ഗവർണ്ണറുടെ നയപ്രഖ്യാപന പ്രസംഗത്തിന്‍റെ കരടിന് മന്ത്രിസഭാ യോഗം അംഗീകാരം; 23 ന് നയപ്രഖ്യാപന പ്രസംഗത്തോടെ നിയമസഭ സമ്മേളനം തുടങ്ങും; വെള്ളക്കരം കൂട്ടാൻ എല്‍ഡിഎഫ് അനുമതി

അങ്ങനെ ആ നിർണായക തീരുമാനമെത്തി. ഗവർണ്ണറുടെ നയപ്രഖ്യാപന പ്രസംഗത്തിന്‍റെ കരടിന് മന്ത്രിസഭാ യോഗം അംഗീകാരം നൽകിയിരിക്കുകയാണ് . കൂടുതൽ കൂട്ടിച്ചേർക്കലുകൾക്കായി മുഖ്യമന്ത്രിയെ ചുമതലപ്പെടുത്തിയിരിക്കുകയാണ് . 23 ന് നയപ്രഖ്യാപന പ്രസംഗത്തോടെ നിയമസഭ സമ്മേളനം തുടങ്ങുവാനിരിക്കുകയാണ്. കടമെടുപ്പ് പരിധിയിൽ ഇളവ് നല്‍കാത്ത കാര്യത്തിൽ കേന്ദ്രത്തിന് എതിരായ വിമർശനം നയപ്രഖ്യാപന പ്രസംഗത്തിൽ ഉണ്ടാകും.
കേന്ദ്രത്തിന് എതിരായ വിമർശനങ്ങൾ ഗവർണ്ണർ വായിക്കുമോ എന്ന കാര്യത്തിൽ വ്യക്തമല്ല. വെള്ളക്കരം കൂട്ടാൻ എല്‍ഡിഎഫ് അനുമതി നൽകി. ഇതോടെ ഇക്കാര്യവും മന്ത്രിസഭ ചർച്ച ചെയ്തേക്കും. ലിറ്ററിന് ഒരു പൈസ കൂട്ടാൻ ആണ് നീക്കം. അതേസമയം അന്ധവിശ്വാസങ്ങളും ആനാചാരങ്ങളും തടയാൻ ഉള്ള ബിൽ മുഖ്യമന്ത്രിയുടെ പരിഗണനയിൽ ആണ്.ബിൽ ക്യാബിനറ്റിൽ ചർച്ചക്ക് വരുമോ എന്ന് വ്യക്തമല്ല.
അതേസമയം നേരത്തെ നയ പ്രഖ്യാപന പ്രസംഗത്തിൽ നിന്നും ഒഴിവാക്കി കൊണ്ടുള്ള ഒരു നീക്കം സർക്കാർ നടത്തിയിരുന്നു പക്ഷേ അതിനൊരു പരിഹാരമായത് സജി ചെറിയാന്റെ തിരിച്ചുവരവിന് ഗവർണർ കളമൊരുക്കിയതോടെയാണ്.
ഈ ഇടയ്ക്ക് ലെജിസ്ളേറ്റീവ് അസ്സംബ്ലി പിരിയുന്നതായി ഗവർണറെ അറിയിക്കാനും ബജറ്റ് സമ്മേളനത്തിന് തുടക്കം കുറിച്ചുള്ള നയപ്രഖ്യാപന പ്രസംഗത്തിന് ഗവർണറേ ക്ഷണിക്കാനും സർക്കാർ തീരുമാനിച്ചിരുന്നു. സജി ചെറിയാൻ്റെ സത്യപ്രതിജ്ഞയ്ക്ക് വിയോജിപ്പോടെ ഗവർണർ അനുമതി നൽകിയിരുന്നു . ഇതിന് പിന്നാലെയാണ് ഗവർണറെ ലെജിസിലിറ്റീവ് നയപ്രഖ്യാപന പ്രസംഗത്തിനായി ക്ഷണിക്കാൻ സർക്കാർ തീരുമാനിക്കുകയും ചെയ്തു
https://www.facebook.com/Malayalivartha
























