ഗോവന്‍ കാസിനോകളില്‍ 50 കോടിയുടെ ചൂതാട്ടം, വിവിധ രാജ്യങ്ങളിൽ ചുറ്റിക്കറങ്ങൽ, വാങ്ങി കൂട്ടിയത് ആഡംബര കാറുകളും ഫ്ളാറ്റുകളും സൂപ്പർ മാർക്കറ്റുകളും മുതൽ ക്രിക്കറ്റ് ക്ലബ്ബ് വരെ; തട്ടിയെടുത്തത് നൂറുകോടിയിലേറെ

തൃക്കാക്കര ഓഹരി തട്ടിപ്പുകേസിൽ ഇതുവരെ 85 കോടി രൂപയുടെ വെട്ടിപ്പാണ് ഇപ്പോൾ പുറത്തുവന്നിട്ടുള്ളത് .ഓഹരി നിക്ഷേപ തട്ടിപ്പ് കേസിൽ അറസ്റ്റിലായ തൃക്കാക്കര ക്ഷേത്രത്തിനു സമീപം എസ്.എഫ്.എസ്. ഗ്രാൻഡ് വില്ലയിൽ താമസിക്കുന്ന എബിൻ വർഗീസിനെയും ശ്രീരഞ്ജിനിയെയും കാക്കനാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ജനുവരി 19 വരെ റിമാൻഡ് ചെയ്തു...... ഡപ്യൂട്ടി പൊലീസ് കമ്മിഷണർ എസ്.ശശിധരൻ നേതൃത്വം നൽകി. തിങ്കളാഴ്ച രാത്രി ദുബൈയിൽനിന്ന് ഡൽഹി വഴി നാട്ടിൽ തിരിച്ചെത്താനുള്ള ശ്രമത്തിനിടെയാണ് പിടിയിലായത്.
50 കോടി രൂപ ചൂതാട്ടത്തിൽ നഷ്ടപ്പെടുത്തിയെന്ന് എബിൻ മൊഴി നൽകിയെങ്കിലും അതു തട്ടിയെടുത്ത കള്ളപ്പണം ഒളിപ്പിക്കാനുള്ള തന്ത്രമാണെന്നാണു പൊലീസിന്റെ സംശയം. പ്രതികൾ തട്ടിയെടുത്ത പണം എവിടെയൊക്കെ നിക്ഷേപിച്ചെന്ന് കണ്ടെത്താനായിട്ടില്ല.
ഗോവ കാസിനോകളിൽ ചൂതാട്ടം, വിവിധ രാജ്യങ്ങളിൽ ചുറ്റിക്കറങ്ങൽ, ആഡംബര കാറുകളും ഫ്ളാറ്റുകളും സൂപ്പർ മാർക്കറ്റുകളും മുതൽ ക്രിക്കറ്റ് ക്ലബ്ബ് വരെ വാങ്ങിക്കൂട്ടി . എബിൻ വർഗീസീനും ഭാര്യ ശ്രീരഞ്ജിനിയ്ക്കും എതിരെ ഇതുവരെ 119 പേരാണ് പരാതിയുമായി എത്തിയത്.
മാസ്റ്റേഴ്സ് ഓഹരി തട്ടിപ്പിന്‍റെ വ്യാപ്തി ഇനിയും കൂടുമെന്നും കൊച്ചി സിറ്റി ഡി.സി.പി എസ്. ശശിധരൻ പറഞ്ഞു. കോടിക്കണക്കിന് രൂപ പ്രതികൾ ധൂർത്തടിച്ചു.
. തൃക്കാക്കരയിലെ മാസ്റ്റേഴ്സ് ഫിൻകോർപ്, മാസ്റ്റേഴ്സ് ഫിൻ സെർവ്, മാസ്റ്റേഴ്സ് ഫിൻ കെയർ തുടങ്ങിയ സ്ഥാപനങ്ങൾ വഴിയാണ് പ്രതികളായ എബിൻ വർഗീസും ഭാര്യ ശ്രീരഞ്ജിനിയും തട്ടിപ്പ് നടത്തിയതെന്നാണ് കണ്ടെത്തൽ.
ഇരുവർക്കുമെതിരെ നേരത്തേ സിറ്റി പൊലീസ് സർക്കുലർ പുറത്തിറക്കിയിരുന്നു. ഓഹരി വിപണിയിൽ നിക്ഷേപിച്ച് ലാഭം നൽകാമെന്ന് വാഗ്‌ദാനം ചെയ്‌തായിരുന്നു തട്ടിപ്പ്. ഓഹരി വിപണിയിൽ ഇടനിലക്കാരായാണ് പ്രവർത്തിച്ചിരുന്നത്. 2014 വരെ ഓഹരി വിപണിയിൽ പ്രവർത്തിച്ചിരുന്നതാണ് കമ്പനി. അടുത്തകാലം വരെ കൃത്യമായി ലഭിച്ചിരുന്ന ലാഭവിഹിതം വൈകാൻ തുടങ്ങിയതോടെയാണ് നിക്ഷേപകർക്ക് സംശയം തോന്നിത്തുടങ്ങിയത്. പണം നഷ്ടപ്പെടുമെന്ന ഭീതിയിൽ കൂടുതൽ പേർ എത്തിയതോടെയാണ് സ്ഥാപനം പൂട്ടി കുടുംബസമേതം രാജ്യം വിട്ടത്
2013-ൽ തൃക്കാക്കരയിൽ മാസ്റ്റേഴ്‌സ് ഫിൻകോർപ്പ് എന്ന സ്ഥാപനമാണ് ഇവർ ആദ്യം ആരംഭിച്ചത്. ഓഹരി വിപണിയിൽ 2017 വരെ പണം നിക്ഷേപിച്ച് ഇടപാടുകൾ നടത്തിയിരുന്നു......മാസ്റ്റേഴ്‌സ് ക്ലബ്ബ് എന്ന പേരിൽ എറണാകുളം കേന്ദ്രീകരിച്ചാണ് ക്രിക്കറ്റ് ടീം രൂപവത്‌കരിച്ചത്.......ജില്ലയുടെ വിവിധയിടങ്ങളിലായി മൂന്ന് സൂപ്പർ മാർക്കറ്റുകൾ ആരംഭിച്ചു. ഓഹരി വിപണിയിൽ പണം നിക്ഷേപിച്ചാൽ കൂടുതൽ ലാഭം ലഭിക്കുമെന്നു വിശ്വസിപ്പിച്ച് പ്രവാസികൾ,.. സിനിമ താരങ്ങൾ ഉൾപ്പെടെയുള്ളവരിൽനിന്നാണ് കോടികൾ തട്ടിയെടുത്തത്. തൃക്കാക്കരയിലെ മാസ്റ്റേഴ്‌സ് ഫിൻകോർപ്പ്, മാസ്റ്റേഴ്‌സ് ഫിൻ സെർവ്, മാസ്റ്റേഴ്സ് ഫിൻ കെയർ തുടങ്ങിയ സ്ഥാപനങ്ങൾ വഴിയായിരുന്നു തട്ടിപ്പ്.
ഭാര്യക്ക് പണമിടപാടിൽ പങ്കില്ലെന്നാണ് എബിന്റെ നിലപാട്. തൃക്കാക്കരയിൽ ഫ്ലാറ്റ് വാങ്ങി നവീകരിക്കാൻ ആറു കോടി ചെലവഴിച്ചു. ഫ്ലാറ്റ് സമുച്ചയത്തിൽ രണ്ടു നിലകളിലായുള്ള അപ്പാർട്മെന്റുകൾ വാങ്ങി അവ കൂട്ടിച്ചേർത്ത് ആഡംബര വീടാക്കിയെന്നു വിശദീകരിച്ചെങ്കിലും ഇത് അടുത്തയിടെ എബിന്റെ പേരിൽ നിന്നു മാറ്റിയതായി കണ്ടെത്തി.
എബിനും ഭാര്യയും ഖത്തറിൽ ലോകകപ്പ് ഫുട്ബോൾ മത്സരം കാണാൻ തീരുമാനിച്ചിരുന്നതായും പൊലീസിനു വിവരം ലഭിച്ചു. ഖത്തറിലേക്ക് പോകാനുള്ള യാത്രാരേഖകൾ ശരിയാക്കാൻ ഏജൻസിയെ ചുമതലപ്പെടുത്തിയിരുന്നു. പിന്നീടു കേസുകളുടെ എണ്ണം കൂടിയതോടെയാണ് ഖത്തർ യാത്ര ഒഴിവാക്കി ദുബായിലേക്ക് പോയത്.
വാഴക്കാല മൂലേപ്പാടത്തെ ഇവരുടെ വീടു നീതിന്യായ രംഗത്തു നിന്നു വിരമിച്ച ഉന്നതൻ ഇടപെട്ടാണ് വിറ്റതെന്ന് എബിൻ പൊലീസിനോടു പറഞ്ഞു. ഉന്നതൻ ഓഹരി ഇടപാടിൽ നിക്ഷേപിച്ച പണം തിരികെ കിട്ടാതെ വന്നതോടെയാണ് വീട് വിൽപന നടത്തി പണം തിരികെ വാങ്ങിയത്. ഇതിനനുബന്ധമായ തെളിവുകൾ തൃക്കാക്കരയിലെ ഫ്ലാറ്റ് പരിശോധനയിൽ പൊലീസിനു ലഭിച്ചിരുന്നു. ഇക്കാര്യത്തിൽ പരാതിയില്ലെന്ന് എബിൻ പൊലീസിനോടു പറഞ്ഞു. നിയമപരമായ നടപടികൾ പൂർത്തിയാക്കിയാണ് വീടു വിൽപനയെന്നതിനാൽ ഇടപെടേണ്ട കാര്യമില്ലെന്നാണ് പൊലീസിന്റെ നിലപാട്.
https://www.facebook.com/Malayalivartha























