കേരളത്തിന് വമ്പൻ ആശ്വാസം! ബഫർ സോൺ കരട് വിജ്ഞാപനത്തിൽ ഇളവ് പരിഗണിക്കാമെന്ന് സുപ്രീംകോടതി; വിധിയിൽ വ്യക്തത തേടി സമർപ്പിക്കപ്പെട്ട ഹർജികൾ തിങ്കളാഴ്ച പരിഗണിക്കും

ബഫർസോൺ വിഷയത്തിൽ നിർണായകമായ ഒരു നിരീക്ഷണം സുപ്രീംകോടതി നടത്തിയിരിക്കുകയാണ്. കേരളത്തിന് ആശ്വാസമാകുന്ന തീരുമാനം തന്നെയാണ് എടുത്തിരിക്കുന്നത്. ബഫർ സോൺ കരട് വിജ്ഞാപനത്തിൽ ഇളവ് പരിഗണിക്കാമെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിരിക്കുകയാണ്.
ഈ വിധിയിൽ വ്യക്തത തേടി സമർപ്പിക്കപ്പെട്ട ഹർജികൾ തിങ്കളാഴ്ച പരിഗണിക്കണമെന്നാണ് കോടതിയുടെ ഇപ്പോഴത്തെ തീരുമാനം. ഈ ഹർജികൾ എല്ലാം ഒന്നിച്ച് തന്നെ പരിഗണിക്കുവാനാണ് ഇപ്പോഴത്തെ നീക്കം. കഴിഞ്ഞ വർഷം ജൂൺ മൂന്നിലായിരുന്നു ഈ വിധി വന്നത് . ഇതിൽ ഇളവു തേടിയാണ് ഹർജികൾ സമർപ്പിച്ചത്.
ഈ ഹർജിയിൽ കേരളം കക്ഷി ചേർന്നിരുന്നുവന്നതാണ് ശ്രദ്ധേയമായ കാര്യം.ഹർജികൾ പരിഗണിച്ചത് ജസ്റ്റിസ് ബി ആർ ഗവായ് അദ്ധ്യക്ഷനായ ബഞ്ചാണ്. കേരളത്തിന് വേണ്ടി മുതിർന്ന വക്കീൽ ജഗദീപ് ഗുപ്ത, കർഷക സംഘടനകൾക്ക് വേണ്ടി അഭിഭാഷകൻ വീൽസ് മാത്യു, വി കെ ബിജു എന്നിവർ കോടതിയിൽ ഹാജരായി. കേരളത്തിലെ സാഹചര്യം കോടതിയെ അറിയിച്ചിരുന്നു.
ഇതോടെ കരട് വിജ്ഞാപനത്തിൽ ഉൾപ്പെട്ട വന്യജീവി സങ്കേതങ്ങളെ ഒഴിവാക്കുന്നത് സംബന്ധിച്ച കാര്യം പരിഗണിക്കാമെന്ന് വാക്കാൽ സുപ്രീംകോടതി വ്യക്തമാക്കിയിരിക്കുകയാണ്. കോടതിയുടെ നിരീക്ഷണം ആശ്വാസകരമാണെന്നാണ് താമരശ്ശേരി രൂപത ബിഷപ്പ് മാർ റെമിജിയോസ് ഇഞ്ചനാനിയേൽ പറഞ്ഞിരിക്കുന്നത് സമരങ്ങളും ജനങ്ങളുടെ ബുദ്ധിമുട്ടുകളും കോടതിയുടെ നിരീക്ഷണത്തിൽ എത്തി.
ഇത് പ്രത്യാശ നൽകുന്നുകയാണെന്നും അദ്ദേഹം പറഞ്ഞു . ജനങ്ങളുടെ ബുദ്ധിമുട്ടുകൾ കോടതിയിൽ അവതരിപ്പിക്കാനുള്ള അവസരം സർക്കാർ പ്രയോജനപ്പെടുത്തിയെങ്കിൽ മാത്രമേ സഹായകരമാവുകയുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി. കേന്ദ്രവും കേരളവും ഇളവ് ആവശ്യപ്പെടുന്നത് വന്യജീവി സങ്കേതങ്ങൾക്കും ദേശീയോദ്യാനങ്ങൾക്കും ചുറ്റും ഒരു കിലോമീറ്റർ വീതിയിൽ ബഫർ സോൺ വേണമെന്ന വിധിയിലാണ്.
അതേസമയം കേരള കോൺഗ്രസ് എം നേതാവ് ജോസ് കെ. മാണി ആഗസ്റ്റ് 19ന് നിവേദനനം കൊടുത്തിരുന്നു. ഇതായിരുന്നു ഫീൽഡ് പരിശോധനയെക്കുറിച്ച് ആലോചിക്കാൻ സർക്കാരിന് വഴിയൊരുക്കിയത് . ആഗസ്റ്റ് 30ന് മാത്രമായിരുന്നു വിദഗ്ദ്ധ സമിതിയെ നിയോഗിക്കാൻ തീരുമാനിച്ചത്. ജസ്റ്റിസ് തോട്ടത്തിൽ രാധാകൃഷ്ണൻ അടക്കമുള്ള അംഗങ്ങളെ നിശ്ചയിച്ചത് സെപ്തംബർ 30നായിരുന്നു.
ഒരു മാസത്തിനകം ഇടക്കാല റിപ്പോർട്ടും മൂന്നു മാസത്തികം അന്തിമ റിപ്പോർട്ടും നല്കണമെന്നുമായിരുന്നു സമിതിക്ക് കൊടുത്ത നിർദേശം എന്നതാണ് ശ്രദ്ധേയമായ കാര്യം. എന്നാൽ ഇടക്കാല റിപ്പോർട്ട് കിട്ടിയിട്ടില്ല . വിദഗ്ദ്ധ സമിതിയുടെ ആദ്യ യോഗം ചേർന്നതാകട്ടെ ഒക്ടോബർ 30നായിരുന്നു. ഈ കാര്യത്തിൽ ഫീൽഡ് പരിശോധന നടന്നതുമില്ല. ഈ മാസം 11ന് വിദഗ്ദ്ധ സമിതി യോഗം ചേർന്നായിരുന്നു ഉപഗ്രഹ ചിത്രം സൈറ്റിൽ അപ്‌ലോഡ് ചെയ്യാൻ തീരുമാനിച്ചത്. ഉപഗ്രഹ ചിത്രം പുറത്തുവന്നപ്പോൾ പരാതികളുടെ പ്രവാഹമുണ്ടായിരുന്നു.
https://www.facebook.com/Malayalivartha
























