പാലയിൽ തമ്മിലടിച്ച് മുന്നണി നേതാക്കൾ! CPMന്റെ കസേര എന്തുവന്നാലും തട്ടപ്പറിക്കും! ചരിത്രത്തില്‍ ആദ്യമായി തീരുമാനം വൈകി

പാലായുടെ രാഷ്ട്രീയചരിത്രത്തിൽ ആദ്യമായാണ് ചെയർമാൻ സ്ഥാനാർഥി പ്രഖ്യാപനം വൈകുന്നത്. പാർട്ടിക്ക് ആദ്യമായി പാലാ നഗരസഭയുടെ ചെയർമാൻ സ്ഥാനം ലഭിക്കുമ്പോൾ കൗൺസിലറായി വർഷങ്ങളായി പ്രവർത്തന പരിചയമുള്ള ബിനു പുളിക്കക്കണ്ടത്തിനെ പരിഗണിക്കണമെന്നാണ് സി.പി.എം. ആഗ്രഹിക്കുന്നത്. പക്ഷേ നഗരസഭാ അധ്യക്ഷ സ്‌ഥാനത്തെ കുറിച്ചുള്ള വിഷയത്തിൽ കേരളാ കോണ്‍ഗ്രസ് (എം)മായി നേരത്തേ സി.പി.എം ഇടഞ്ഞിരുന്നു.
ചെയർമാൻ സ്ഥാനം പങ്കുവയ്ക്കുന്ന പതിവുണ്ടായിരുന്നില്ല. മുന്നണി ധാരണ പ്രകാരം ചെയർമാൻ സ്ഥാനം സി.പി.എമ്മുമായി പങ്കുവയ്ക്കുവാൻ പാർട്ടി തയ്യാറാണെങ്കിലും ഒരു വ്യക്തിയെ പരിഗണിക്കുന്നതിനോടാണ് ശക്തമായ വിയോജിപ്പ് പ്രകടിപ്പിക്കുന്നത്.
ഏറ്റവും ഒടുവിൽ കടുത്ത നിലപാടിലേക്ക് കടക്കുന്നു എന്ന സൂചനയും ലഭിക്കുകയാണ്. മുന്നണി ധാരണയുടെ ഭാഗമായി, നഗരസഭാധ്യക്ഷനായി സി.പി.എം ജില്ലാ കമ്മറ്റി നിര്‍ദേശിച്ച ബിനു പുളിക്കക്കണ്ടത്തെ എന്ത് സംഭവിച്ചാലും അംഗീകരിക്കില്ലെന്നു കേരളാ കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ. മാണി നിലപാട് കടുപ്പിച്ചതോടൊണ് ഇരുകക്ഷികളും തമ്മിലുള്ള ബന്ധം ഇപ്പോൾ കൂടുതൽ വഷളായത്. കേരള കോൺഗ്രസ് പ്രതിനിധിയായിരുന്ന ആന്റോ ജോസ് രാജിവെച്ചതിനെ തുടർന്നാണ് പുതിയ ചെയർമാനെ തിരഞ്ഞെടുക്കേണ്ടിവന്നത്.
സി.പി.എം. സ്ഥാനാർഥിയായി പരിഗണിക്കുന്ന ബിനു പുളിക്കക്കണ്ടത്തോടുള്ള കേരള കോൺഗ്രസിന്റെ എതിർപ്പാണ് ഭിന്നതയ്ക്ക് കാരണം. ജില്ലാതലത്തിൽ ഇരുപാർട്ടികളുടെയും നേതാക്കൾ ചർച്ചചെയ്തിട്ടും തീരുമാനമാകാത്ത സാഹചര്യത്തിൽ വിഷയം സംസ്ഥാന നേതൃത്വം കൈകാര്യം ചെയ്യാൻ തീരുമാനിച്ചിരിക്കുന്നത്. എന്നാൽ തർക്കങ്ങളില്ലെന്നാണ് ഇരുപാർട്ടികളുടെയും ഔദ്യോഗിക നിലപാട്..
പ്രശ്‌നം ഒത്തുതീര്‍പ്പാക്കാന്‍ കഴിഞ്ഞ 15-നു സി.പി.എം ജില്ലാ കമ്മിറ്റി ഓഫീസില്‍ മന്ത്രി വി.എന്‍. വാസവന്‍, ജില്ലാ സെക്രട്ടറി എ.വി. റസല്‍, പാലാ ഏരിയാ സെക്രട്ടറി ലാലിച്ചന്‍ ജോര്‍ജ് തുടങ്ങിയവര്‍ കേരളാ കോണ്‍ഗ്രസ് നേതൃത്വവുമായി ചര്‍ച്ച നടത്തിയിരുന്നു. യോഗത്തില്‍ ജോസ് കെ. മാണി പങ്കെടുക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും പകരമെത്തിയതു ജില്ലാ പ്രസിഡന്റ് ലോപ്പസ് മാത്യുവാണ്. മുന്നണി ധാരണപ്രകാരം ഒരു വര്‍ഷത്തേക്കു സി.പി.എമ്മിനു ലഭിക്കുന്ന ഊഴത്തില്‍ ബിനുവിനെ നഗരസഭാധ്യക്ഷനാക്കാനുള്ള ജില്ലാ കമ്മറ്റി തീരുമാനം യോഗത്തില്‍ അറിയിച്ചു.
എന്നാല്‍, ബിനുവിനെ അംഗീകരിക്കില്ലെന്നും മറ്റൊരാളെ നിര്‍ദേശിക്കാനും ലോപ്പസ് ആവശ്യപ്പെട്ടു. മുന്നണി ബന്ധം നിലനിര്‍ത്താനായി ഈ വിട്ടുവീഴ്‌ച വേണ്ടി വന്നാല്‍ ഭാവി തെരഞ്ഞെടുപ്പുകളില്‍ കേരളാ കോണ്‍ഗ്രസ് ഇതിന്റെ തിരിച്ചടി നേരിടേണ്ടി വരുമെന്നുള്ള താക്കീതാണ് സി.പി.എം നേതാക്കൾ നൽകിയത്.
ബുധനാഴ്ച ചെയർമാൻ സ്ഥാനാർഥിയെ പ്രഖ്യാപിക്കുമെന്ന് സി.പി.എം. ജില്ലാ സെക്രട്ടറി എ.വി.റസൽ അറിയിച്ചു. ചെയർമാൻ സ്ഥാനാർഥിയെ സി.പി.എം. പ്രഖ്യാപിക്കുമെന്നും കേരള കോൺഗ്രസിന് ഇതു സംബന്ധിച്ച് തർക്കമില്ലെന്നും നഗരസഭാ പാർലമെന്ററി പാർട്ടി ലീഡർ ആന്റോ ജോസും പറഞ്ഞു.
മുൻപ് കോൺഗ്രസ് നേതാവായിരുന്ന ബിനു പിന്നീട് ബി.ജെ.പി. പാലാ നിയോജകമണ്ഡലം പ്രസിഡന്റായി. 2019-ലെ പാലാ നിയമസഭാ ഉപതിരഞ്ഞെടുപ്പിനുശേഷം ബി.ജെ.പി.യുമായുള്ള അഭിപ്രായവ്യത്യാസംമൂലം സി.പി.എമ്മിൽ ചേർന്നു. സി.പി.എം. ചിഹ്നത്തിലാണ് കഴിഞ്ഞതവണ വിജയിച്ചത്.
ബിനു പുളിക്കക്കണ്ടത്തിന് മാണി സി.കാപ്പൻ എം.എൽ.എ. അടക്കമുള്ള യു.ഡി.എഫ്. നേതാക്കളുമായി അടുത്ത ബന്ധമുണ്ടെന്നും കേരള കോൺഗ്രസ് കരുതുന്നു. നഗരസഭയുടെ പ്രവർത്തനത്തിൽ യു.ഡി.എഫിന്റെ സ്വാധീനമുണ്ടാകുമെന്നാണ് കേരള കോൺഗ്രസ് നേതാക്കളുടെ ആശങ്ക.
നീണ്ട ഏഴു പതിറ്റാണ്ടിനിടെ ചരിത്ര നേട്ടമാണ് ഇപ്പോൾ സിപിഎമ്മിന് വന്നുചേർന്നിരിക്കുന്നത്. 75 വര്‍ഷത്തിനിടെ പാലാ നഗരസഭയില്‍ സി.പി.എമ്മിന് ആദ്യമായി ലഭിക്കുന്ന അധ്യക്ഷ പദവി നഷ്‌ടപ്പെടുന്ന സാഹചര്യം പ്രവര്‍ത്തകരെ ബോധ്യപ്പെടുത്താൻ ഒട്ടും തന്നെ സാധിക്കില്ല എന്ന നിലപാട് കടുപ്പിച്ചാണ് നേതാക്കള്‍ നിലകൊള്ളുന്നത്.
എന്നിട്ടും കേരളാ കോണ്‍ഗ്രസ് (എം) വഴങ്ങാതിരുന്നതോടെ ചര്‍ച്ച അലസിപ്പിരിഞ്ഞു എന്നതാണ് യാഥാർത്ഥ്യം. തുടര്‍ന്ന്, ഇന്നലെ സി.പി.എം. ജില്ലാ സെക്രട്ടറി എ.വി. റസലിന്റെ നേതൃത്വത്തില്‍ പാലായില്‍ ഏരിയാ, ലോക്കല്‍ കമ്മറ്റി ഭാരവാഹികളുടെ യോഗം ചേര്‍ന്ന് ബിനുവിനെ വീണ്ടും ഏകകണ്‌ഠമായി നാമനിര്‍ദേശം ചെയ്‌തിട്ടുണ്ട്. വരും ദിവസങ്ങളിൽ ഇതിന്റെ ബാഗമായി മറ്റ് പൊട്ടിത്തെറികൾ ഉണ്ടാകാൻ സാധ്യതയുണ്ട് എന്നാണ് കരുതുന്നത്.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പുകാലത്ത് പാലാ നഗരസഭാ കൗൺസിൽ യോഗത്തിനിടയിൽ ബിനു പുളിക്കക്കണ്ടവും കേരള കോൺഗ്രസ് എം. അംഗമായ ബൈജു കൊല്ലംപറമ്പിലുമായുണ്ടായ സംഘർഷം മുന്നണിയിൽ അസ്വാരസ്യം സൃഷ്ടിച്ചിരുന്നു. ജില്ലയിൽ ഇടതുമുന്നണിയിൽ തർക്കത്തിലുണ്ടായിരുന്ന പാറത്തോട് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം, കാഞ്ഞിരപ്പള്ളി ബ്ലോക്ക് വൈസ് പ്രസിഡന്റ് സ്ഥാനം എന്നിവയിൽ തീർപ്പായി. പാറത്തോട്ടിൽ കേരള കോൺഗ്രസ് പ്രസിഡന്റ് പദം ഒഴിഞ്ഞു.
ഇനി സി.പി.ഐ.യ്ക്കാണ് ഊഴം. കാഞ്ഞിരപ്പള്ളി ബ്ലോക്കിൽ വൈസ് പ്രസിഡന്റ് സ്ഥാനം കേരള കോൺഗ്രസ് ഒഴിയും. രാജി ഉടൻ നൽകും. അടുത്ത ഊഴം സി.പി.ഐ.യ്ക്കാണ്. നേരത്തേ കേരള കോൺഗ്രസിനോട് അങ്ങേയറ്റം എതിർപ്പ് പ്രകടിപ്പിച്ചത് സിപിഐയായിരുന്നു. ഈ പ്രശ്നങ്ങൾ ഒക്കെ മുന്നിൽ കണ്ടിട്ടായിരുന്നു അന്ന് എതിർപ്പറിയിച്ചത് എന്ന നിലപാടിലാണ് നേതാക്കൾ.
https://www.facebook.com/Malayalivartha























