യുവജനോത്സവ അടുക്കളയിൽ അട്ടിമറി ശ്രമം നടന്നിരുന്നു; പഴയിടം ഭയന്നത് ഇത് അറിഞ്ഞത് കൊണ്ട്? വിവാദം മന്ത്രിസഭയിലെ പ്രമുഖന്റെ അറിവോടെ
സ്കൂൾ കലോത്സവത്തിന് ഇനി ഭക്ഷണം പാചകം ചെയ്യാനില്ലെന്ന് പഴയിടം മോഹനൻ നമ്പൂതിരി. കേരളം പോകുന്നത് വല്ലാത്ത അവസ്ഥയിലാണ്. കലകള്‍ അവതരിപ്പിക്കാനെത്തിയ കൗമാരക്കാരുടെ ഭക്ഷണത്തില്‍ പോലും ജാതിയുടെയും വര്‍ഗീയതയുടെയും വിഷം കുത്തിവയ്ക്കുകയാണ്. ഇത് വല്ലാതെ അസ്വസ്ഥമാക്കുന്നുവെന്നും ഇത്രയും നാള്‍ അടുക്കളയിലുണ്ടായിരുന്ന സ്വാതന്ത്ര്യം നഷ്ടമാകുകയും ചെയ്തുവെന്ന് പഴയിടം മോഹനൻ നമ്പൂതിരി മാധ്യമങ്ങളോട് പറഞ്ഞു. വിവാദങ്ങള്‍ക്ക് പിന്നാലെ അടുക്കള നിയന്ത്രിക്കുന്നതില്‍ ഭയം വന്നു. ഊട്ടുപുരയില്‍ രാത്രിയില്‍ രാത്രിയില്‍ കാവലിരിക്കേണ്ട സാഹചര്യം ഉണ്ടായിയെന്നും പഴയിടം പറയുന്നു.
എന്നാൽ ഇപ്പോൾ പുറത്ത് വരുന്ന റിപ്പോർട്ടുകൾ അനുസരിച്ച് യുവജനോത്സവത്തിലെ അടുക്കളയിൽ അട്ടിമറി നടത്താനുള്ള ശ്രമങ്ങൾ നടന്നിരുന്നു എന്ന് തന്നെയാണ്. താൻ കേരളം കണ്ട ഏറ്റവും വലിയ കൊലപാതകിയായേക്കും എന്ന് പഴയിടം മോഹനൻ നമ്പൂതിരി മനസ്സിലാക്കിയതോടെ ആണ് പിന്മാറ്റം എന്നും പറയപ്പെടുന്നു. ജാതി വിവാദം സൃഷ്ടിച്ചത് മന്ത്രിസഭയിലെ ഒരു പ്രമുഖന്റെ അറിവോടെയാണെന്നും രഹസ്യാന്വേഷണ ഏജൻസികൾ സംശയിക്കുന്നു.
ഇതോടെ കേരളാ താലിബാനിസത്തിന്‍റെ ഇരയാണ് പ്രശസ്ത പാചക വിദഗ്ദ്ധൻ പഴയിടം മോഹനൻ നമ്പൂതിരി എന്ന വാദമാണ് ഉയർന്നിരിക്കുന്നത്. 6 വർഷം. സംസ്ഥാന സ്‌കൂൾ കലോത്സവ വേദികളിൽ രണ്ടേകാൽ കോടി ജനങ്ങൾക്ക് വച്ചുവിളമ്പിയിട്ടും ഒരു ദോഷവും കേട്ടുകേൾവി പോലും ഇല്ലാത്ത അദ്ദേഹത്തെ മതത്തിന്റെ പേരില്‍ അകറ്റി നിര്‍ത്താനുള്ള നീക്കത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്‍മാറണം. എന്നാൽ ഇതിനെ കുറിച്ച് പ്രതികരിക്കാൻ ഭരണപക്ഷത്ത് നിന്ന് വിദ്യാഭ്യാസ മന്ത്രി ഒഴികെ ആരും മുന്നോട്ടു വന്നിട്ടില്ല.
പഴയിടം 20 വർഷത്തിലേറെ ആയി ടെൻഡർ പിടിക്കുബോൾ സർക്കാരിന് ലാഭമാണെങ്കിലും , വേറൊരാൾ കൂടുതൽ തുകയ്ക്ക് കോൺട്രാക്റ്റ് എടുത്താൽ കിട്ടിയേക്കാവുന്ന കമ്മീഷനിൽ നഷ്ടം വരുന്നതും ഒരു കാരണമാണെന്ന് ചിലർ സമൂഹ മാധ്യമങ്ങളിൽ ചൂണ്ടിക്കാട്ടുന്നു. കലോത്സവത്തിന് കൊടുക്കുന്ന ഭക്ഷണത്തിൽ ജാതീയത കലർത്തിയത് ആരാണെന്നു പരിശോധിക്കണമെന്നും ഇത് വളരെ ഖേദകരമാണെന്നും ഷാഫി പറമ്പിൽ പറഞ്ഞു. സർക്കാരാണ് ഭക്ഷണമെന്തുകൊടുക്കണമെന്ന് തീരുമാനിക്കുന്നത്. ഭക്ഷണം പാകം ചെയ്യാൻ വേണ്ടി വന്നയാൾക്കു നേരെ ജാതീയ ആക്ഷേപം ഉന്നയിച്ചവരുടെ രാഷ്ട്രീയം എന്താണെന്ന് എല്ലാവർക്കും അറിയാം. ഇക്കാര്യം പരിശോധിക്കണമെന്നും വകുപ്പ് മന്ത്രിയടക്കം ജനങ്ങൾക്ക് ബാധ്യതയായി മാറുകയാണെന്നും അദ്ദേഹം വിമർശിച്ചു.
അതേസമയം കലാമേളായിൽ മാംസാഹാരം വിളമ്പുന്നതിൽ പ്രായോഗിക ബുദ്ധിമുട്ടുകൾ ഉണ്ടെന്ന് പഴയിടം ചൂണ്ടിക്കാട്ടിയിരുന്നു. കായിക മേളയ്ക്ക് നോണ്‍വെജ് കൊടുക്കണമന്നതാണ്. അതിന് വ്യക്തമായ കണക്കുകളുണ്ട്. അതില്‍ കൃത്യമായി ആളെ കണക്കാക്കി നമുക്ക് ഭക്ഷണം ഒരുക്കാന്‍ സാധിക്കും. കലോത്സവത്തിന് അത് ഒരിക്കലും സാധിക്കില്ല. മണിക്കൂറുകളോളം ഇവിടെ ഭക്ഷണം കൊടുക്കേണ്ടതായുണ്ട്. വെജ് ആണെങ്കില്‍ പച്ചക്കറി നമുക്ക് കൃത്യമായി കണക്കാക്കി നല്‍കാന്‍ സാധിക്കും.
https://www.facebook.com/Malayalivartha