തിരിച്ചു വരാൻ സഹായിച്ച മുഖ്യമന്ത്രി, ഗവർണർ, ചെങ്ങന്നൂരിലെ ജനങ്ങൾ എന്നിവർക്ക് നന്ദി; ഗവർണറോട് ആദരവും സ്നേഹവുമാണ് തനിക്കുള്ളത്; ഗവർണറും സർക്കാരും ഒന്നാണ്; അദ്ദേഹം സീനിയർ നേതാവാണ്; മുഖ്യമന്ത്രിയെ അദ്ദേഹം സൗഹാർദ്ദപരമായാണ് രാജ്ഭവനിലേക്ക് സ്വീകരിച്ചത്; ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ കുറിച്ച് തുറന്നടിച്ച് സജി ചെറിയാൻ

പിണറായി ക്യാബിനറ്റിലേക്ക് രണ്ടാമൂഴത്തിൽ എത്തിയിരിക്കുകയാണ് സജി ചെറിയാൻ. നമുക്കറിയാം ഗവർണറുടെ അംഗീകാരം അദ്ദേഹത്തിന്റെ രണ്ടാം വരവിൽ വളരെ നിർണായക പങ്കു വഹിച്ചിട്ടുണ്ട് . ആ ഒരു അംഗീകാരം കിട്ടിയതോടെയാണ് സജി ചെറിയാൻ വീണ്ടും മന്ത്രി പദത്തിലേക്ക് എത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം രാജ്ഭവനിൽ വച്ച് തന്നെ സത്യപ്രതിജ്ഞ ചടങ്ങുകൾ നടന്നിരുന്നു. ഇപ്പോൾ ഇതാ ഗവർണറെ കുറിച്ച് നിർണായകമായ ചില പരാമർശങ്ങൾ നടത്തിയിരിക്കുകയാണ് നിയുക്ത മന്ത്രി സജി ചെറിയാൻ.
മന്ത്രിസ്ഥാനത്തേക്കുള്ള മടങ്ങിവരവിൽ മുഖ്യമന്ത്രിക്കും ഗവർണർക്കും ചെങ്ങന്നൂരിലെ ജനത്തിനും നന്ദി പറഞ്ഞിരിക്കുകയാണ് മന്ത്രി സജി ചെറിയാൻ. എന്റെ നേട്ടങ്ങളും കോട്ടങ്ങളും മാധ്യമങ്ങൾ ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിച്ചു അതിന് നന്ദി എന്നദ്ദേഹം പറഞ്ഞു . തിരിച്ചു വരാൻ സഹായിച്ച മുഖ്യമന്ത്രി, ഗവർണർ, ചെങ്ങന്നൂരിലെ ജനങ്ങൾ എന്നിവർക്ക് നന്ദി. ഗവർണറോട് ആദരവും സ്നേഹവുമാണ് തനിക്കുള്ളത് എന്നും മന്ത്രി പറഞ്ഞു. ഗവർണറും സർക്കാരും ഒന്നാണ്. ഗവർണർ സീനിയർ നേതാവാണ്.
മുഖ്യമന്ത്രിയെ ഗവർണർ സൗഹാർദ്ദപരമായാണ് രാജ്ഭവനിലേക്ക് സ്വീകരിച്ചതെന്നും സജി ചെറിയാൻ പറഞ്ഞു.തനിക്കെതിരായ കേസ് കോടതിയുടെ പരിഗണനയിലാണ് ഉള്ളത് . അതിനെ കുറിച്ച് പിന്നെ പറയാമെന്നും മന്ത്രി സജി ചെറിയാൻ പറഞ്ഞു. പ്രതിപക്ഷം അവരുടെ ധർമ്മം ചെയ്യണം. അവർ സത്യപ്രതിജ്ഞയിൽ പങ്കെടുക്കേണ്ടതായിരുന്നു. അവരുടെ പൂർണ പിന്തുണ പ്രതീക്ഷിക്കുന്നുണ്ട് എന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു . 13 മാസം മന്ത്രിയായി രൂപപ്പെടുത്തിയ നിരവധി പദ്ധതികൾ ഉണ്ട്.
ഇവ പൂർത്തിയാക്കാനാണ് തന്റെ തീരുമാനമെന്നും അദ്ദേഹം പറഞ്ഞു . മറ്റ് മന്ത്രിമാർക്ക് നൽകിയ മുൻപ് താൻ കൈകാര്യം ചെയ്ത വകുപ്പുകൾ തിരികെ കിട്ടുമെന്ന് പ്രതീക്ഷിക്കുന്നുണ്ട്. ജനങ്ങളോട് പറഞ്ഞ കാര്യങ്ങൾ പൂർത്തീകരിക്കാൻ തീവ്രയജ്ഞം നടത്തും . അത് തുടരും. തീരദേശ മേഖലയിലെ സങ്കീർണ പ്രശ്നങ്ങൾ പരിഹരിക്കാൻ ശ്രമം തുടരുമെന്നും അദ്ദേഹം പറഞ്ഞു . സർക്കാർ ചെയ്ത കാര്യങ്ങൾ പൂർണതയിൽ എത്തിക്കണം. തുടങ്ങി വച്ചതെല്ലാം പൂർത്തിയാക്കും. മുമ്പ് വകുപ്പുകളിൽ നടത്തിയ കാര്യങ്ങൾ പൂർത്തീകരിക്കും.മാധ്യമങ്ങൾ നല്ല രീതിയിൽ രാജിവെച്ച ശേഷം തന്നെ നന്നായി സഹായിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി.
https://www.facebook.com/Malayalivartha
























