ഡോളർ കടത്ത് കേസിൽ പിടി മുറുക്കി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്; കേസിലെ ഒന്നാംപ്രതി സന്തോഷ് ഈപ്പനെ മണിക്കൂറുകളോളം ചോദ്യം ചെയ്യുന്നു; സ്വപ്നാ സുരേഷ്, പി.എസ്. സരിത്ത്, സന്ദീപ് നായർ, ശിവശങ്കർ എന്നിവരെ ചോദ്യം ചെയ്യാൻ സാധ്യത

ഡോളർ കടത്ത് കേസിൽ വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്റിന്റെ പിടി മുറുക്കൽ. ഡോളർ കടത്ത് കേസിലെ ഒന്നാംപ്രതി സന്തോഷ് ഈപ്പനാണ്. ഇയാളെ തുടർച്ചയായി ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർ. നയതന്ത്ര സ്വർണക്കടത്ത് കേസിന് അനുബന്ധമായി വന്ന കേസാണ് ഡോളർക്കടത്ത് കേസ്. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഇതിൽ വീണ്ടും പിടിമുറുക്കുകയാണ് . കേസിലെ ഒന്നാം പ്രതി സന്തോഷ് ഈപ്പനെ തുടർച്ചയായി ചോദ്യംചെയ്യുകയാണ് ഉദ്യോഗസ്ഥർ.
ഒട്ടും താമസിക്കാതെ കേസുമായി ബന്ധപ്പെട്ട മറ്റുള്ളവരെയും ചോദ്യം ചെയ്യുവാനിരിക്കുകയാണ്. ലൈഫ് മിഷൻ പദ്ധതിയിൽ തൃശ്ശൂർ വടക്കാഞ്ചേരിയിലെ പദ്ധതിക്ക് യു.എ.ഇ. റെഡ്ക്രസന്റ് വഴികിട്ടിയ ഏഴേമുക്കാൽ കോടി രൂപയിൽ 3.80 കോടി രൂപ കോഴയായി നൽകിയിട്ടുണ്ടെന്നാണ് സന്തോഷ് ഈപ്പൻ വെളിപ്പെടുത്തിയത്. ചില ബാങ്ക് ഉദ്യോഗസ്ഥരുടെ സഹായത്തോടെ ഇന്ത്യൻ രൂപ ഡോളറുകളാക്കി തിരുവനന്തപുരം യു.എ.ഇ. കോൺസുലേറ്റിലെ മുൻ അക്കൗണ്ടന്റ് ഖാലിദ് ഷൗക്രിക്ക് നേരിട്ട് നൽകിയെന്നായിരുന്നു സന്തോഷ് ഈപ്പന്റെ മൊഴി.
സ്വർണക്കടത്ത് കേസിലെ പ്രതികളായ സ്വപ്നാ സുരേഷ്, പി.എസ്. സരിത്ത്, സന്ദീപ് നായർ എന്നിവർ നിർദേശിച്ചത് അനുസരിച്ചാണ് താൻ അങ്ങനെ ചെയ്തത് എന്നാണ് സന്തോഷ് ഈപ്പൻ പറഞ്ഞത്. ഇ.ഡി.ക്ക് സ്വപ്നാ സുരേഷ് ഈ കേസിൽ ജയിലിൽ മൊഴി നൽകിയിരുന്നു. ആറു കോടി രൂപ കോഴപ്പണമെന്നാണ് വെളിപ്പെടുത്തൽ വന്നത്. ഖാലിദിന് നൽകിയ 3.80 കോടി രൂപ മാത്രമല്ല കേസിൽ ഉൾപ്പെട്ടതെന്ന് വ്യക്തമായ കാര്യമാണ്. ഇതാണ് കേസ് രജിസ്റ്റർ ചെയ്യാൻ ഇ.ഡി.യെ പ്രേരിപ്പിച്ചത് എന്നതും ശ്രദ്ധേയമായ കാര്യമാണ്.
രണ്ടു കോടിയോളം രൂപ സന്തോഷ് ഈപ്പൻ, കോൺസൽ ജനറൽ ജമാൽ ഹുസൈൻ അൽ സാബിക്ക് നൽകിയെന്നാണ് ഇ.ഡിയുടെ സംശയം. കസ്റ്റംസിനോടും സി.ബി.ഐ.യോടും സന്തോഷ് ഈപ്പൻ കമ്മിഷൻ തുകയുടെ കണക്ക് പറഞ്ഞത് കള്ളമെന്നാണ് ഇ.ഡി.യുടെ നിഗമനം. ഈ ഇടപാടുകൾ സംബന്ധിച്ച അന്വേഷണമാണിപ്പോൾ ശക്തമായി കൊണ്ടിരിക്കുന്നത് . കേസിന്റെ തുടക്കത്തിൽ പരാമർശിക്കാതിരുന്ന തുകയെക്കുറിച്ച് ജയിലിൽ വെളിപ്പെടുത്തിയതിന്റെ കാരണങ്ങളും ആർക്കൊക്കെ പണം കിട്ടിയേനെ കാര്യവും അന്വേഷിക്കുന്നുണ്ട് . സ്വപ്ന, സന്ദീപ് നായർ, പി.എസ്. സരിത്ത്, യുവജനക്ഷേമ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കർ എന്നിവരെയുംവരുംദിവസങ്ങളിൽ ചോദ്യം ചെയ്തേക്കാനുള്ള സാധ്യത തള്ളിക്കളയാനാകില്ല.
https://www.facebook.com/Malayalivartha























