Widgets Magazine
22
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലെ സ്ഫോടനത്തിന്റെ കാരണം കണ്ടെത്താൻ അപകട സ്ഥലത്ത് ഫോറൻസിക് പരിശോധന ഇന്ന്.....വിദ​ഗ്ധ സംഘം സ്ഥലത്ത് ശാസ്ത്രീയ പരിശോധന നടത്തും, മൃതദേഹ ഭാ​ഗങ്ങൾക്കായി ഇന്നും തെരച്ചിൽ


തൃശ്ശൂരിൽ നടുക്കം: പൂരത്തിനായുള്ള വെടിക്കെട്ട് പുരയിൽ ഉഗ്രസ്ഫോടനം; മൂന്ന് മരണം: 40 പേർക്ക് പരിക്ക്, 8 പേരുടെ നില ഗുരുതരം...


സ്വത്ത് തട്ടിയെടുക്കാൻ 'വിഷ കേക്ക്'? പള്ളി സെമിത്തേരിയിൽ കല്ലറ തുറന്നപ്പോൾ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ!


ഡോക്ടര്‍ ജീവനൊടുക്കിയ സംഭവത്തില്‍.. ആശുപത്രി അധികൃതര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ഭര്‍ത്താവ്..സമൂഹമാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പിൽ ഗുരുതര ആരോപണങ്ങൾ..

ബില്ല് രാഷ്ട്രപതിയ്ക്ക്... ഗവര്‍ണറെ എത്രകാലം പിണക്കി മുന്നോട്ട് പോകാന്‍ കഴിയും എന്ന ചോദ്യം ഇടിമുഴക്കമായി വന്നതോടെ എല്ലാം കോംപ്രമൈസ്; നിയമസഭയില്‍ ഗവര്‍ണര്‍ക്ക് നയ പ്രസംഗത്തിന് വേദിയൊരുക്കി സര്‍ക്കാര്‍; ബില്ലുകള്‍ ഒപ്പിട്ടു നില്‍കി; ഗവര്‍ണറെ വെട്ടാനുള്ള ചാന്‍സലര്‍ ബില്ല് രാഷ്ട്രപതിക്ക് വിടും

06 JANUARY 2023 09:22 AM IST
മലയാളി വാര്‍ത്ത

അടി കൂടുന്നു അവസാനം ഒന്നാകുന്നു. പ്രതിപക്ഷം പറഞ്ഞതു പോലെ കാര്യങ്ങള്‍ കോംപ്രമൈസിലേക്കാണ് പോകുന്നത്. ഗവര്‍ണറെ കൂടുതല്‍ പിണക്കിയാല്‍ മുന്നോട്ട് പോകാനാകില്ലെന്ന് കണ്ടതോടെ സര്‍ക്കാര്‍ നിലപാട് മാറ്റി. നിയമസഭയില്‍ ഗവര്‍ണര്‍ക്ക് നയ പ്രസംഗത്തിന് വേദിയൊരുക്കി സര്‍ക്കാര്‍. തുടര്‍ന്ന് ചാന്‍സലര്‍ ബില്‍ ഒഴികെ കഴിഞ്ഞ നിയമസഭാ സമ്മേളനം പാസ്സാക്കിയ 16 ബില്ലുകളിലും ഗവര്‍ണ്ണര്‍ ഒപ്പിട്ടിട്ടുണ്ട്.

ചാന്‍സലര്‍ ബില്ലില്‍ തനിക്ക് മുകളിലുള്ളവര്‍ തീരുമാനമെടുക്കട്ടെയെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ തീരുമാനിച്ചു. ബില്ല് രാഷ്ട്രപതിക്ക് വിടുമെന്ന സൂചനയാണ് ഇതിലൂടെ വ്യക്തമാകുന്നത്. തന്നെ കൂടി ബാധിക്കുന്ന ബില്ലില്‍ തനിക്ക് മുകളിലുള്ളവര്‍ തീരുമാനമെടുക്കട്ടെ എന്നായിരുന്നു ആരിഫ് മുഹമ്മദ് ഖാന്റെ പ്രതികരണം.

നയപ്രഖ്യാപനത്തിനുള്ള സര്‍ക്കാര്‍ തീരുമാനം സ്വാഗതാര്‍ഹമെന്ന് പറഞ്ഞ അദ്ദേഹം സര്‍ക്കാരിന്റെ നടത്തിപ്പില്‍ ഒരിക്കലും ഇടപെട്ടിട്ടില്ലെന്നും പറഞ്ഞു. നിയമോപദേശത്തിന് ശേഷം ചാന്‍സലര്‍ ബില്‍ രാഷ്ട്രപതിയുടെ പരിഗണനക്ക് അയക്കാനാണ് സാധ്യത. നേരത്തെ നിയമസഭ പാസ്സാക്കിയ ലോകായുക്ത ബില്ലിലും വിസി നിര്‍ണ്ണയത്തിനുള്ള സര്‍ച്ച് കമ്മിറ്റിയില്‍ ഗവര്‍ണ്ണറെ അധികാരം കുറക്കാനുള്ള ബില്ലിലും ഗവര്‍ണ്ണര്‍ തീരുമാനം നീട്ടുകയാണ്.

സര്‍ക്കാറും ഗവര്‍ണ്ണറും തമ്മില്‍ വെടിനിര്‍ത്തലെന്ന് സൂചന നല്‍കി നയപ്രഖ്യാപന പ്രസംഗത്തിന് ഗവര്‍ണറെ ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ യോഗം ക്ഷണിച്ചിരുന്നു. എല്ലാ പരിധിയും വിട്ടു മാസങ്ങളായി തുടര്‍ന്ന പോര് അവസാനിക്കുന്നുവെന്ന സൂചനകള്‍ക്കിടെയാണ് ചാന്‍സലര്‍ ബില്ല് രാഷ്ട്രപതിക്ക് വിടുമെന്ന് ഗവര്‍ണര്‍ പറയാതെ പറയുന്നത്. കഴിഞ്ഞ ദിവസം രാവിലെ ചേര്‍ന്ന മന്ത്രിസഭാ യോഗം പതിഞ്ചാം നിയമസഭയുടെ ഏഴാം സമ്മേളനം പിരിയുന്നതായി ഔദ്യോഗികമായി ഗവര്‍ണ്ണറെ അറിയിക്കാന്‍ തീരുമാനിച്ചിരുന്നു. കഴിഞ്ഞ 13ന് സമ്മേളനം തീര്‍ന്നെങ്കിലും ഇതുവരെ ഗവര്‍ണ്ണറെ അറിയിച്ചിരുന്നില്ല.

നയപ്രഖ്യാപന പ്രസംഗം നീട്ടി കഴിഞ്ഞ സമ്മേളനത്തിന്റെ തുടര്‍ച്ചയായി ബജറ്റ് അവതരിപ്പിക്കാനുള്ള നീക്കമാണ് സര്‍ക്കാര്‍ ഉപേക്ഷിച്ചത്. ഗവര്‍ണ്ണറുടെ നയപ്രഖ്യാപന പ്രസംഗത്തടെ നിയമസഭാ സമ്മേളനം 23ന് തുടങ്ങും. ഇന്നലെ ചേര്‍ന്ന പ്രത്യേക മന്ത്രിസഭാ യോഗമാണ് തീരുമാനമെടുത്തത്.

സംസ്ഥാന ബജറ്റ് അടുത്ത മാസം മൂന്നിന് അവതരിപ്പിക്കാനാണ് നീക്കം. 24, 25 തീയ്യതികളില്‍ നയപ്രഖ്യാപന പ്രസംഗത്തിന്മേലുള്ള നന്ദിപ്രമേയ ചര്‍ച്ച നടക്കും. ഗവര്‍ണ്ണറുമായുള്ള അനുനയത്തിന്റെ ഭാഗമായാണ് നയപ്രഖ്യാപന പ്രസംഗം ഈ മാസം തന്നെ നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

സജി ചെറിയാന്റെ സത്യപ്രതിജ്ഞക്ക് ഗവര്‍ണ്ണര്‍ അനുമതി നല്‍കിയതാണ് താല്‍ക്കാലിക സമവായത്തില്‍ നിര്‍ണ്ണായകമായത്. കഴിഞ്ഞ നിയമസഭാ സമ്മേളനം പാസാക്കിയ 17 ബില്ലുകളില്‍ സര്‍വകലാശാലകളുടെ ചാന്‍സലര്‍ സ്ഥാനത്തുനിന്നു ഗവര്‍ണറെ പുറത്താക്കുന്നതു സംബന്ധിച്ച 2 ബില്ലുകള്‍ ഒഴികെയുള്ളവ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അംഗീകരിച്ചു. ചാന്‍സലര്‍ ബില്‍ ഗവര്‍ണറെ ബാധിക്കുന്നതായതിനാല്‍ തനിക്കു മുകളിലുള്ളവര്‍ തീരുമാനിക്കട്ടെ എന്നു ഗവര്‍ണര്‍ പിന്നീട് മാധ്യമങ്ങളോടു പറഞ്ഞു.

14 സര്‍വകലാശാലകളുടെയും ചാന്‍സലര്‍ പദവിയില്‍ നിന്നു ഗവര്‍ണറെ ഒഴിവാക്കി, പകരം വിവിധ മേഖലകളിലെ പ്രഗത്ഭരെ നിയമിക്കുന്നതിനുള്ളവയാണ് രണ്ടു ബില്ലുകള്‍. ഇവയുടെ തുടര്‍നടപടി സംബന്ധിച്ച് നിയമ ഉപദേഷ്ടാവുമായി ചര്‍ച്ച നടത്തിയപ്പോള്‍ യുജിസിയുടെ അഭിപ്രായം തേടണമെന്നും രാഷ്ട്രപതിയുടെ അനുമതിക്ക് അയയ്ക്കണമെന്നുമുള്ള അഭിപ്രായമാണു ലഭിച്ചത്.

വൈസ് ചാന്‍സലര്‍ നിയമനത്തിനുള്ള സേര്‍ച് കമ്മിറ്റിയില്‍ നിന്നു ചാന്‍സലറുടെ പ്രതിനിധിയെ ഒഴിവാക്കുന്നതും ലോകായുക്തയുടെ അധികാരം വെട്ടിക്കുറയ്ക്കുന്നതും ഉള്‍പ്പെടെ മുന്‍ സമ്മേളനങ്ങളില്‍ പാസാക്കിയ ചില ബില്ലുകള്‍ ഗവര്‍ണര്‍ ഇപ്പോഴും അംഗീകരിച്ചിട്ടില്ല. കഴിഞ്ഞ സമ്മേളനം പാസാക്കിയവയില്‍ 14 ബില്ലുകളിലാണ് ഇന്നലെ ഗവര്‍ണര്‍ ഒപ്പുവച്ചത്. മദ്യവില വര്‍ധിപ്പിക്കാനുള്ള ബില്‍ നേരത്തേ അംഗീകരിച്ചു.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  ടി20 ക്രിക്കറ്റില്‍ മുന്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ് ലിയുടെ ഒന്‍പത് സെഞ്ച്വറിയെന്ന നേട്ടത്തിനൊപ്പം അഭിഷേക് ശര്‍മയും...  (3 minutes ago)

മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലെ സ്ഫോടനത്തിന്റെ കാരണം കണ്ടെത്താൻ അപകട സ്ഥലത്ത് ഫോറൻസിക് പരിശോധന ഇന്ന്.....വിദ​ഗ്ധ സംഘം സ്ഥലത്ത് ശാസ്ത്രീയ പരിശോധന നടത്തും, മൃതദേഹ ഭാ​ഗങ്ങൾക്കായി ഇന്നും തെരച്ചിൽ  (14 minutes ago)

വിനോദയാത്രയ്ക്കിടെ അഞ്ച് വയസ്സുകാരന്‍ വെള്ളച്ചാലില്‍ വീണു മരിച്ചു  (6 hours ago)

സ്‌ഫോടനത്തില്‍ മരിച്ച 4 പേരെ തിരിച്ചറിഞ്ഞു; പരിക്കേറ്റവര്‍ക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കുമെന്ന് ആരോഗ്യ മന്ത്രി  (6 hours ago)

തൃശൂര്‍ വെടിക്കെട്ട് ദുരന്തം; സ്വമേധയാ കേസെടുത്ത് പൊലീസ്  (6 hours ago)

നസ്രീനയെ കൊലപ്പെടുത്തി ഫോണുകള്‍ കിണറ്റിലെറിഞ്ഞത് അദ്‌നാന്‍ തന്നെ; സിസിടിവി ദൃശ്യങ്ങളില്‍ കുടുങ്ങി അദ്‌നാന്‍  (6 hours ago)

കോഴിക്കോട് യുവതിയെയും യുവാവിനെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി  (7 hours ago)

പശ്ചിമ ബംഗാള്‍ തെരഞ്ഞെടുപ്പിന് ഇരുചക്ര വാഹനങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി  (7 hours ago)

തൃശൂര്‍ മുണ്ടത്തിക്കോട് സ്‌ഫോടനത്തില്‍ ധനസഹായം പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍  (8 hours ago)

പ്രണയബന്ധത്തില്‍ നിന്ന് പിന്മാറിയില്ല; മകളോട് പിതാവ് കാണിച്ച ക്രൂരത  (8 hours ago)

‘മുന്നിൽ വന്നത് ഭീകരമായ തീഗോളം; എങ്ങനെ സംഭവിച്ചു എന്ന് അറിയില്ല’  (10 hours ago)

ഉഗ്ര ബ്ലാസ്റ്റിൽ ശരീരങ്ങൾ ആകാശത്ത് ചിതറിത്തെറിച്ചു; കല്ലുകൾ ഇളകിത്തെറിച്ച് ദൂരെയുള്ള പാടത്തേക്കുവരെ പോയി  (10 hours ago)

തൃശ്ശൂർ മുണ്ടത്തിക്കോട് വെടിക്കെട്ടുപുരയിലെ സ്ഫോടനത്തെ തുടർന്ന് 13 പേർ മരിച്ച സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി.  (10 hours ago)

പ്രവാസികൾ അറിയാൻ ഏതുനിമിഷവും നിങ്ങളുടെ മുന്നിലെത്താം ചെയ്യേണ്ടത്...! സൗദിയിൽ ഇനി ജോലി ഇല്ല  (10 hours ago)

മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയില്‍ ഉണ്ടായ സ്‌ഫോടനം; നിയമവിരുദ്ധമായ ഒരു കെമിക്കലും ഉപയോഗിച്ചിട്ടില്ലെന്ന് രക്ഷപ്പെട്ടയാള്‍  (10 hours ago)

Malayali Vartha Recommends