കൊല്ലത്ത് റെയില്‍വേ കെട്ടിടത്തിനുള്ളില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവം; അപസ്മാരം വന്ന് മരണമെന്ന് മൊഴി; സുഹൃത്ത് അറസ്റ്റില്‍

കൊല്ലത്ത് ആളൊഴിഞ്ഞ റെയില്‍വേ കെട്ടിടത്തിനുള്ളില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ ട്വിറ്റ്. സംഭവുമായി ബന്ധപ്പെട്ട് യുവതിയുടെ സുഹൃത്ത് അറസ്റ്റില്‍ ആയി. കേസിൽ കഴിഞ്ഞ വ്യാഴാഴ്ച മരിച്ച ഉമാ പ്രസന്നന്റെ സുഹൃത്ത് അഞ്ചല്‍ സ്വദേശിയായ നാസു (24) ആണ് അറസ്റ്റിലായത്. മാത്രമല്ല മരിക്കുന്ന സമയത്ത് ഉമാ പ്രസന്നനൊപ്പം താന്‍ ഉണ്ടായിരുന്നുവെന്ന് ഇയാള്‍ പൊലീസിനോട് സമ്മതിച്ചു.
അതേസമയം തനിക്കൊപ്പമായിരുന്നപ്പോള്‍ അപസ്മാരം വന്നാണ് യുവതി മരിച്ചതെന്നാണ് ഇയാൾ മൊഴി നൽകിയത്. പോലീസ് യുവതിയുടെ ഫോണ്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് യുവാവിലേക്ക് എത്തിയതെന്നാണ് പറയുന്നത്. മാത്രമല്ല ഇയാള്‍ നേരത്തെ ക്രിമിനല്‍ കേസില്‍ പ്രതിയായിട്ടുള്ള ആളാണെന്നും പൊലീസ് പറയുന്നു.
ഉമ സൗന്ദര്യവസ്തുക്കള്‍ വീടുകളില്‍ വില്‍പന നടത്തി വരുകയായിരുന്നു. ഇവരെ കഴിഞ്ഞ മാസം 29 മുതലാണ് കാണാതാകുന്നത്. തുടര്‍ന്ന് മാതാവ് കുണ്ടറ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയതിന് പിന്നാലെ നടത്തിയ അന്വേഷണത്തിനിടെയാണ് മൃതദേഹം ആളൊഴിഞ്ഞ റെയില്‍വേ കെട്ടിടത്തിനുള്ളില്‍ കണ്ടെത്തുന്നത്. മാത്രമല്ല ഫാത്തിമ മാതാ നാഷ്ണല്‍ കോളജിന് സമീപത്തെ കാട് മൂടിയ റെയില്‍വേ ക്വാര്‍ട്ടേഴ്‌സിലാണ് കേരളാപുരം സ്വദേശി ഉമയുടെ മൃതദേഹം കണ്ടെത്തിയത്.
https://www.facebook.com/Malayalivartha
























