ഫോണിൽ നഗ്നദൃശ്യങ്ങൾ കണ്ടെത്തി; ആരോപണ വിധേയനായ ആലപ്പുഴ സൗത്ത് ഏരിയ കമ്മിറ്റി അംഗത്തെ പാർട്ടി അംഗത്വത്തിൽനിന്ന് പുറത്താക്കുന്നത് ഉൾപ്പെടെ കർശന നടപടിക്ക് സാധ്യത, അംഗത്തിനെതിരെ കർശന നടപടി വേണമെന്ന നിലപാടിൽ സൗത്ത് ഏരിയ കമ്മിറ്റി

ആരോപണ വിധേയനായ ആലപ്പുഴ സൗത്ത് ഏരിയ കമ്മിറ്റി അംഗത്തെ പാർട്ടി അംഗത്വത്തിൽനിന്ന് പുറത്താക്കുന്നത് ഉൾപ്പെടെ കർശന നടപടിയിലേക്ക് കടക്കുമെന്ന് സാധ്യത. ജില്ല സെക്രട്ടേറിയറ്റ് നടപടി തീരുമാനിച്ചശേഷം അത് റിപ്പോർട്ട് ചെയ്യാൻ ഏരിയ കമ്മിറ്റി യോഗം വിളിക്കുമെന്നാണ് റിപ്പോർട്ടുകൾ ചൂടിക്കാണിക്കുന്നത്. റിപ്പോർട്ട് ചർച്ചചെയ്ത് വേഗത്തിൽ നടപടിയെടുക്കാനാണ് നിലവിൽ നേതൃത്വം ആലോചിക്കുന്നത്. അംഗത്തിനെതിരെ കർശന നടപടി വേണമെന്ന നിലപാടിലാണ് ഇപ്പോൾ സൗത്ത് ഏരിയ കമ്മിറ്റി. വിഷയം പരിശോധിക്കുകയാണെന്നും അന്വേഷണ കമീഷൻ റിപ്പോർട്ട് ലഭിച്ചിട്ടില്ലെന്നും ജില്ല സെക്രട്ടറി ആർ. നാസർ കൂട്ടിച്ചേർത്തു.
അതോടൊപ്പം തന്നെ ഏരിയ കമ്മിറ്റി അംഗത്തിന്റെ ഫോണിൽ നഗ്നദൃശ്യങ്ങൾ കണ്ടെത്തിയതുമായി ബന്ധപ്പെട്ട് പാർട്ടി ബന്ധമുള്ള ഒരു യുവതിയാണ് സംസ്ഥാന കമ്മിറ്റിക്ക് പരാതി നൽകിയത്. ഇതേതുടർന്നാണ് ജില്ല സെക്രട്ടേറിയറ്റ് യോഗം ചേർന്ന് അന്വേഷണ കമീഷനെ നിയോഗിച്ചത്. അംഗത്വത്തിൽനിന്ന് ഉൾപ്പെടെ ഒഴിവാക്കുന്ന നടപടി വേണമെന്ന് കഴിഞ്ഞ ദിവസം ചേർന്ന അടിയന്തര ഏരിയ കമ്മിറ്റി യോഗം നേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടുമുണ്ട്.
അതേസമയം സ്ത്രീകളുടെ നഗ്നദൃശ്യങ്ങൾ പകർത്തി ഫോണിൽ സൂക്ഷിച്ച സംഭവം പുറത്തായതോടെ ഏരിയ കമ്മിറ്റിയിൽ ഇതുവരെ ഈ അംഗത്തെ അനുകൂലിച്ചിരുന്നവർ പോലും പരസ്യമായി എതിർക്കുകയാണ് ചെയ്തത്. ആരോപണവിധേയനുവേണ്ടി വാദിക്കാൻ ഇതോടെ ആളില്ലാതായി. അങ്ങനെ യോഗം ഒറ്റക്കെട്ടായാണ് നടപടി ആവശ്യപ്പെട്ടത്. കുളിമുറിയിൽ ഒളിഞ്ഞുനോക്കിയപ്പോൾ പാർട്ടിക്കാർ തന്നെ ഇയാളെ പിടികൂടി ‘കൈകാര്യം’ ചെയ്തെന്നും മൊബൈൽ ഫോണിൽ ദൃശ്യങ്ങൾ പകർത്തിയോ എന്ന് പരിശോധിച്ചപ്പോഴാണ് മുപ്പതിലേറെ സ്ത്രീകളുടെ വിഡിയോ കണ്ടെത്തിയതെന്നുമാണ് ആരോപണം.
കൂടാതെ സ്ത്രീകളുമായുള്ള വിഡിയോ കോളുകൾ റെക്കോഡ് ചെയ്ത് സൂക്ഷിച്ചതും ഇയാളുടെ ഫോണിൽ കണ്ടെത്തിയിരുന്നു. സ്ത്രീകളുടെ വിഡിയോ പകർത്തിയതുമായി ബന്ധപ്പെട്ട് ഒന്നരമാസം മുമ്പ് ഇയാൾക്കെതിരെ ഒന്നിലേറെ പരാതികൾ പാർട്ടിക്ക് മുന്നിൽ എത്തിയിരുന്നു. അന്ന് പാർട്ടിയിൽ ചർച്ചയായെങ്കിലും വിഭാഗീയതയുടെ പേരിൽ ഇയാളെ ചിലർ സംരക്ഷിച്ചതായി വിമർശനം ഉയരുന്നുണ്ട്.
https://www.facebook.com/Malayalivartha
























