പഴയിടം ഇനി മുതല്‍ കലോത്സവവേദികളിലേക്ക് ഇല്ല എന്ന് പറഞ്ഞ് ദുഃഖം കടിച്ചമര്‍ത്തേണ്ട ആവശ്യമൊന്നുമില്ല എന്നേ ഉദ്ദേശിച്ചുള്ളൂ; ആ വ്യക്തിയുടെ മേൽ കഴിഞ്ഞ ദിവസങ്ങളിലായി നടന്നു കണ്ട കുതിരകയറലിനെയും അജണ്ടകളെയും യാതൊരു തരത്തിലും അംഗീകരിക്കുന്നില്ല; കലോത്സവം പോലെ ഒരു വേദിയിൽ അവർക്ക് വൈവിധ്യങ്ങൾ നൽകാനായാൽ അതൊരു ഇരട്ടിമധുരമാവും; തുറന്നടിച്ച് ഡോക്‌ടർ ഷിംന അസീസ്

പഴയിടം ഇനി മുതല്‍ കലോത്സവവേദികളിലേക്ക് ഇല്ല എന്ന് പറഞ്ഞ് ദുഃഖം കടിച്ചമര്‍ത്തേണ്ട ആവശ്യമൊന്നുമില്ല എന്നേ ഉദ്ദേശിച്ചുള്ളൂ, ആ വ്യക്തിയുടെ മേൽ കഴിഞ്ഞ ദിവസങ്ങളിലായി നടന്നു കണ്ട കുതിരകയറലിനെയും അജണ്ടകളെയും യാതൊരു തരത്തിലും അംഗീകരിക്കുന്നില്ല.തുറന്നടിച്ച് ഡോക്‌ടർ ഷിംന അസീസ്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം ഇങ്ങനെ;
തൊട്ട് മുൻപ് കലോത്സവവേദികളിലെ നോൺ-വെജ് ഭക്ഷണവുമായി ബന്ധപ്പെട്ട ഇവിടെയിട്ട പോസ്റ്റ് ഉദ്ദേശിച്ച കാര്യമായിരുന്നില്ല പലർക്കും കമ്യൂണിക്കേറ്റ് ആയത് എന്നതിനാൽ ക്ഷമാപണത്തോടെ പിൻവലിക്കുന്നു. പഴയിടം ഇനി മുതല്‍ കലോത്സവവേദികളിലേക്ക് ഇല്ല എന്ന് പറഞ്ഞ് ദുഃഖം കടിച്ചമര്‍ത്തേണ്ട ആവശ്യമൊന്നുമില്ല എന്നേ ഉദ്ദേശിച്ചുള്ളൂ, ആ വ്യക്തിയുടെ മേൽ കഴിഞ്ഞ ദിവസങ്ങളിലായി നടന്നു കണ്ട കുതിരകയറലിനെയും അജണ്ടകളെയും യാതൊരു തരത്തിലും അംഗീകരിക്കുന്നില്ല.
കലോൽസവവേദികളിൽ വിവിധ ഫുഡ് സ്റ്റാളുകൾ ക്രമീകരിക്കുന്ന രീതിയിലേക്ക് വരണം എന്നതായിരുന്നു ആ പോസ്റ്റ് പറയാനുദ്ദേശിച്ച പ്രധാന വിഷയം. നോണ്‍ വെജ് വേണ്ടവര്‍ക്ക് അത് കഴിക്കാം, വേണ്ടാത്തവര്‍ക്ക് ഒഴിവാക്കാം, ഓരോ ഇടത്തിന്റെയും തനത് രുചികള്‍ ആസ്വദിക്കാനും, അത് പ്രദര്‍ശിപ്പിക്കാനുമൊക്കെ ഈ വേദികള്‍ ഉപയോഗിക്കാം. തിന്നാനല്ല വരുന്നത് എന്നൊക്കെ ചുമ്മാ പറയാം.
ആടിപ്പാടി നടക്കുന്ന മക്കള്‍ക്ക് വേഗം കഴിക്കാനും വയറ് നിറയ്ക്കാനും സദ്യ എന്ന ഒരു ഓപ്ഷന്‍ മാത്രം ഉള്ളത് കൊണ്ടാണ് പലരും അതിലേക്ക് ഒതുങ്ങുന്നത്. പകരം കലോത്സവം പോലെ ഒരു വേദിയിൽ അവർക്ക് വൈവിധ്യങ്ങൾ നൽകാനായാൽ അതൊരു ഇരട്ടിമധുരമാവും. എത്രയെത്ര സംസ്കാരങ്ങളും അതിന്റെ രുചികളുമാണ് ഈ കലാമാമാങ്കത്തിനിടെ നമുക്ക് പ്രദര്‍ശിപ്പിക്കാനും ആഘോഷിക്കാനുമാകുക. ഭക്ഷണവും ഈ മേളകള്‍ക്ക് നിറം പകരട്ടെ. എന്നും പഴയ കാര്യങ്ങളില്‍ തന്നെ ഒതുങ്ങുന്നതിനു പകരം പുതിയയിടങ്ങള്‍ തേടാന്‍ കൂടി ഇനിയുള്ള വേദികള്‍ ഉപയോഗിക്കാം. മത്സരങ്ങളില്‍ പങ്കെടുത്ത എല്ലാ കൂട്ടുകാര്‍ക്കും അഭിനന്ദനങ്ങള്‍, സ്നേഹം...
https://www.facebook.com/Malayalivartha























