ബീച്ചിൽ നിന്ന് തന്ത്രപൂർവം ക്വാർട്ടേഴ്സിൽ എത്തിച്ച് ബലാത്സംഗ ശ്രമം; റെയിൽവേ കോട്ടേഴ്സിലെ യുവതിയുടെ മരണം കൊലപാതകം എന്ന് പോലീസ്; കുട്ടികളുടെ പഠനം ഏറ്റെടുക്കാൻ തയ്യാറായി ഷെഫ് സുരേഷ് പിള്ള

കൊല്ലത്ത് ആളൊഴിഞ്ഞ റെയിൽവേ കോട്ടേഴ്സിൽ കൊല്ലത്ത് യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. ബലാത്സംഗ ശ്രമത്തിനിടയിലാണ് യുവതി മരിച്ചത്. കൊല്ലം ബീച്ചിൽ നിന്നും യുവതിയെ പ്രതി തന്ത്രപരമായി കോട്ടേഴ്സിലേക്ക് എത്തിക്കുകയായിരുന്നു. തുടർന്ന് യുവതിയെ പ്രതി നാസു ബലാത്സംഗം ചെയ്യാൻ ശ്രമിച്ചു. ഇതേ തുടർന്നാണ് യുവതി മരിച്ചത്. പ്രതി അഞ്ചല്‍ സ്വദേശി നാസു (24) ഇപ്പോൾ പോലീസ് കസ്റ്റഡിയിലാണ്.
ചെമ്മാമുക്കിൽ ആളൊഴിഞ്ഞ റെയിൽവേ കെട്ടിടത്തിൽ നിന്നാണ് യുവതിയുടെ മൃതദേഹം അഴുകിയ നിലയിൽ കണ്ടെത്തിയത്. കേരളാപുരം സ്വദേശി ഉമ പ്രസന്നനാണ് (32) മരിച്ചത്. അഞ്ച് ദിവസം മുമ്പ് യുവതിയെ കാണാതായിരുന്നു. രാവിലെ ആളൊഴിഞ്ഞ റെയിൽവേ കെട്ടിടത്തിൽ നിന്നും ദുര്‍ഗന്ധം വന്നതോടെ പ്രദേശവാസികൾ നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്ത്. കഴുത്തിലും ചെവിക്ക് പിന്നിലും മുറിവേറ്റ നിലയിലായിരുന്നു മൃതദേഹം. കാടുമൂടിയ റെയില്‍വേ ക്വാര്‍ട്ടേഴ്സില്‍ പൂര്‍ണനഗ്നമായ നിലയിലായിരുന്നു യുവതിയുടെ മൃതദേഹം കണ്ടെത്തിയത്.
വ്യാഴാഴ്ച്ച മുതലാണ് യുവതിയെ കാണാതായത്. പിന്നാലെ കുടുംബം കുണ്ടറ പൊലീസിൽ പരാതിയും നൽകിയിരുന്നു. ലോട്ടറിയും സൗന്ദര്യ വര്‍ദ്ധക വസ്തുകളും വിൽക്കുന്നതായിരുന്നു യുവതിയുടെ ജോലി. ബീച്ചിൽ നിന്നും കിട്ടിയ യുവതിയുടെ മൊബൈൽ ഫോണ്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് പ്രതിയിലേക്ക് എത്തിച്ചത്.
പോലീസ് കസ്റ്റഡിയിലെടുത്ത നാസു നൽകിയ മൊഴിയിൽ കഴിഞ്ഞ 29-ന് റെയില്‍വേ ക്വാര്‍ട്ടേഴ്സിലെത്തിയെന്നും അവിടെവെച്ച് യുവതിക്ക് അപസ്മാരമുണ്ടായെന്നുമാണ്. യുവതി മരിച്ചതോടെ പുറത്തിറങ്ങി ബ്ലേഡ് വാങ്ങിവന്നാണ് അവരുടെ ശരീരത്തില്‍ മുറിവുണ്ടാക്കിയതെന്നും നാസു പോലീസിനോടു പറഞ്ഞു. ഉമയുടെ ഭര്‍ത്താവ് ബിജു മൂന്നുവര്‍ഷംമുമ്പ് അപകടത്തില്‍ മരിച്ചു. തുടര്‍ന്ന് അമ്മയ്‌ക്കൊപ്പമാണ് ഉമ വാടകയ്ക്കു താമസിച്ചിരുന്നത്. ഇവർക്ക് രണ്ടു മക്കളാണ് ഉള്ളത് നന്ദനയും നിധിയും.
ഉമ്മയുടെ മരണവാർത്ത വന്നതോടെ അനാഥരായ കുട്ടികളുടെ പഠനം ഏറ്റെടുക്കാൻ ആഗ്രഹം പ്രകടിപ്പിച്ച് ഷെഫ് സുരേഷ് പിള്ള.സുരേഷ് പിള്ള എന്ന തന്റെ ഫേസ്ബുക് പ്രൊഫൈൽ വഴിയാണ് അദ്ദേഹം തന്റെ ആഗ്രഹം അറിയിച്ചത്. പോസ്റ്റിന്റെ പൂർണ രൂപം ഇങ്ങനെ,
കൊല്ലത്തെ അച്ഛനെയും അമ്മയെയും നഷ്ടപെട്ട ആ രണ്ടു പെൺ കുട്ടികളുടെയും ഇനിയുള്ള പഠനം ഏറ്റെടുക്കവാൻ ആഗ്രഹമുണ്ട്. അമ്മയുടെ മരണത്തിന്റെ ആഘാതത്തിൽനിന്ന് ആ കുട്ടികൾ മുക്തരാവുമ്പോൾ ബന്ധുക്കളായുള്ളവർ ദയവായി ബന്ധപെടുക!
ഷെഫ് പിള്ള എന്നറിയപ്പെടുന്ന സുരേഷ് പിള്ള 14 വർഷത്തോളം ലണ്ടനിലെ വിവിധ റെസ്റ്റോറന്റുകളിൽ ഷെഫ് ഡി പാർട്ടി, സോസ്-ഷെഫ്, ഷെഫ് ഡി ക്യുസിൻ എന്നീ നിലകളിൽ പ്രവർത്തിരുന്നു. 2017-ൽ, ബിബിസി ടുവിൽ ബ്രിട്ടീഷ് റിയാലിറ്റി ടിവി ഷോ മാസ്റ്റർഷെഫ്: ദി പ്രൊഫഷണൽസിൽ അദ്ദേഹം മത്സരിച്ചു. പിന്നീട് ഇഡ്യയിലേക്ക് മടങ്ങി. ഇപ്പോൾ റസ്റ്റോറന്റ് ഷെഫ് പിള്ള എന്ന ബ്രാൻഡിൽ സ്വന്തമായി റസ്റ്റോറന്റ് ശൃംഖലയും അദ്ദേഹം ആരംഭിച്ചു.
https://www.facebook.com/Malayalivartha
























