സംസ്ഥാനം കടക്കെണിയിലാണെന്നത് തെറ്റായ പ്രചരണമാണ്; രാഷ്ട്രീയവൈരാഗ്യം മുൻനിറുത്തി അപ്രഖ്യാപിത ഉപരോധങ്ങളാണ് കേന്ദ്രസർക്കാർ ഏർപ്പെടുത്തുന്നത്; ക്ഷേമപദ്ധതികൾ വേണ്ടെന്ന് പറയുന്ന കേന്ദ്രസർക്കാർ സർക്കാർ ജീവനക്കാരും വേണ്ടെന്നു പറയും; കേന്ദ്രസർക്കാരിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

കേന്ദ്രസർക്കാരിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ വീണ്ടും സംസാരിച്ചിരിക്കുകയാണ്. സംസ്ഥാനം കടക്കെണിയിലാണെന്നത് തെറ്റായപ്രചരണമാണെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയവൈരാഗ്യം മുൻനിറുത്തി അപ്രഖ്യാപിത ഉപരോധങ്ങളാണ് കേന്ദ്രസർക്കാർ ഏർപ്പെടുത്തുന്നതെന്ന് അദ്ദേഹം ആരോപിക്കുകയും ചെയ്തു. എല്ലാ മേഖലകളിലും സാമ്പത്തിക നിയന്ത്രണം കൊണ്ടുവരാണ് ശ്രമിക്കുന്നത്. ക്ഷേമപദ്ധതികൾ വേണ്ടെന്ന് കേന്ദ്രസർക്കാർ പറയുകയാണ് എന്ന കാര്യം അദ്ദേഹം വീണ്ടും ആവർത്തിച്ച് പറഞ്ഞിരിക്കുകയാണ്.
ക്ഷേമപദ്ധതികൾ വേണ്ടെന്ന് പറയുന്ന കേന്ദ്രസർക്കാർ സർക്കാർ ജീവനക്കാരും വേണ്ടെന്നു പറയുമെന്നും അദ്ദേഹം ആരോപിച്ചു. സൈന്യത്തിലുൾപ്പെടെ ഒഴിവുകൾ നികത്താത്ത കേന്ദ്രസർക്കാർ സംസ്ഥാനങ്ങളും അങ്ങനെ ചെയ്യണമെന്നാണ് പറയുന്നത്. ഇത്തരം ഉദാരവത്കരണനീക്കങ്ങളെ ചെറുക്കണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കേന്ദ്രം നൽകുന്നത് കൊണ്ടാണ് സംസ്ഥാനം പിടിച്ചുനിൽക്കുന്നതെന്ന പ്രചരണം നടക്കുന്നുണ്ട്. പക്ഷേ സംസ്ഥാന റവന്യുവരുമാനത്തിന്റെ വെറും 36%ശതമാനം മാത്രമാണ് കേന്ദ്രസർക്കാർ നൽകുന്നത് .
ദേശീയ ശരാശരി 45% ആണെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു . കേന്ദ്രത്തിൽ നിന്ന് 75% വരെ കിട്ടുന്ന സംസ്ഥാനങ്ങൾ ഉണ്ടെന്ന കാര്യവും അദ്ദേഹം ചൂണ്ടിക്കാണിച്ചു .കേരളം അതിലൊന്നും ഉൾപ്പെടുന്നില്ല. സംസ്ഥാനത്തിന്റെ വരുമാനം 134097കോടിയാണ്. ഇതിൽ 85867കോടിയും നികുതിവരുമാനമാണ് എന്നാണ് മുഖ്യമന്ത്രി പറയുന്നത്. അതായത് 64% നികുതിവരുമാനമാണ്. ദേശീയ ശരാശരിയിലും മേലെയാണ് സംസ്ഥാനം ഉള്ളത് .ദേശീയശരാശരി 55%ആണ്.നികുതിപിരിക്കാത്ത സംസ്ഥാനമാണ് കേരളമെന്നത് തെറ്റായ പ്രചരണമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഭരണഘടനാവ്യവസ്ഥകളെ തെറ്റായി വ്യാഖ്യാനിക്കുകയാണ്. സംസ്ഥാനങ്ങളുടെ അവകാശാധികാരങ്ങൾ കൈയടക്കാനാണ് കേന്ദ്രത്തിന്റെ നീക്കമെന്നും അദ്ദേഹം തുറന്നടിച്ചു. ജനങ്ങളുടെ അവകാശമായ ക്ഷേമപദ്ധതികളിൽ നിന്ന് പിന്നോട്ട് വലിക്കാനുള്ള നീക്കങ്ങളാണ് നടത്തുന്നത് . . ക്ഷേമപ്രവർത്തനങ്ങൾ കൂടുതൽ കരുത്തോടെ സംസ്ഥാനം മുന്നോട്ട് കൊണ്ടുപോകുമെന്നും മുഖ്യമന്ത്രി തറപ്പിച്ച് പറഞ്ഞിരിക്കുകയാണ് .ജി.എസ്.ടി നടപ്പാക്കി ആറുവർഷമായി. ഇത് വരെ സംസ്ഥാനങ്ങളുടെ സാമ്പത്തിക സ്ഥിതിയിലുണ്ടാക്കിയ ആശങ്കകൾക്ക് വിരമാമിടാൻ കേന്ദ്രസർക്കാരിനായില്ല എന്ന കാര്യം ഗൗരവമായി കാണണമെന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha























