അറുപത് ജിഎസ്എമ്മിന് മുകളിലുളള പ്ലാസ്റ്റിക് ക്യാരി ബാഗുകൾക്ക് നിരോധനമേർപ്പെടുത്തി സർക്കാർ; കേന്ദ്ര നിയമം നിലവിലുള്ളതിനാൽ സംസ്ഥാന സർക്കാർ നിരോധനത്തിന് പ്രസക്തിയില്ല; തീരുമാനം റദ്ദാക്കി ഹൈക്കോടതി

ഹൈക്കോടതിയുടെ നിർണായകമായ ഒരു തീരുമാനം ഇപ്പോൾ പുറത്ത് വന്നിരിക്കുകയാണ്. അതായത് സംസ്ഥാനത്ത് അറുപത് ജിഎസ്എമ്മിന് മുകളിലുളള പ്ലാസ്റ്റിക് ക്യാരി ബാഗുകൾക്ക് നിരോധനം ഏർപ്പെടുത്തിയിരുന്നു. ആ തീരുമാനം ഹൈക്കോടതി റദ്ദാക്കിയിരിക്കുകയാണ്. കേന്ദ്ര നിയമം നിലവിലുണ്ട്. ആ സാഹചര്യത്തിൽ സംസ്ഥാന സർക്കാർ നിരോധനത്തിന് പ്രസക്തിയില്ലെന്ന വാദം ശക്തമായിരുന്നു. ഈ വധം അംഗീകരിച്ചാണ് സിംഗിൾ ബെഞ്ചിന്‍റെ നടപടി പുറത്ത് വന്നിരിക്കുന്നത് .
പക്ഷേ അറുപത് ജി എസ് എമ്മിന് താഴെയുളള ഒറ്റത്തവണ ഉപയോഗത്തിനുളള പ്ലാസ്റ്റിക് ക്യാരി ബാഗുകളുടെ നിരോധനം തുടരുമെന്ന് വ്യക്തമാക്കിയിട്ടുണ്ട് . സംസ്ഥാന സർക്കാർ നേരത്തെ തന്നെ ഈ വിഷയത്തിൽ നിർണായകമായ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു . അതായത് സംസ്ഥാനത്തെ പ്ലാസ്റ്റിക് ക്യാരി ബാഗുകളുടെ ഉപയോഗം പൂർണമായി തടഞ്ഞുകൊണ്ട് ഉത്തരവിറക്കിയിരുന്നു.അടുത്തയിടെയാണ് അറുപത് ജി എസ് എമ്മിന് മുകളിലുളള നോൺ വൂവൺ ക്യാരി ബാഗുകൾക്ക് അനുമതി നൽകി കേന്ദ്ര സർക്കാർ നിയമഭേദഗതി കൊണ്ടുവന്നത്.
അറുപത് ജി എസ് എമ്മിന് മുകളിൽ വരുന്നത് തുണിക്കടകളിലും മറ്റും ഉപയോഗിച്ചിരുന്ന പുനരുപയോഗ സാധ്യതയുളള ക്യാരി ബാഗുകളാണ്. ഹൈക്കോടതിയിലെ ഹർജിയിലെ പ്രധാന വാദം കേന്ദ്ര സർക്കാർ കൊണ്ടുവന്ന നിയമഭേദഗതി നിലനിൽക്കെ സംസ്ഥാന സർക്കാരിന്‍റെ ഉത്തരവിന് നിയമപരമായി പ്രസക്തിയില്ല എന്നായിരുന്നു. കോടതിയെ സമീപിച്ചത് ഇത്തരം ക്യാരി ബാഗ് നിർമാതാക്കളും ചില സ്വകാര്യ വ്യക്തികളുമായിരുന്നു. കേന്ദ്ര നിയമ ഭേദഗതി നിലനിൽക്കുന്നു.
അതിനിടയിൽ സംസ്ഥാന സർക്കാരിന്‍റെ ഉത്തരവിന് പ്രസക്തിയില്ലെന്ന കണ്ടെത്തി. ഇതോടെ അറുപത് ജി എസ്എമ്മിന് മുകളിലുളള ക്യാരിബാഗുകളുടെ നിരോധനം റദ്ദാക്കി. എന്നാൽ സാധാരണ കടകളിലും മറ്റും കൊടുക്കുന്ന ക്യാരിബാഗുകളുടെ നിരോധനം തുടരുമെന്നറിയിച്ചിട്ടുണ്ട്. അതിന് കാരണം ഇവയൊന്നും നശിക്കുന്നില്ല മാത്രമല്ല പരിസ്ഥിതിക്ക് കോട്ടമുണ്ടാക്കുന്നുണ്ട്.
എന്തായാലും ഹൈക്കോടതിയുടേത് നിർണായക വിധി തന്നെയാണ്. അതേസമയം ശബരിമലയുമായി ബന്ധപ്പെട്ട് നിർണായക ചില ഉത്തരവുകൾ കോടതി പുറപ്പെറുവിച്ചു ശബരിമലയില്‍ ചലച്ചിത്ര താരങ്ങളുടെയും രാഷ്ട്രീയ നേതാക്കളുടെയും പോസ്റ്ററുകൾ പതിപ്പിക്കുന്നതും ചിത്രങ്ങളുമായി പതിനെട്ടാം പടി കയറുന്നതും ദര്‍ശനം നടത്തുന്നതും ഹൈക്കോടതി വിലക്കിയിരിക്കുകയാണ്.
ഇക്കാര്യത്തില്‍ വീഴ്ചയില്ലെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഉറപ്പാക്കുകയും വേണം. ക്ഷേത്രത്തിലെ പതിവു ചിട്ടവട്ടങ്ങളും ആചാര അനുഷ്ഠാനങ്ങളും പാലിച്ച് ദര്‍ശനം നടത്താനായി ഭക്തര്‍ക്കു ബാധ്യതയുണ്ടെന്നു ജസ്റ്റിസ് അനില്‍. കെ.നരേന്ദ്രന്‍, ജസ്റ്റിസ് പി.ജി.അജിത് കുമാര്‍ എന്നിവരുള്‍പ്പെട്ട ബെഞ്ച് വ്യക്തമാക്കി.
തമിഴ് ചിത്രത്തിന്റെ പോസ്റ്ററുകളും അന്തരിച്ച കന്നട നടന്റെ ചിത്രങ്ങളും മറ്റും ഉയര്‍ത്തിപ്പിടിച്ച് ദര്‍ശനത്തിനു നില്‍ക്കുന്നവരുടെ ഫോട്ടോ ഒരു അയ്യപ്പഭക്തന്‍ ഹൈക്കോടതി രജിസ്ട്രാര്‍ ജനറലിന് അയച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ സ്വമേധയാ കേസെടുത്താണു കോടതി ഇത്തര \ത്തിലൊരു നിര്‍ദേശം കൊടുത്തത്. പ്രതിദിനം 80,000 - 90,000 ഭക്തര്‍ ദര്‍ശനത്തിനെത്തുമ്പോള്‍ ഒരു മിനിറ്റില്‍ 70 - 80 പേരെ പതിനെട്ടാം പടിയിലൂടെ കടത്തി വിടണം. അയ്യപ്പനോട് ആദരവുള്ളവർ പരമ്പരാഗത ആചാരാനുഷ്ഠാനങ്ങള്‍ പാലിച്ച് ദര്‍ശനം നടത്തുകയാണു ചെയ്യേണ്ടത് എന്നാണ് ഹൈക്കോടതി നിർദേശം.
https://www.facebook.com/Malayalivartha























