നല്ല പഷ്ട് ന്യായീകരണം...! പിണറായിയുടെ വമ്പൻ പിഴ അലക്കി വെളുപ്പിച്ച് മരുമകൻ, റോഡ‍് നിർമ്മാണത്തിൽ ഇരുമ്പ് കമ്പിക്ക് പകരം മരത്തടി ഉപയോഗിച്ച് കോൺക്രീറ്റിംഗ്, പൊതുമരാമത്ത് വകുപ്പിനെതിരെ സോഷ്യൽ മീഡിയയിൽ വിമർശനം ഉയരുന്നതിനിടെ മുഹമ്മദ് റിയാസിന്റെ മുടന്തൻ ന്യായം

വിമർശകരുടെ എല്ലാം വായടപ്പിച്ച് മുഖ്യന്റെ മരുമകനും പൊതുമരാമത്ത് മന്ത്രിയുമായ മുഹമ്മദ് റിയാസ് തന്നെ ഏർപ്പിച്ച ജോലികളൾ നല്ല വെടിപ്പായി ചെയ്തുവരികയാണ്. അവിടേയും ഇവിടേയും നിന്ന് ചെറിയ ചില പൊട്ടലുകളും ചീറ്റലുകളും ഒഴിച്ചാൽ ബാക്കിയൊക്കെ വലിയ കുഴപ്പമൊന്നുമില്ലാതെ പോകുകയാണ്. അപ്പോഴാണ് ദേ കിടക്കുന്നു ഒരുവള്ളിക്കേസ്. അതും പത്തനംതിട്ടയിൽ നിന്ന്. റോഡ‍് നിർമ്മാണത്തിൽ അഴിമതി ആരോപണമാണ് ഉയർന്നത്.
പത്തനംതിട്ട റാന്നിയിൽ ഇരുമ്പ് കമ്പിക്ക് പകരം മരത്തടി ഉപയോഗിച്ച് കോൺക്രീറ്റിംഗ് നടത്തിയത് നാട്ടുകാര്‍ ഇടപെട്ട് തടഞ്ഞത് വലിയ വാർത്തയായിരുന്നു. റോഡിന്റെ പാർശ്വഭിത്തി നിർമ്മാണത്തിന് ഉപയോഗിച്ച കോൺഗ്രീറ്റ് പീസുകളിലാണ് കമ്പിക്ക് പകരം തടിയുപയോഗിച്ചത്. റീ ബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് റോഡ് നിർമ്മാണം. പ്ലെയിൻ സിമന്റ് കോൺക്രീറ്റാണ് കരാറിൽ പറഞ്ഞിട്ടുള്ളതെന്ന് റീ ബിൽഡ് എൻജിനീയർ വ്യക്തമാക്കി.
ഏകദേശം ഒന്നര കോടി വകയിരുത്തിയുള്ള റോഡ് നിര്‍മ്മാണമാണ്, ബലക്ഷയമുണ്ടാകുന്ന രീതിയിൽ അശാസ്ത്രീയമായ രീതിയിൽ കോൺഗ്രീറ്റ് ചെയ്തത്.സംഭവത്തിൽ പ്രതികരിച്ച് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് രംഗത്ത് വന്നിരിക്കുകയാണ്. സംഭവത്തിൽ പൊതുമരാമത്ത് വകുപ്പിനെതിരെ സോഷ്യൽ മീഡിയയിൽ വിമർശനം ഉയരുന്നതിനിടെയാണ് മന്ത്രി പ്രതികരണവുമായി രംഗത്തെത്തിയത്.
ഇരുമ്പ് കമ്പിക്ക് പകരം മരത്തടി ഉപയോഗിച്ച് കോൺക്രീറ്റിംഗ് നടത്തിയ സംഭവം നടന്നത് പൊതുമരാമത്ത് വകുപ്പുമായി ബന്ധപ്പെട്ട റോഡ് പ്രവൃത്തിക്കിടെ അല്ല എന്ന വസ്തുത ശ്രദ്ധയിൽപ്പെടുത്തുന്നു എന്നാണ് മന്ത്രി റിയാസ് വ്യക്തമാക്കിയത്. പൊതുമരാമത്ത് വകുപ്പിനെതിരെ സോഷ്യൽ മീഡിയയിൽ ഇതുമായി ബന്ധപ്പെട്ട് തുടർച്ചയായ പ്രചരണം നടത്തുന്നവരുണ്ടെന്നും അവർ വസ്തുത മനസിലാക്കണമെന്നും റിയാസ് ആവശ്യപ്പെട്ടു.
മന്ത്രി റിയാസിന്‍റെ കുറിപ്പ് പൂർണരൂപത്തിൽ
പത്തനംതിട്ട ജില്ലയിലെ റാന്നിയിൽ റോഡ് പണിയുടെ ഭാഗമായുള്ള കോൺക്രീറ്റ് പ്രവൃത്തിയിൽ കമ്പിക്ക് പകരം തടിക്കഷ്ണം ഉപയോഗിച്ചു എന്നത് കൗതുകകരമായ ഒരു വാർത്തയാണ്. മനസ്സിൽ പ്രതിഷേധം ഉയരുക സ്വാഭാവികവുമാണ്. പൊതുമരാമത്ത് വകുപ്പിനെതിരെ സോഷ്യൽ മീഡിയയിൽ ഇതുമായി ബന്ധപ്പെട്ട് തുടർച്ചയായ പ്രചരണം നടത്തുന്നവരുണ്ട്.
പൊതുമരാമത്ത് വകുപ്പുമായി ബന്ധപ്പെട്ട റോഡ് പ്രവൃത്തി അല്ല ഇത് എന്ന വസ്തുത ശ്രദ്ധയിൽപ്പെടുത്തുന്നു. ചില തെറ്റായ പ്രവണതകൾ പൊതുമരാമത്ത് വകുപ്പിലും ഉണ്ടാകാറുണ്ട്. അവയെ പരമാവധി ഇല്ലായ്മ ചെയ്യുവാനുള്ള കഠിന ശ്രമം തുടരുക തന്നെ ചെയ്യുമെന്നും അറിയിക്കുന്നു. പൊതുമരാമത്ത് വകുപ്പുമായി ബന്ധപ്പെട്ട ക്രിയാത്മക നിർദ്ദേശങ്ങൾ വിമർശനങ്ങൾ അഭിപ്രായങ്ങൾ തുടർന്നും ശ്രദ്ധയിൽപ്പെടുത്തണമെന്ന് അഭ്യർത്ഥിക്കുന്നു.
എന്നാൽ പൊതുമരാമത്ത് വകുപ്പിനെതിരെ ഇപ്പോഴുയർന്ന ആരോപണത്തിൽ ഇത്തരത്തിൽ എങ്ങനെ ന്യായീകരിക്കാൻ കഴിയുന്നു. അതും റീ ബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തിയുള്ള ഈ റോഡ് നിർമ്മാണത്തിലെ അപാകത പുറത്തുവരുമ്പോൾ ഇത്തരത്തിൽ വകുപ്പിനെ ന്യായീകരിച്ച് തടിതപ്പാൻ എങ്ങനെ കഴിയുന്നു. പദ്ധതി സർക്കാരിന്റെ പരിധിൽ വരുമ്പോൾ അത് തുറന്നുകാട്ടുന്ന ജനങ്ങളെ പൊട്ടന്മാരാക്കുന്ന മുടന്തൻ ന്യായീകരണമാണ് ഇപ്പോൾ മന്ത്രിയുടെ ഭാഗത്തുനിന്നും ഉയർന്നിരിക്കുന്നതത്. ഇതിനെതിരെ പലകോണുകളിൽ നിന്നും പ്രതിഷേധം ഉയർന്നു കഴിഞ്ഞു.
https://www.facebook.com/Malayalivartha
























