല. 2019ല്‍ കോടിയേരി ബാലകൃഷ്ണന്‍ സംസ്ഥാന സെക്രട്ടറിയായിരിക്കെ സിപിഎം കണ്ണൂര്‍ ജില്ല സെക്രട്

സംസ്ഥാന കമ്മിറ്റിയിലും കേന്ദ്രകമ്മിറ്റിയിലും അംഗമായ മുതിര്‍ന്ന നേതാവിനെതിരെ ആരോപണം ഉന്നയിക്കുമ്പോള്‍ രേഖാമൂലം സംസ്ഥാന കമ്മറ്റിക്ക് മുമ്പാകെ സമര്‍പ്പിക്കണമെങ്കിലും ജില്ല സെക്രട്ടേറിയറ്റ് യോഗത്തിലാണ് പി. ജയരാജന്‍ ആരോപണം ഉന്നയിച്ചത്. ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തില്‍ അന്നത്തെ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും സംബന്ധിച്ചിരുന്നു. തുടര്‍ന്ന് പി ജയരാജനോട് ആരോപണം രേഖാമൂലം സമര്‍പ്പിക്കാന്‍ കോടിയേരി ആവശ്യപ്പെട്ടതായി പാര്‍ട്ടി നേതൃത്വത്തിലുള്ളവര്‍ തന്നെ പറയുന്നു.
മൂന്ന് വര്‍ഷത്തിന് ശേഷം, എം വി ഗോവിന്ദന്‍ സംസ്ഥാന സെക്രട്ടറിയായ സാഹചര്യത്തില്‍ വീണ്ടും ആരോപണവുമായി പി ജയരാജന്‍ രംഗത്തെത്തിയിരിക്കുകയാണ്. മൂന്ന് വര്‍ഷത്തിനിടെ സി.പി.എമ്മിന്റെ ഉള്‍പാര്‍ട്ടി സമവാക്യങ്ങളില്‍ വലിയ മാറ്റമാണുണ്ടായത്. നിലവില്‍ പി ജയരാജനെപ്പോലെ ഇപി ജയരാജനും പാര്‍ട്ടിയില്‍ നിന്നും വേണ്ടത്ര അംഗീകാരം ലഭിക്കുന്നില്ലെന്ന വിമര്‍ശനമുണ്ട്. എല്‍.ഡി.എഫ് കണ്‍വീനറാണെങ്കിലും കോടിയേരിയുടെ വിയോഗത്തിന് ശേഷം സംസ്ഥാന സെക്രട്ടറിയാകാനാണ് ഇ.പി.ജയരാജന്റെ ആഗ്രഹമെന്ന് പ്രചാരണമുണ്ടായിരുന്നു. പുതിയ സാഹചര്യത്തില്‍ സജീവ രാഷ്ട്രീയത്തില്‍ നിന്ന് അദ്ദേഹം വിരമിച്ചേക്കുമെന്നാണ് അഭ്യൂഹം.
പാര്‍ട്ടിക്കുള്ളില്‍ അഴിമതി വിരുദ്ധ സമരനായകന്റെ മുഖമാണ് കുറച്ചുനാളായി പി ജയരാജന്‍ സ്വന്തമാക്കിയിട്ടുള്ളത്. പുതിയ നീക്കത്തോടെ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയില്‍ അദ്ദേഹത്തിന്റെ ജനപ്രീതി വര്‍ധിച്ചതായാണ് ഒരു വിഭാഗം വിലയിരുത്തുന്നത്. സാമ്പത്തിക കാര്യങ്ങളില്‍ കറപുരളാതെയും, സ്വജനപക്ഷപാത ആരോപണങ്ങളില്ലാതെയും പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞത് പി ജയരാജന്റെ നേട്ടമായി പറയുന്നു. രാഷ്ട്രീയ കൊലപാതകത്തിന്റെ പേരിലുള്ള ആക്ഷേപങ്ങളാണ് കരിനിഴല്‍ വീഴ്ത്തിയ ഏക ആരോപണം.
കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ വടകരയിലുണ്ടായ തോല്‍വിക്കുശേഷം പി ജയരാജനെ മാറ്റി നിര്‍ത്തുകയാണെന്നായിരുന്നു വിമര്‍ശനം. എന്നാല്‍, താരതമ്യേന താഴ്ന്ന സ്ഥാപനമായ കേരള ഖാദി ബോര്‍ഡിന്റെ വൈസ് ചെയര്‍മാനായി പാര്‍ട്ടി അദ്ദേഹത്തെ നിയോഗിച്ചത് മാത്രമാണ് എടുത്തുപറയാനുള്ളത്. പുതിയ വിമര്‍ശനത്തിലൂടെ പി ജയരാജന്‍ ലക്ഷ്യമിടുന്നതെന്താണെന്നതിനെ കുറിച്ച് നേതൃതലത്തിലുള്ളവര്‍ക്ക് പോലും വ്യക്തമായ മറുപടിയില്ലാത്ത അവസ്ഥയാണ്. എം.വി. ഗോവിന്ദനാണെങ്കില്‍ പാര്‍ട്ടിയിലെ കള്ളനാണയങ്ങള്‍?ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ആവര്‍ത്തിക്കുന്നതിനിടെയാണ് ഇപി ജയരാജനെതിരെയുള്ള ആരോപണം മുന്‍പിലെത്തുന്നത്. ഇക്കാര്യത്തിലെന്ത് നടപടി സ്വീകരിക്കുമെന്നാണ് അനുയായികള്‍ ഉറ്റുനോക്കുന്നത്.
ഇ.പി ജയരാജനെതിരായ സാമ്പത്തിക ക്രമക്കേട് ആരോപണം പാര്‍ട്ടി യോഗത്തില്‍ ഉന്നയിച്ചതിനു പിന്നാലെ, പി. ജയരാജനെതിരെ പരാതി പ്രളയം. ജയരാജന്റെ ക്വട്ടേഷന്‍ ബന്ധം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സിപിഎം കേന്ദ്ര സംസ്ഥാന നേതൃത്വങ്ങള്‍ക്ക് പരാതി ലഭിച്ചിട്ടുണ്ട്. കണ്ണൂര്‍ കേന്ദ്രീകരിച്ച് നടത്തുന്ന സ്വര്‍ണ്ണക്കടത്ത് ക്വട്ടേഷനുകളില്‍ പി.ജയരാജന് ബന്ധമുണ്ടെന്നും ഇത് കണ്ടെത്തണമെന്നുമാണ് പരാതികളില്‍ ആവശ്യപ്പെടുന്നത്.
ഇതോടൊപ്പം വടകര ലോക്സഭാ സീറ്റില്‍ മത്സരിക്കുമ്പോള്‍ ജയരാജന്‍ തെരഞ്ഞെടുപ്പ് ഫണ്ട് വെട്ടിച്ചെന്നും സി.പി.എമ്മിന് പരാതി ലഭിച്ചതായാണ് വിവരം. പി.ജെ ആര്‍മിയും തുടക്കം മുതല്‍ മറ്റ് നേതാക്കള്‍ക്ക് കണ്ണിലെ കരടായിരുന്നു. പാര്‍ട്ടിക്കും മുകളില്‍ ഒരു നേതാവ് വളരുന്നത് അംഗീകരിക്കാനാകില്ലെന്നും, ഒരു നേതാവിനും വേണ്ടി പ്രത്യേക ആര്‍മി ഒന്നും വേണ്ടെന്നുമുള്ള നിലപാടായിരുന്നു തലമുതിര്‍ന്ന നേതാക്കള്‍ മുന്‍പ് വാദിച്ചിരുന്നത്. സംസ്ഥാനത്തിന്റെ വിവിധ സ്ഥലങ്ങളില്‍ നിന്നുള്ള പാര്‍ട്ടി പ്രവര്‍ത്തകരാണ് ജയരാജനെതിരെ പരാതി നല്‍കിയിരിക്കുന്നത്.
സിപിഎം സംസ്ഥാന സമിതിയില്‍ ഇ.പി.ജയരാജനെതിരെ പി.ജയരാജന്‍ സാമ്പത്തിക ആരോപണം ഉന്നയിച്ചശേഷം ഇരുവരും കണ്ടുമുട്ടിയതിന്റെ ദൃശ്യം പുറത്തു വന്നു. പാനൂര്‍ കടവത്തൂരില്‍ ലീഗ് നേതാവിന്റെ മകന്റെ കല്യാണത്തിനാണ് ഇരുവരും എത്തിയത്. കണ്ണൂര്‍ മൊറാഴയിലെ വൈദേകം റിസോര്‍ട്ടില്‍ ഇ.പി.ജയരാജനു സാമ്പത്തിക ഇടപാടുണ്ടെന്നാണ് പി.ജയരാജന്‍ പറഞ്ഞത്. പാര്‍ട്ടിയുടെ താല്‍പര്യത്തില്‍നിന്നും നാടിന്റെ താല്‍പര്യത്തില്‍നിന്നും വ്യതിചലിക്കുന്നവര്‍ക്ക് സിപിഎമ്മില്‍ സ്ഥാനമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ചര്‍ച്ച നടന്നാല്‍ പാര്‍ട്ടി തകരുകയില്ലെന്നും ഊതിക്കാച്ചിയ സ്വര്‍ണം പോലെ ശുദ്ധമായ പ്രസ്ഥാനമായി മാറുമെന്നും പി.ജയരാജന്‍ പിന്നീട് പ്രതികരിച്ചു.
https://www.facebook.com/Malayalivartha

























