അരവണയിൽ കീടനാശിനിയുടെ അംശം കണ്ടെത്തിയ സംഭവം; പുലർച്ചെ തന്നെ ഏലക്കയില്ലാത്ത അരവണ വിതരണം തുടങ്ങി; ഈ പ്രശ്നത്തിന് പരിഹാരം കാണാൻ ജൈവ ഏലക്കയ്ക്ക ഉപയോഗിക്കാൻ നീക്കം

ഹൈക്കോടതി വിറപ്പിച്ചു... ശബരിമലയിൽ കഴിക്കാൻ യോഗ്യമായ അരവണ വിതരണം വീണ്ടും തുടങ്ങി. ഇന്ന് പുലർച്ചെ മൂന്നര മണി മുതൽ ഏലക്ക ഇടാത്ത അരവണ വിതരണം ചെയ്തു തുടങ്ങുകയായിരുന്നു. കീടനാശിനിയുടെ അംശം കണ്ടെത്തിയ ഏലക്ക ഉപയോഗിച്ചെന്ന് പരിശോധനയിൽ കണ്ടെത്തിയിരുന്നു. ഇതോടെ ഇന്നലെ അരവണ വിതരണം നിർത്തിവയ്ക്കുകയും ചെയ്തും. ഇന്നലെ അരവണ വിതരണം നിർത്തിവെച്ചത് പ്രതിസന്ധിയിലാക്കിയിരുന്നു.
ഈയൊരു ഘട്ടത്തിലാണ് പുലർച്ചെ തന്നെ ഏലക്കയില്ലാത്ത അരവണ വിതരണം ചെയ്യാൻ തീരുമാനമായത്. വീണ്ടും വിതരണം തുടങ്ങിയതോടെ അരവണ വാങ്ങാൻ നീണ്ട ക്യൂ ഉണ്ടായിരുന്നു.എന്നാൽ ഏലക്ക പ്രശ്നത്തിന് പരിഹാരം കാണാൻ ദേവസ്വം ബോർഡ് ശ്രമം തുടങ്ങി കഴിഞ്ഞിരിക്കുന്നു. ജൈവ ഏലക്കയ്ക്ക ഉപയോഗിക്കാനാണ് അടുത്ത നീക്കം. കോടതി ഇന്നലെ ഈ സാധ്യത ആരാഞ്ഞിരുന്നു.
അതേസമയം കഴിഞ്ഞ ദിവസമാണ് ഹൈക്കോടതി ഈ വിഷയത്തിൽ നിർണായകമായ ഇടപെടൽ നടത്തിയത്. കഴിക്കാൻ യോഗ്യമല്ലാത്ത ഏലക്ക ഉപയോഗിച്ചുള്ള അരവണ നിർമ്മാണം നിർത്തിവെക്കാൻ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. കേന്ദ്ര ഭക്ഷ്യ സുരക്ഷാ അതോറിറ്റി നൽകിയ പരിശോധനാ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിയിരുന്നു ശബരിമലയിൽ അരവണ നിർമ്മാണം നിർത്താൻ കോടതി ഉത്തരവിട്ടത്. ശബരിമലയിലെ ഏലം ടെണ്ടറിൽ പങ്കാളിയായിരുന്ന അയ്യപ്പ സ്പൈസസ് കമ്പനിയാണ് കീടനാശിനിയുള്ള അരവണ നിർമ്മാണത്തിനെതിരെ കോടതിയെ സമീപിക്കുകയായിരുന്നു .
ഇതോടെ കേന്ദ്ര ഏജൻസി അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തു. ശബരിമല അരവണക്ക് ഉപയോഗിക്കുന്ന ഏലക്ക കഴിക്കാൻ യോഗ്യമല്ലെന്ന റിപ്പോർട്ട് ആണ് പുറത്ത് വിട്ടത്. ഹൈക്കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചത് FSSAI എക്സിക്യൂട്ടീവ് ഡയറക്ടർ ആണ് . അരവണയുണ്ടാക്കാൻ ഉപയോഗിക്കുന്ന ഏലക്കയിൽ ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുന്ന 14 കീടനാശിനികളുടെ സാന്നിധ്യം കണ്ടെത്തി.
റിപ്പോർട്ടിൽ വ്യക്തമാക്കിയിരിക്കുന്ന മറ്റൊരു കാര്യം അനുവദനീയമായതിൽ കൂടുതൽ കീടനാശിനി സാന്നിധ്യമുണ്ടെന്നാണ് . ഏലക്കയ്ക്ക് ഗുണനിലവാരമില്ലെന്ന് വിശദമാക്കിയിരിക്കുകയാണ് . ഫുഡ് സെക്യൂരിറ്റി നിയമപ്രകാരം ഏലയ്ക്ക സുരക്ഷിതമല്ലെന്നും റിപ്പോർട്ടിൽ വ്യക്‌തമാക്കിയിരിക്കുകയാണ്. കോടതി നിർദ്ദേശപ്രകാരമാണ് കേന്ദ്ര അതോറിറ്റി ഗുണനിലവാരം പരിശോധിച്ചത്. നേരത്തെ പമ്പയിൽ പരിശോധന നടത്തിയിരുന്നു. അതിൽ ഗുണനിലവാരമുണ്ടെന്ന് റിപ്പോർട്ട് ആണ് വന്നത് . നേരത്തെ നടത്തിയ പരിശോധന ദേവസ്വം ബോർഡിന്റേതായിരുന്നു.
https://www.facebook.com/Malayalivartha
























