Widgets Magazine
22
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലെ സ്ഫോടനത്തിന്റെ കാരണം കണ്ടെത്താൻ അപകട സ്ഥലത്ത് ഫോറൻസിക് പരിശോധന ഇന്ന്.....വിദ​ഗ്ധ സംഘം സ്ഥലത്ത് ശാസ്ത്രീയ പരിശോധന നടത്തും, മൃതദേഹ ഭാ​ഗങ്ങൾക്കായി ഇന്നും തെരച്ചിൽ


തൃശ്ശൂരിൽ നടുക്കം: പൂരത്തിനായുള്ള വെടിക്കെട്ട് പുരയിൽ ഉഗ്രസ്ഫോടനം; മൂന്ന് മരണം: 40 പേർക്ക് പരിക്ക്, 8 പേരുടെ നില ഗുരുതരം...


സ്വത്ത് തട്ടിയെടുക്കാൻ 'വിഷ കേക്ക്'? പള്ളി സെമിത്തേരിയിൽ കല്ലറ തുറന്നപ്പോൾ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ!


ഡോക്ടര്‍ ജീവനൊടുക്കിയ സംഭവത്തില്‍.. ആശുപത്രി അധികൃതര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ഭര്‍ത്താവ്..സമൂഹമാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പിൽ ഗുരുതര ആരോപണങ്ങൾ..

പ്രവീണ്‍ റാണയുടെ തട്ടിപ്പ് സിപിഎം , പോലീസ് ബന്ധം വളര്‍ന്നത് ഭരണത്തണലില്‍

10 JANUARY 2023 01:15 PM IST
മലയാളി വാര്‍ത്ത

തൃശ്ശൂര്‍  പോലൊരു നഗരത്തില്‍ തുടങ്ങി എറണാകുളത്തേയ്ക്ക് വ്യാപിച്ച് പ്രവര്‍ത്തിച്ച ഒരു തട്ടിപ്പ് കമ്പനിയെ കുറിച്ച് കേരളത്തിലെ സിപിഎം നേതൃത്വം നേരത്തെ മനസിലാക്കിയിരുന്നതിന്റെ സൂചനകള്‍ പുറത്തു വന്നു തുടങ്ങി. തൃക്കാക്കരയിലെ പ്രാദേശിക നേതൃത്വം നേരത്തെ തന്നെ നിക്ഷേപ സ്ഥാപനത്തിന്റെ പ്രവര്‍ത്തനത്തില്‍ സംശയം പ്രകടിപ്പിച്ചിരുന്നു. മുതിര്‍ന്ന നേതാക്കളുടെ ഇടപെടലിനെ തുടര്‍ന്ന് കാര്യങ്ങള്‍ അവിടെ അവസാനിപ്പിക്കുകയാണുണ്ടായത്. ഒരു ഓണ്‍ലൈന്‍ മാധ്യമത്തില്‍ പ്രവീണ്‍ റാണ ശുദ്ധതട്ടിപ്പ് കാരനാണെന്ന് തെളിവും സഹിതം വാര്‍ത്ത വന്നപ്പോള്‍ എറണാകുളത്തെ ചില നേതാക്കള്‍ ജില്ല കമ്മിറ്റിയില്‍ വിഷയം ഉന്നയിച്ചിരുന്നു. വേണ്ടത്ര ശ്രദ്ധയോടെ അന്ന് കാര്യം കൈകാര്യം ചെയ്തില്ലെന്ന ആരോപണമാണുയരുന്നത്. പല നേതാക്കളെയും പ്രവീണ്‍ തന്റെ സ്വകാര്യ സ്വത്തായി വെച്ചിരുന്നുവെന്നതാണ് വസ്തുത.

സേഫ് ആന്റ് സ്‌ട്രോംങ് നിക്ഷേപ തട്ടിപ്പ് നടത്തി പോലീസ് സഹയത്താല്‍ മുങ്ങിയ പ്രവീണ്‍ റാണയെ തേടി കേരള പോലീസ് അലയുന്നു. പ്രവീണ്‍ കേരളത്തിലുണ്ടെന്നറിഞ്ഞിട്ടും ബാംഗ്ലൂരിലും ഡെല്‍ഹിയിലും നടത്തിയ അന്വേഷണ പ്രഹനങ്ങള്‍ പൊളിച്ചത് തൃശ്ശൂര്‍ പോലീസാണ്. പോലീസെത്തുന്നെന്നറിഞ്ഞ് ഫ്‌ളാറ്റില്‍ നിന്നും ഇറങ്ങിയോടിയ പ്രതിയെ രക്ഷപ്പെടാന്‍ സഹായിച്ചത് എറണാകുളം പോലീസാണ്.

തൃശ്ശൂരിലാണ് തട്ടിപ്പ് സ്ഥാപനം പ്രവര്‍ത്തിച്ചിരുന്നെങ്കിലും പ്രവീണ്‍ സ്ഥിരമായി താമസിച്ചിരുന്നത് കൊച്ചിയിലാണ്. കൊച്ചിയിലെ ഉന്നത രാഷ്ട്രീയ പോലീസ് ബന്ധങ്ങള്‍ അയ്യാള്‍ പരമാവധി ഉപയോഗിച്ചു. നിരവധി പോലീസ് ഉദ്യോഗസ്ഥന്‍മാരും അവരുടെ ഭാര്യയുടെയും ബന്ധുക്കളുടേയും പേരില്‍ വന്‍തുകകള്‍ നിക്ഷേപിച്ചിട്ടുണ്ടെന്നാണറിവ്. മോണ്‍സണ്‍ മാവുങ്കലെന്ന പുരാവസ്തു തട്ടിപ്പ് കാരനൊപ്പം കേരള ഡിജിപി ഉള്‍പ്പടെ ആരോപണ വിധേയമായ സംഭവം പുറത്തു വന്നിട്ടും പ്രവീണ്‍ കൊച്ചിയില്‍ വലിയ ബന്ധങ്ങളുമായി തട്ടിപ്പ് നടത്തി കൊണ്ടിരുന്നു.

അടുത്തിടെ കൊച്ചി നഗരത്തില്‍ പെണ്‍കുട്ടിയെ കാറില്‍ സഞ്ചരിച്ച് പീഡിപ്പിച്ച സംഭവം നടന്ന ബാര്‍ ഹോട്ടല്‍ പ്രവീണിന്റെ ഉടമസ്ഥതയിലുള്ളതാണെന്നാണ് വിവരം. ആ കേസില്‍ ഹോട്ടലുമായി ബന്ധപ്പെട്ട പരാമര്‍ശങ്ങള്‍ പരമാവധി കേസില്‍ നിന്ന് ഒഴിവാക്കിയിരുന്നു. എന്നാല്‍ ഇയ്യാള്‍ക്ക് ഇപ്പോള്‍ ഈ ബാര്‍ ഹോട്ടലില്‍ ഷെയര്‍ ഇല്ലെന്നാണ് പറയപ്പെടുന്നത്. എന്തായാലും പണം കിട്ടാനുള്ളവര്‍ പ്രവീണിന്റെ സ്ഥാപനങ്ങള്‍ തേടി നടക്കുകയാണ്. വന്‍ പലിസ വാഗ്ദാനം ചെയ്ത് നടത്തിയ തട്ടിപ്പെല്ലാം തന്നെ ആസൂത്രിതമായിരുന്നു.

പല കമ്പനികള്‍ പല ബിസിനസുകള്‍ അങ്ങനെ ആഡംബരത്തിന്റെ പ്രൗഡി കാണിച്ച് തട്ടിച്ച കണക്കുള്ള തുക നൂറ്റി അന്‍പത് കോടിയിലേറെ വരും. ഉദ്യോഗസ്ഥന്‍മാരും , രാഷ്ട്രീയക്കാരും നിക്ഷേപിച്ചിട്ടുള്ള കള്ളപണത്തിന്റെ കണക്കറിയണമെങ്കില്‍ ഇഡി അന്വേഷണം തന്നെ വേണ്ടി വരും. കാരണം കൊച്ചിയില്‍ പ്രവീണെന്ന ഭൂലോക ഫ്രോഡിന് എല്ലാ സംര്ക്ഷണവും നല്കിയിരുന്നത് ഭരണ കക്ഷിയിലെ ചില പ്രമുഖരാണെന്ന വിവരം പുറത്തു വരുന്നുണ്ട്. എറണാകുളം, തൃശ്ശൂര്‍ ജില്ലകളിലെ ചില സിപിഎം സ്ഥാനാര്‍ത്ഥികളെ ജയിപ്പിക്കാനായി ഇയ്യാള്‍ പണം മുടക്കി കൂടെ നിന്നതായുള്ള ആരോപണങ്ങളും ഉയരുന്നുണ്ട്.

പ്രവീണിനോടൊപ്പം മറ്റ് സംസ്ഥാനങ്ങളിലെ ഡാന്‍സ് ബാറുകളില്‍ നിക്ഷേപം നടത്തിയിരിക്കുന്ന രാഷ്ട്രീയ , പോലീസ് മാഫിയകളിലേയക്കും അന്വേഷണം നീളുമെന്നാണ് ധാരണ. എന്നാല്‍ പ്രവീണിന്റെ കേസ് വെറുമൊരു തട്ടിപ്പായി അവസാനിപ്പിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. നിക്ഷേപകര്‍ക്ക് ഒരു രൂപ പോലും തിരിച്ചു കിട്ടാന്‍ സാധ്യതയില്ലാത്ത അവസ്ഥയിലേയ്ക്ക് കാര്യങ്ങളെത്തിക്കാനാണ് ശ്രമിക്കുന്നതെന്ന ആരോപണം ശക്തമാണ്. സര്‍വ്വീസില്‍ നിന്നും വിരമിച്ച നിരവധി പേരുടെ സര്‍വ്വീസ് ആനുകൂല്യങ്ങള്‍ റാ ണയുടെ സ്ഥാപനത്തിലാണ് നിക്ഷേപിച്ചിരിക്കുന്നത്. അതില്‍ ഏറെ വിചിത്രം പോലീസില്‍ നിന്ന് വിരമിച്ച ഉദ്യോഗസ്ഥരില്‍ പലരും പ്രാണയുടെ സ്ഥാപനത്തിലെ ജോലിക്കാരാണ്. അവര്‍ മുഖാന്തിരം നിരവധിപേരെ സ്ഥാപനത്തിലെ നിക്ഷേപകരാക്കി മാറ്റിയിട്ടുണ്ട്.

നിക്ഷേപത്തട്ടിപ്പു കേസ് പ്രതി പ്രവീണ്‍ റാണ) നിക്ഷേപകരെ കബളിപ്പിച്ചു സ്വന്തമാക്കിയ 80 കോടിയോളം രൂപയുടെ കള്ളപ്പണം പുണെ, മുംബൈ, ബെംഗളൂരു എന്നിവിടങ്ങളിലേക്കു കടത്തിയെന്നു സൂചന. അവിടങ്ങളിലെ ഡാന്‍സ് ബാറുകളിലും ചൂതാട്ട കേന്ദ്രങ്ങളിലും ഈ പണം നിക്ഷേപിച്ചതായാണു പൊലീസിനു ലഭിച്ച വിവരം. ഇരയായ മുഴുവന്‍ നിക്ഷേപകരും പരാതി നല്‍കുന്നതോടെ തട്ടിപ്പിന്റെ വ്യാപ്തി 150 കോടി രൂപ കവിയാന്‍ സാധ്യതയുണ്ടെന്നാണു പ്രാഥമിക നിഗമനം. കൊച്ചിയിലെ ഫ്‌ലാറ്റില്‍ നിന്നു പൊലീസിനെ വെട്ടിച്ചു രക്ഷപ്പെട്ട പ്രവീണ്‍ കണ്ണൂരിലേക്കാണു കടന്നതെന്ന സൂചനയുടെ അടിസ്ഥാനത്തില്‍ പൊലീസ് തിരച്ചില്‍ നടത്തിയെങ്കിലും കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചിട്ടില്ല.

കൊച്ചി നഗരത്തില്‍ എംജി റോഡിലെ ഹോട്ടല്‍ ബിസിനസുകാരനുമായി പ്രവീണിനു പണമിടപാടുകളുണ്ട്. ഇദ്ദേഹത്തിനു ചിലവന്നൂര്‍ റോഡിലുള്ള ഫ്‌ലാറ്റിലാണു പ്രവീണ്‍ ഒളിവില്‍ തങ്ങിയിരുന്നത്. രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്നു തൃശൂരില്‍ നിന്നുള്ള പൊലീസ് സംഘം ഇവിടെയെത്തിയെങ്കിലും റെയ്ഡ് വിവരം ചോര്‍ന്നു പ്രവീണ്‍ കടന്നുകളഞ്ഞു. അവിടെയുണ്ടായിരുന്ന പ്രവീണിന്റെ 2 വാഹനങ്ങള്‍ അടക്കം 4 ആഡംബര വാഹനങ്ങള്‍ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

പുണെയില്‍ 4 ഡാന്‍സ് ബാറുകളിലും മുംബൈയിലും ബെംഗളൂരുവിലും ഓരോ ഡാന്‍സ് ബാറുകളിലും പ്രവീണിനു കള്ളപ്പണ നിക്ഷേപമുണ്ട്. 'സേഫ് ആന്‍ഡ് സ്‌ട്രോങ് നിധി'യെന്ന പേരില്‍ പ്രവീണ്‍ നടത്തിയിരുന്ന ചിട്ടിക്കമ്പനിയുടെ ആസ്ഥാനം തൃശൂര്‍ ആണെങ്കിലും കൊച്ചി നഗരത്തിലാണു സ്ഥിരമായി തങ്ങിയിരുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  ടി20 ക്രിക്കറ്റില്‍ മുന്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ് ലിയുടെ ഒന്‍പത് സെഞ്ച്വറിയെന്ന നേട്ടത്തിനൊപ്പം അഭിഷേക് ശര്‍മയും...  (3 minutes ago)

മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലെ സ്ഫോടനത്തിന്റെ കാരണം കണ്ടെത്താൻ അപകട സ്ഥലത്ത് ഫോറൻസിക് പരിശോധന ഇന്ന്.....വിദ​ഗ്ധ സംഘം സ്ഥലത്ത് ശാസ്ത്രീയ പരിശോധന നടത്തും, മൃതദേഹ ഭാ​ഗങ്ങൾക്കായി ഇന്നും തെരച്ചിൽ  (14 minutes ago)

വിനോദയാത്രയ്ക്കിടെ അഞ്ച് വയസ്സുകാരന്‍ വെള്ളച്ചാലില്‍ വീണു മരിച്ചു  (6 hours ago)

സ്‌ഫോടനത്തില്‍ മരിച്ച 4 പേരെ തിരിച്ചറിഞ്ഞു; പരിക്കേറ്റവര്‍ക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കുമെന്ന് ആരോഗ്യ മന്ത്രി  (6 hours ago)

തൃശൂര്‍ വെടിക്കെട്ട് ദുരന്തം; സ്വമേധയാ കേസെടുത്ത് പൊലീസ്  (6 hours ago)

നസ്രീനയെ കൊലപ്പെടുത്തി ഫോണുകള്‍ കിണറ്റിലെറിഞ്ഞത് അദ്‌നാന്‍ തന്നെ; സിസിടിവി ദൃശ്യങ്ങളില്‍ കുടുങ്ങി അദ്‌നാന്‍  (6 hours ago)

കോഴിക്കോട് യുവതിയെയും യുവാവിനെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി  (7 hours ago)

പശ്ചിമ ബംഗാള്‍ തെരഞ്ഞെടുപ്പിന് ഇരുചക്ര വാഹനങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി  (7 hours ago)

തൃശൂര്‍ മുണ്ടത്തിക്കോട് സ്‌ഫോടനത്തില്‍ ധനസഹായം പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍  (8 hours ago)

പ്രണയബന്ധത്തില്‍ നിന്ന് പിന്മാറിയില്ല; മകളോട് പിതാവ് കാണിച്ച ക്രൂരത  (8 hours ago)

‘മുന്നിൽ വന്നത് ഭീകരമായ തീഗോളം; എങ്ങനെ സംഭവിച്ചു എന്ന് അറിയില്ല’  (10 hours ago)

ഉഗ്ര ബ്ലാസ്റ്റിൽ ശരീരങ്ങൾ ആകാശത്ത് ചിതറിത്തെറിച്ചു; കല്ലുകൾ ഇളകിത്തെറിച്ച് ദൂരെയുള്ള പാടത്തേക്കുവരെ പോയി  (10 hours ago)

തൃശ്ശൂർ മുണ്ടത്തിക്കോട് വെടിക്കെട്ടുപുരയിലെ സ്ഫോടനത്തെ തുടർന്ന് 13 പേർ മരിച്ച സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി.  (10 hours ago)

പ്രവാസികൾ അറിയാൻ ഏതുനിമിഷവും നിങ്ങളുടെ മുന്നിലെത്താം ചെയ്യേണ്ടത്...! സൗദിയിൽ ഇനി ജോലി ഇല്ല  (10 hours ago)

മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയില്‍ ഉണ്ടായ സ്‌ഫോടനം; നിയമവിരുദ്ധമായ ഒരു കെമിക്കലും ഉപയോഗിച്ചിട്ടില്ലെന്ന് രക്ഷപ്പെട്ടയാള്‍  (10 hours ago)

Malayali Vartha Recommends