ഭരണഘടനപദി വഹിക്കുന്നയാളെ സംബന്ധിച്ച ബില്ലില്‍ അയാള്‍ തന്നെ തീരുമാനമെടുക്കരുത്; ബിൽ രാഷ്ട്രപതിക്ക് അയക്കാൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാന് നിയമോപദേശം; രാജ്ഭവൻ ലീഗൽ അഡ്വൈസറാണ് ഉപദേശം കൊടുത്തത്; ഭരഘണഘടന വിദഗ്ധരുമായി ഗവർണർ കൂടിയാലോചന നടത്തും

ലെജിസ്ലേറ്റീവ് അസംബ്ലി പാസാക്കിയ ചാൻസിലർ ബില്ലിൽ ഒടുവിൽ ഗവർണർക്ക് നിയമോപദേശം. സർക്കാറിനെ വെട്ടിലാക്കി ബില്ല് രാഷ്ട്രപതിയുടെ കൈയിലെക്ക്. ബില്ല് രാഷ്ട്രപതിക്ക് അയക്കുക എന്ന ഒരു നിയമോപദേശമാണ് ഗവർണർക്ക് കിട്ടിയിരിക്കുന്നത്. രാജ്ഭവൻ ലീഗൽ അഡ്വൈസറാണ് ഗവർണ്ണർക്ക് ഉപദേശം നല്കിയത് .ഗവർണ്ണറെ ബാധിക്കുന്ന വിഷയത്തിൽ സ്വയം തീരുമാനം എടുക്കരുത് എന്ന ഉപദേശവും കൊടുത്തിരിക്കുകയാണ്.
ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് ഗവര്‍ണറെ നീക്കാനുള്ള ബില്ലാണ് അതിൽ ഗവര്‍ണര്‍ തന്നെ തീരുമാനമെടുത്താല്‍ അതില്‍ വ്യക്തിതാത്പര്യം കടന്നുവരാനുള്ള സാധ്യത തള്ളികളയാനാകില്ല . ഭരണഘടനപദി വഹിക്കുന്നയാളെ സംബന്ധിച്ച ബില്ലില്‍ അയാള്‍ തന്നെ തീരുമാനമെടുക്കരുത് എന്നുണ്ട് .അതുകൊണ്ടാണ് ഗവർണർക്ക് നിയമോപദേശം കിട്ടിയിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ ഗവര്‍ണര്‍ ഉടന്‍ തീരുമാനമെടുക്കാന്‍ സാധ്യതയില്ല എന്നതും ശ്രദ്ധേയമാണ് .ഭരഘണഘടന വിദഗ്ധരുമായി കൂടിയാലോചന നടത്തിയേക്കാനുള്ള സാധ്യതയുണ്ട്.
അതേസമയം ഇന്ന് രാവിലെ കൂടെ ഗവർണർ ഈ ഒരു വിഷയത്തിൽ മാധ്യമപ്രവർത്തകരോട് തന്റെ പ്രതികരണം അറിയിച്ചിരുന്നു. ചാൻസലർ ബില്ലിൽ തനിക്ക് യാതൊരു തീരുമാനമെടുക്കാൻ ആകില്ല എന്ന് കാര്യം വീണ്ടും ആവർത്തിച്ചു പറഞ്ഞിരിക്കുകയാണ് ഗവർണർ. ഇന്ന് രാവിലെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആ ഒരു ബില്ലിന്റെ കാര്യത്തിൽ തനിക്ക് മുകളിലുള്ളവര്‍ തീരുമാനം എടുക്കട്ടേയേന്നാണ് ഗവര്‍ണർ നിലപാട് സ്വീകരിച്ചിരിക്കുന്നത്. ഗവർണറുടെ ഈ ഒരു പ്രതികരണത്തിൽ നിന്നും മനസ്സിലാക്കാൻ സാധിച്ചത് ബിൽ രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് അയക്കാനാണ് നീക്കമെന്നാണ് .
വിദ്യാഭ്യാസം കൺകറന്‍റ് പട്ടികയിൽ ഉള്ളതിനാൽ സംസ്ഥാനങ്ങൾക്ക് മാത്രം തീരുമാനം എടുക്കാൻ ആകില്ല എന്ന കാര്യം വീണ്ടും വീണ്ടും ഗവർണർ ആവർത്തിച്ചാവർത്തിച്ച് പറയുകയാണ് . സർക്കാരും ഗവർണരും തമ്മിൽ ഇപ്പോൾ ഒരു അനു നയം എന്ന തരത്തിൽ എത്തിയിരിക്കുകയാണ്.ഇനി ബില്ലിലെ തീരുമാനം അനുസരിച്ചായിരിക്കും ഇവരുടെ ബന്ധത്തിന്റെ ഒരു കിടപ്പുവശം എങ്ങനെയാണ് എന്ന് അറിയാൻ സാധിക്കുന്നു . ഗവർണർ തീരുമാനം നീട്ടിയാൽ കോടതിയെ സമീപിക്കാൻ സർക്കാർ ആലോചിക്കുന്നുണ്ട്.
14 സർവകലാശാലകളുടെയും ചാൻസലർ സ്ഥാനത്ത് നിന്നും ഗവർണറെ മാറ്റുന്നതാണ് ബിൽ.
https://www.facebook.com/Malayalivartha
























