മല്ലപ്പള്ളി പ്രസംഗത്തിൽ സജി ചെറിയാന് അനുകൂലമായ പൊലീസ് റിപ്പോർട്ട് തള്ളണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിൽ നാളെ വിധി; സിബിഐ അന്വേഷണം വേണമെന്ന ആവശ്യവും പരിഗണിക്കും; ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിൽ തീരുമാനമാകും വരെ കേസ് അവസാനിപ്പിക്കരുതെന്നും ആവശ്യം

മന്ത്രി പദത്തിലേക്ക് തിരിച്ചെത്തുകയാണ് സജി ചെറിയാൻ. അദ്ദേഹത്തിന്റെ സത്യപ്രതിജ്ഞ നടക്കുവാനിരിക്കുകയാണ്. കഴിഞ്ഞ ദിവസം ഗവർണർ അതിനുള്ള അനുമതി നൽകിയിരിക്കുകയാണ്. എന്നാൽ സജി ചെറിയാനെതിരെയുള്ള നീക്കങ്ങൾ ശക്തമാവുകയാണ്. അതായത് അദ്ദേഹത്തിന് എതിരെയുള്ള പരാതി പിൻവലിക്കാൻ തയ്യാറായിട്ടില്ല ഹർജിക്കാരൻ. ഹൈക്കോടതിയിലേക്ക് ഒരു നീക്കം നടന്നിരുന്നു. അതിന്റെ വിധി നാളെയാണ് വരുന്നത്. നാളെ നിർണായകമായ ദിവസം തന്നെയാണ് . മല്ലപ്പള്ളി പ്രസംഗത്തിൽ സജി ചെറിയാന് അനുകൂലമായ പൊലീസ് റിപ്പോർട്ട് തള്ളണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയാണ് തിരുവല്ല ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി നാളത്തേക്ക് മാറ്റിവെച്ചത് . സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിൽ തീരുമാനമാകും വരെ കേസ് അവസാനിപ്പിക്കരുതെന്ന ആവശ്യവും പരിഗണിക്കുന്നുണ്ട് . ഹൈക്കോടതിയിലെ അഭിഭാഷകനായ ബൈജു നോയലാണ് ഹർജി നൽകിയത്. കോടതി നാളത്തേക്ക് ഇത് മാറ്റിവയ്ക്കുകയായിരുന്നു . ആദ്യ അഞ്ച് സാക്ഷികളുടെ മൊഴി രേഖപ്പെടുത്താതെയും ശാസ്ത്രീയ റിപ്പോർട്ടുകൾ ഉൾപ്പെടുത്താതെയും ദുർബലമായ റിപ്പോർട്ടാണ് പൊലീസ് സമർപ്പിച്ചതെന്ന വാദമാണ് ഹർജിക്കാരൻ ഉന്നയിച്ചിരിക്കുന്നത്.
സജി ചെറിയാന് മന്ത്രി സ്ഥാനം നഷ്ടമായത് മല്ലപ്പള്ളി പ്രസംഗത്തിന്റെ പേരിലായിരുന്നു. പ്രസംഗത്തിൽ ഭരണഘടനാ വിരുദ്ധമായതൊന്നുമില്ലെന്ന പൊലീസ് റിപ്പോർട്ട്കിട്ടിയായിരുന്നു,അതുകൊണ്ടാണ് ക്യാബിനറ്റിലേക്ക് സജി ചെറിയാന് തിരിച്ച് വരാൻ സാധിച്ചത് .
അതേസമയം ഇന്നാണ് സത്യപ്രതിജ്ഞ . രാജ്ഭവനിൽ വൈകീട്ട് നാലിനാണ് സത്യപ്രതിജ്ഞ നടക്കുന്നത് . കടുത്ത വിയോജിപ്പോടെ ഇന്നലെ സത്യപ്രതിജ്ഞക്ക് ഗവർണർ അനുമതി നൽകി, അറ്റോർണി ജനറലിൻറെ ഉപദേശത്തിൻറെ അടിസ്ഥാനത്തിലായിരുന്നു ഗവർണറുടെ തീരുമാനം. സജിക്കെതിരായ കേസിൽ കോടതിയുടെ അന്തിമതീർപ്പ് വരാത്ത സാഹചര്യത്തിൽ പ്രശ്നത്തിൽ ഇനിയുണ്ടാകുന്ന എല്ലാ കാര്യങ്ങളുടേയും ഉത്തരവാദിത്വം സർക്കാറിനായിരിക്കുമെന്നാണ് ഗവർണ്ണർ മുഖ്യമന്ത്രിയോട് പറഞ്ഞു . ചടങ്ങ് പ്രതിപക്ഷം ബഹിഷ്ക്കരിക്കും. 182 ദിവസത്തെ ഇടവേളക്ക് ശേഷമാണ് സജി പിണറായി മന്ത്രിസഭയിലേക്ക് മടങ്ങിയെത്തുന്നത്. നേരത്തെ വഹിച്ചിരുന്ന ഫിഷറീസ്-സാംസ്ക്കാരികം-സിനിമ-യുവജനക്ഷേമ വകുപ്പുകളായിരിക്കും സജിക്ക് ലഭിക്കുക,
https://www.facebook.com/Malayalivartha
























