കുഞ്ഞ് മരിച്ചെങ്കിലും പുറത്തെടുക്കാൻ കഴിയാത്ത സാഹചര്യം, അപകടം സൈനികനായ ഭർത്താവ് ലീവ് കഴിഞ്ഞ് പോകാനിരിക്കേ, ഗർഭിണിയായ യുവതിക്ക് പൊളളലേറ്റ് ഗർഭസ്ഥ ശിശു മരിച്ച സംഭവത്തിൽ ദുരൂഹത ഉണ്ടെന്ന് ആരോപിച്ച് പെൺകുട്ടിയുടെ ബന്ധുക്കൾ

തിരുവനന്തപുരത്ത് ഗർഭിണിയായ യുവതിക്ക് പൊളളലേറ്റ് ഗർഭസ്ഥ ശിശു മരിച്ച സംഭവത്തിൽ ദുരൂഹത ഉണ്ടെന്ന് പെൺകുട്ടിയുടെ ബന്ധുക്കൾ ആരോപിക്കുന്നു. പാറശാലയിൽ മുര്യങ്കര സ്വദേശിയായ അജയ് പ്രകാശ് അരുണിമ (27) യുടെ ഗർഭസ്ഥ ശിശു ആണ് മരിച്ചത്. ഏഴു മാസം ഗർഭിണിയായിരുന്നു അരുണിമ. രണ്ട് ദിവസം മുമ്പ് വീടിനുള്ളിൽ മണ്ണെണ്ണ ഒഴിച്ച് തീ പൊള്ളലേറ്റ നിലയിലായിരുന്നു അരുണിമയെ കണ്ടെത്തിയത്. സൈനികനായ അജയ് പ്രകാശ് ലീവ് കഴിഞ്ഞ് പോകാനിരിക്കേയാണ് സംഭവം.
സംഭവ സമയംവീട്ടിൽ മാറ്റാരും ഇല്ലായിരുന്നു. ജോലി സ്ഥലത്ത് അജയ് പ്രകാശിന്റെ കൂടെയായിരുന്നു അരുണിമ. ഈ അവധിക്കാണ് ഇരുവരും പാറശാലയിൽ എത്തുന്നത്. കുടുംബപരമായി യാതൊരു തരത്തിലുള്ള വിഷയങ്ങളും ഇല്ലെന്നാണ് അറിയുന്നത്. സമീപത്തെ സ്വകാര്യ ആശുപത്രിയിലാണ് അരുണിമായെ ആദ്യം എത്തിച്ചത്.
തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. 60% പൊള്ളലേറ്റതായാണ് ആശുപത്രികൾ പറയുന്നത്. നിലവിൽ കുഞ്ഞ് മരിച്ചുവെങ്കിലും പുറത്തെടുക്കാൻ കഴിയാത്ത സാഹചര്യമാണെന്ന് ഡോക്ടർമാർ അറിയിച്ചു. അരുണിമ തീവ്ര പരിചരണ വിഭാഗത്തിലാണ്. സംഭവം നടന്ന പാറശാലയിലെ വീട്ടിൽ പോലീസ് സീൽ ചെയ്തിരിക്കുകയാണ്. അതേസമയം ആശുപത്രിയിലെത്തിയ മജിസ്ട്രേറ്റ് പെൺകുട്ടിയുടെ രഹസ്യമൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.
https://www.facebook.com/Malayalivartha
























