Widgets Magazine
15
Mar / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളം പോളിംഗ് ബൂത്തിലേക്ക്; 75 മണ്ഡലങ്ങളിൽ സിപിഎം, സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് എം.വി. ഗോവിന്ദൻ


പാലക്കാട് നിറയുന്ന പുഞ്ചിരി; രാഹുൽ മാങ്കൂട്ടത്തിലിന്റെ 'SMILE' പദ്ധതിയിലെ മൂന്നാമത്തെ വീടും യാഥാർത്ഥ്യമായി...


പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ട പ്രതികള്‍.. പോലീസ് തന്ത്രപരമായി ബസ്സുകള്‍ കുറുകെയിട്ട് റോഡ് ബ്ലോക്ക് ചെയ്തതോടെ പ്രതികള്‍ക്ക് വഴിമുട്ടി..ടെ മിനിറ്റുകള്‍ക്കുള്ളില്‍ പോലീസ് സംഘം സ്ഥലം വളഞ്ഞു..


മദ്യമില്ല, പുകവലിയില്ല; ലഹരി ചോര മാത്രം! കൊല്ലത്തെ വിറപ്പിച്ച ആ 'സൈക്കോ' ഗുണ്ടയുടെ അന്ത്യം! നിലവിളിച്ചിട്ടും വിട്ടില്ല; അലുവ അതുൽ വധത്തിന്റെ ഞെട്ടിക്കുന്ന ചുരുളഴിയുന്നു...


മനഃസാക്ഷിയെ നടുക്കുന്ന ക്രൂരമായ ഒരു കൊലപാതകം..ഇരട്ടസഹോദരിയെ യുവാവ് അതിക്രൂരമായി കുത്തിക്കൊലപ്പെടുത്തി.. കത്തി ഉപയോഗിച്ച് ഏകദേശം 84 തവണയാണ് കുത്തി പരിക്കേൽപ്പിച്ചത്..

ഉമ്മൻ ചാണ്ടിക്ക് നൽകുന്നത് മഞ്ഞൾ വെള്ളം, ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി സഹോദരൻ, കുരുമുളകിന്റെ വലിപ്പം പോലുമില്ല.. കരിച്ചു കളഞ്ഞാൽ മതിയെന്നാണ് ഡോക്ടർ പറഞ്ഞത്..ഭാര്യയും മകനും സമ്മതിച്ചതില്ല...ചേട്ടൻ കഷ്ടപ്പെടുന്നു..

07 FEBRUARY 2023 01:08 PM IST
മലയാളി വാര്‍ത്ത

More Stories...

സിപിഐ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു

സർക്കാർ ജീവനക്കാർക്ക് ലഭിക്കുന്ന പ്രത്യേക അവധി ആനുകൂല്യങ്ങൾ സംസ്ഥാനത്തെ എല്ലാ സർക്കാർ ഫാമുകളിലും ജോലി ചെയ്യുന്ന സ്ഥിരം തൊഴിലാളികൾക്കും ലഭ്യമാക്കും; കാഷ്വൽ ലീവും, പിതൃത്വ അവധിയും ഇനിമുതൽ ഫാം തൊഴിലാളികൾക്കും ലഭ്യമാകുമെന്ന് മന്ത്രി പി പ്രസാദ്

സ്‌കൂളിലെത്താന്‍ രണ്ട് മിനിട്ട് വൈകിയതിന് ഒന്നാം ക്ലാസുകാരനോട് സ്‌കൂള്‍ അധികൃതര്‍ കാട്ടിയ ക്രൂരത?

അധ്യാപകരുടെ സ്ഥാനക്കയറ്റവുമായി ബന്ധപ്പെട്ട് കൂടുതൽ ഇളവുകൾ നൽകുന്നതിന് തീരുമാനമായി;കെ-ടെറ്റ് യോഗ്യതയുമായി ബന്ധപ്പെട്ടു ഇതുവരെ നൽകിയ ഇളവുകൾക്കു പുറമെ ഇനി പറയുന്ന ഇളവുകൾ കൂടി അനുവദിക്കപ്പെട്ടതായി മന്ത്രി വി. ശിവൻകുട്ടി

നിരോധിത മയക്കുമരുന്നുകളുടെ സംഭരണത്തിലും വിപണനത്തിലും ഏര്‍പ്പെട്ടിരിക്കുന്നവരെ കണ്ടുപിടിച്ച് കര്‍ശന നിയമനടപടികള്‍ സ്വീകരിക്കും; ഓപ്പറേഷന്‍ ഡിഹണ്ടിന്‍റെ ഭാഗമായി സംസ്ഥാനവ്യാപകമായി സ്പെഷ്യല്‍ ഡ്രൈവ് നടത്തി

കേരളത്തിന്റെ മുൻ മുഖ്യമന്ത്രിയായിട്ടുള്ള ഉമ്മൻചാണ്ടിയുടെ ആരോഗ്യ സ്ഥിതിയെ സംബന്ധിച്ച് ചർച്ചകൾ എല്ലാം ഇവിടെ നടന്നിരുന്നു , ഇപ്പോഴും നടക്കുകയാണ്, ...അദ്ദേഹത്തിന് വീട്ടുക്കാർ നല്ല ചികിത്സ നൽകുന്നില്ല എന്നുള്ള ആരോപണമായിരുന്നു , അതിൽ ഏറ്റവും കൂടുതൽ ഉയർന്നു കേട്ടത്, എന്നിട്ട് പാർട്ടിക്കാർ അടക്കത്തെ ഇടപെടേണ്ട അവസ്ഥ ഉണ്ടായിരുന്നു, ഭാര്യയുടെയും മകന്റെയും വിശ്വാസ പ്രമാണങ്ങൾ കാരണം മതിയായ ചികിത്സ നൽകുന്നില്ല എന്നായിരുന്നു ആരോപണം, എന്നാൽ ആ ആരോപണം ശെരി വയ്ക്കുന്ന തരത്തിലുള്ള ചില പ്രസ്താവനകൾ ആണ് പുറത്തു വരുന്നത്, അതും അദ്ദേഹത്തിന്റെ സഹോദരനെ തന്നെയാണ് വെളിപ്പെടുത്തുന്നത്..ഇന്നലെ ഉമ്മൻ ചാണ്ടി മാധ്യമവാർത്തകൾ തള്ളി രംഗത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് ഉമ്മൻ ചാണ്ടിക്ക് ഡോക്ടർമാർ നിർദേശിക്കുന്ന ചികിത്സ കുടുംബം തടയുകയാണെന്ന് സഹോദരൻ ആരോപിച്ചത്. മകൻ ചാണ്ടിയും മൂത്ത മകളുമാണ് ചികിത്സ നൽകേണ്ടന്ന് പറയുന്നത്. മഞ്ഞളുവെള്ളം കലക്കിക്കൊടുത്ത് ചേട്ടനെ ബുദ്ധിമുട്ടിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. മുൻപ് ഉമ്മൻ ചാണ്ടിയെ ന്യൂയോർക്കിൽ കൊണ്ടുപോയിരുന്നു. എന്റെ മകൻ അവിടെയുണ്ടായിരുന്നു. അവനെ അറിയിച്ചിരുന്നു. അവനും ന്യൂയോർക്കിൽ ചെന്നു. അന്ന് രോഗത്തിന്റെ ആരംഭമാണ്. കുരുമുളകിന്റെ വലിപ്പം പോലുമില്ല, കരിച്ചുകളഞ്ഞാൽ മതിയെന്നാണ് ഡോക്ടർ പറഞ്ഞത്. അരമണിക്കൂർ കൊണ്ട് ചികിത്സ നടത്താമെന്നും പറഞ്ഞു.

 

ഉമ്മൻ ചാണ്ടിയുടെ മകളും എന്റെ മകനുമെല്ലാം ഓപറേഷൻ നടത്താമെന്നു പറഞ്ഞു. എന്നാൽ, ഉമ്മൻ ചാണ്ടിയുടെ മകൻ ചാണ്ടി അമ്മയെ വിളിച്ചു ചികിത്സ തുടങ്ങാൻ പോകുകയാണെന്ന് പറഞ്ഞു. അമ്മ ചേട്ടന്റെ അടുത്ത് ഫോൺ കൊടുക്കാൻ പറഞ്ഞു. ചെക്കപ്പിനു പോയതല്ലേ, ഓപറേഷൻ വേണ്ടെന്ന് ഭാര്യ അദ്ദേഹത്തോട് പറയുകയാണ് ഉണ്ടായത്. 'ഉമ്മൻ ചാണ്ടി ആദ്യമൊന്നും കൂട്ടാക്കിയിരുന്നില്ല. പിന്നീട് ഇവരുടെ കരച്ചിലും ബഹളവും കാരണം വഴങ്ങുകയായിരുന്നു. അങ്ങനെയാണ് ഓപറേഷനൊന്നുമില്ലാതെ തിരിച്ചുപോന്നത്. ഞങ്ങൾക്ക് ആരോടും വൈരാഗ്യമൊന്നുമില്ല. ചികിത്സ നടക്കണം. അതിനാണ് പറയുന്നത്. ചികിത്സയ്ക്കായി ആശുപത്രിയിൽ പോകുന്നുണ്ട്. പക്ഷെ, ചികിത്സ നടക്കുന്നില്ല.''ജർമനിയിൽ പോയപ്പോഴും ചികിത്സ വേണമെന്ന് അവർ സമ്മതിച്ചിരുന്നില്ല. ചികിത്സ വേണമെന്നു പറയുന്ന സമയത്ത് തിരിച്ചുപോരുകയാണ് ചെയ്യുന്നത്. ഇളയ മകൻ ചാണ്ടിയും മൂത്ത മകനുമാണ് ചികിത്സ തടയുന്നത്.'- അലക്‌സ് ചാണ്ടി ആരോപിച്ചു. മനഃപൂർവമാണോ എന്ന് അറിയില്ല. ചികിത്സയിൽ വിശ്വാസമില്ലാഞ്ഞിട്ടാകും. ആയുർവേദ ചികിത്സ നടത്തിക്കൊണ്ടേയിരിക്കുന്നുണ്ട്. ആയുർവേദ മരുന്ന് കൊടുത്ത് ചേട്ടനെ ബുദ്ധിമുട്ടിക്കുകയാണ്. മഞ്ഞളുവെള്ളം കൊടുത്തുകൊടുത്ത് ചെട്ടനെ ബുദ്ധിമുട്ടിക്കുകയാണ്. പ്രാർത്ഥനക്കാരാണ് ആദ്യം ഇതിനെ വഴിതെറ്റിച്ചുവിട്ടതെന്ന് അറിയാം. പ്രാർത്ഥനയിലൂടെ രോഗം ഭേദമാകുമെന്ന നിലപാടിലാണ് ഇവരെന്നും അലെക്സാണ്ടർ ചൂണ്ടിക്കാട്ടി..
ആരോഗ്യസ്ഥിതി അതീവഗുരുതരമാണ്. ഇക്കാര്യത്തിൽ സർക്കാർ മെഡിക്കൽ ബോർഡ് രൂപീകരിച്ച് അതിനനുസരിച്ച് പ്രവർത്തിക്കണം. അതിന് ഇവർ തയാറാകുന്നില്ല. ഇത് കുടുംബതർക്കമല്ല. അവരോട് വളരെ യോജിപ്പാണ്. ആരോടും വൈരാഗ്യമൊന്നുമില്ല. കോൺഗ്രസിൽനിന്ന് പലരും വിളിച്ച് ബന്ധപ്പെട്ടിരുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തി. മെഡിക്കൽ ബോർഡ് രൂപീകരിച്ച് ചേട്ടനെ ചികിത്സിക്കണം എന്നു മാത്രമാണ് പറയാനുള്ളത്. ഇക്കാര്യം ആവശ്യപ്പെട്ടാണ് മുഖ്യമന്ത്രിക്ക് പരാതി നൽകിയത്. സർക്കാർ ഇക്കാര്യത്തിൽ തീരുമാനം എടുക്കണമെന്നും അലക്‌സ് ചാണ്ടി പറഞ്ഞു.ഇന്നലെയാണ് ഉമ്മൻ ചാണ്ടിയുടെ സഹോദരൻ അലക്‌സ് വി ചാണ്ടി സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയന് പരാതി നൽകിയത്. ഉമ്മൻ ചാണ്ടിക്ക് കുടുംബം ചികിത്സ നിഷേധിക്കുന്നു എന്നാണ് പരാതിയിൽ പറഞ്ഞത്. പരാതി നൽകിയ ശേഷം പിൻവലിപ്പിക്കാൻ പലരെ കൊണ്ടും തനിക്ക് മുകളിൽ സമ്മർദ്ദം ചെലുത്തിയെന്നും അലക്‌സ് വി ചാണ്ടി പറഞ്ഞു.പക്ഷെ ഇപ്പോഴും ചാണ്ടി ഉമ്മന് എന്തുകൊണ്ട് മൗനം പാലിക്കുന്നു എന്നുള്ള ഒരു ചോദ്യം ഇവിടെ ബാക്കിയാവുകയാണ്, കാരണം തനിക് അതിനെ കുറിച്ച ഒന്നും പറയാനില്ല എന്നാണ് അദ്ദേഹം പറഞ്ഞത്, പക്ഷെ അതൊരു നല്ല ഉത്തരമാണോ എന്നുളള തരത്തിലും സമൂഹത്തിൽ നിന്ന് ചോദ്യങ്ങൾ ഉയരുന്നുണ്ട്, കാരണം അദ്ദേഹം നമ്മുടെ മുൻ മുഖ്യ മന്ത്രി കൂടെയാണ് , അതുകൊണ്ട് അദ്ദേഹത്തിന്റെ ആരോഗ്യ സ്ഥിതിയെ സംബന്ധിച്ചുള്ള കാര്യങ്ങൾക്ക് ജനങ്ങൾക്ക് വ്യക്തത വരുത്തേണ്ടതുണ്ട്, അതുകൊണ്ട് കൂടിയാണ്,,
എന്നാൽ അതെ സമയം കഴിഞ്ഞ ദിവസം അതെല്ലാം നിഷേധിച്ചു കൊണ്ട് അദ്ദേഹം തന്നെ രംഗത്ത് വന്നിരുന്നു, തനിക്കു മെച്ചപ്പെട്ട ചികിത്സാ സൗകര്യങ്ങളാണു കുടുംബവും പാർട്ടിയും നൽകുന്നതെന്നു വ്യക്തമാക്കി മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി മകൻ ചാണ്ടി ഉമ്മന്റെ ലൈവ് വിഡിയോയിൽ രംഗത്തെത്തി. ചാണ്ടി ഉമ്മന്റെ ഫെയ്സ്ബുക് പേജിലാണ് ഇന്നലെ രാത്രി ഏഴരയോടെ ലൈവ് വിഡിയോ വന്നത്. അപ്പയുടെ ചികിത്സയെക്കുറിച്ച് അദ്ദേഹം തന്നെ പറയും എന്നു ചാണ്ടി ഉമ്മൻ വ്യക്തമാക്കിയ ശേഷമാണ് ഉമ്മൻ ചാണ്ടി സംസാരിച്ചത്. യാതൊരു വീഴ്ചയും ഇല്ലാത്ത വിധത്തിൽ ഏറ്റവും വിദഗ്ധമായ ചികിത്സയ്ക്കുള്ള സാഹചര്യം സൃഷ്ടിച്ചിട്ടുണ്ടെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞു. താൻ പൂർണസംതൃപ്തനാണ്. പാർട്ടി എല്ലാവിധത്തിലുള്ള സഹായവും ചെയ്തു തന്നിട്ടുണ്ട്. ഇങ്ങനെ ഒരു പ്രസ്താവനയ്ക്ക് ഇടയായ സാഹചര്യം എന്നെ മുറിപ്പെടുത്തലാണ്. ഇത്തരമൊരു സാഹചര്യം എങ്ങനെയാണ് ഉണ്ടായതെന്ന് അന്വേഷിക്കുമെന്നും വിശദവിവരങ്ങൾ അറിയിക്കുമെന്നും നേർത്ത ശബ്ദത്തിൽ ഉമ്മൻ ചാണ്ടി വിഡിയോയിൽ പറഞ്ഞു.അതെ സമയം ആശുപത്രിയില്‍ പ്രവേശിപ്പിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ആരോഗ്യ സ്ഥിതി അന്വേഷിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കുടുംബാങ്ങളെ വിളിച്ചാണ് മുഖ്യമന്ത്രി വിവരങ്ങള്‍ ആരാഞ്ഞത്. ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെ നാളെ ആശുപത്രിയിലേക്ക് അയക്കമാമെന്ന് മുഖ്യമന്ത്രി അറിയിച്ചു. പനി കടുത്തതിനെ തുടര്‍ന്നാണ് ഉമ്മന്‍ചാണ്ടിയെ നെയ്യാറ്റിന്‍കരയിലെ നിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ചികിത്സയുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന്റെ സഹോദരനും ബന്ധുക്കളും ചേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ളവര്‍ക്കയച്ച കത്തിന്റെ പകര്‍പ്പ് മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്, ഉമ്മന്‍ചാണ്ടിയുടെ ആരോഗ്യനില ഓരോ ദിവസവും വഷളായി വരികയാണെന്നും അതിനാല്‍ മെഡിക്കല്‍ ബോര്‍ഡ് രൂപവത്കരിച്ച് അദ്ദേഹത്തിന് ചികിത്സ ഉറപ്പാക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.ജര്‍മനിയിലെ ചികിത്സയ്ക്കുശേഷം ഉമ്മന്‍ചാണ്ടിക്ക് ബെംഗളൂരുവില്‍ തുടര്‍ ചികിത്സ നല്‍കി. എന്നാല്‍, വീണ്ടും ബെംഗളൂരുവില്‍ എത്തിക്കണമെന്ന നിര്‍ദേശം പാലിക്കപ്പെടുന്നില്ല എന്ന് സഹോദരന്‍ അലക്‌സ് വി ചാണ്ടിയും ബന്ധുക്കളും അയച്ച കത്തില്‍ ആരോപിക്കുന്നു. ഫെബ്രുവരി മൂന്നിനാണ് കത്തയച്ചത്. ഉമ്മന്‍ചാണ്ടിയുടെ ആരോഗ്യനില ഓരോ നിമിഷവും വഷളാകുകയാണ്. ഓരോ നിമിഷവും വിലപ്പെട്ടതാണ്. സര്‍ക്കാര്‍ വിഷയത്തില്‍ ഇടപെടണം. മുന്‍ മുഖ്യമന്ത്രിയായ സമുന്നത നേതാവിന് ചികിത്സ നിഷേധിക്കപ്പെടുന്നത് സംസ്ഥാനത്തിനുതന്നെ അപമാനകരമാണ് എന്നുള്ള തരത്തിലൊക്കെയാണ് കത്തിലെ വാക്കുകൾ , ഏതായാലും അദ്ദേഹം ഇപ്പോൾ പനിയെ തുടർന്ന് ചികിത്സയിലാണ്,,രാഷ്ട്രീയം പോലും മറന്നു കൊണ്ട് അദ്ദേഹത്തിന്റെ ആരോഗ്യത്തിനായി പ്രാർത്ഥിക്കുകയാണ് , ഇവിടുത്തെ ഓരോ ജനങ്ങളും..

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കുവൈത്ത് വിമാനത്താവളത്തിന് നേരെ ഡ്രോൺ ആക്രമണം.. യുഎഇയിലേക്കുള്ള വിമാനങ്ങൾ അടിയന്തരമായി റദ്ദാക്കി റഡാർ സംവിധാനത്തെ ബാധിച്ചു  (2 minutes ago)

സിപിഐ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു  (24 minutes ago)

ബഡായി ബംഗ്ലാവിലെ അനുഭവം പങ്കുവച്ച് രമേശ് പിഷാരടി  (1 hour ago)

സർക്കാർ ജീവനക്കാർക്ക് ലഭിക്കുന്ന പ്രത്യേക അവധി ആനുകൂല്യങ്ങൾ സംസ്ഥാനത്തെ എല്ലാ സർക്കാർ ഫാമുകളിലും ജോലി ചെയ്യുന്ന സ്ഥിരം തൊഴിലാളികൾക്കും ലഭ്യമാക്കും; കാഷ്വൽ ലീവും, പിതൃത്വ അവധിയും ഇനിമുതൽ ഫാം തൊഴിലാളികൾ  (1 hour ago)

സ്‌കൂളിലെത്താന്‍ രണ്ട് മിനിട്ട് വൈകിയതിന് ഒന്നാം ക്ലാസുകാരനോട് സ്‌കൂള്‍ അധികൃതര്‍ കാട്ടിയ ക്രൂരത?  (1 hour ago)

ദുര്‍ഭരണത്തിന് അന്ത്യം കുറിച്ച് കേരളത്തിലെ ജനങ്ങള്‍ പുതുയുഗ പിറവിയ്ക്ക് തുടക്കമിടും; നൂറിലധികം സീറ്റുകളുമായി കേരളത്തില്‍ ടീം യു.ഡി.എഫ് അധികാരത്തിലേക്ക് തിരിച്ചെത്തുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ  (1 hour ago)

ശബരിമല സ്ത്രീപ്രവേശന വിഷയം; അടിയന്തരമായി സുപ്രീം കോടതിയിൽ നൽകിയ ഈ റിട്ടൺ സബ്മിഷൻ പിൻവലിക്കണം; മുൻ ഉമ്മൻചാണ്ടി സർക്കാർ നൽകിയ സത്യവാങ്മൂലം പൂർണ്ണമായും അംഗീകരിക്കണമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല  (1 hour ago)

യുഡിഎഫിനെ സംബന്ധിച്ചിടത്തോളം ഈ തെരെഞ്ഞെടുപ്പില്‍ ആത്മവിശ്വാസത്തിന്റെയോ അമിത ആത്മവിശ്വാസത്തിന്റെയോ പ്രശ്‌നമില്ല; തെരഞ്ഞെടുപ്പിനെ നേരിടാന്‍ യുഡിഎഫ്പൂര്‍ണ്ണ സജ്ജമാണെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല  (1 hour ago)

അധ്യാപകരുടെ സ്ഥാനക്കയറ്റവുമായി ബന്ധപ്പെട്ട് കൂടുതൽ ഇളവുകൾ നൽകുന്നതിന് തീരുമാനമായി;കെ-ടെറ്റ് യോഗ്യതയുമായി ബന്ധപ്പെട്ടു ഇതുവരെ നൽകിയ ഇളവുകൾക്കു പുറമെ ഇനി പറയുന്ന ഇളവുകൾ കൂടി അനുവദിക്കപ്പെട്ടതായി മന്ത്രി  (2 hours ago)

നിരോധിത മയക്കുമരുന്നുകളുടെ സംഭരണത്തിലും വിപണനത്തിലും ഏര്‍പ്പെട്ടിരിക്കുന്നവരെ കണ്ടുപിടിച്ച് കര്‍ശന നിയമനടപടികള്‍ സ്വീകരിക്കും; ഓപ്പറേഷന്‍ ഡിഹണ്ടിന്‍റെ ഭാഗമായി സംസ്ഥാനവ്യാപകമായി സ്പെഷ്യല്‍ ഡ്രൈവ് നടത്ത  (2 hours ago)

ആയുഷ് വകുപ്പില്‍ 10 തസ്തികകള്‍ സൃഷ്ടിച്ചു  (2 hours ago)

കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ക്കായി 152 തസ്തികകള്‍ സൃഷ്ടിച്ചു  (2 hours ago)

കൃഷ്ണപിള്ള സ്മാരകം തകർത്തതിന് പിന്നിൽ ആരാണ്? പോരാട്ടം പൊളിറ്റിക്കൽ ക്രിമിനലുകൾക്ക് എതിരെയാണെങ്കിൽ ജി സുധാകരൻ അത് വെളിപ്പെടുത്തണമെന്ന് സന്ദീപ് വാചസ്പതി  (2 hours ago)

കേരളം പോളിംഗ് ബൂത്തിലേക്ക്; 75 മണ്ഡലങ്ങളിൽ സിപിഎം, സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് എം.വി. ഗോവിന്ദൻ  (2 hours ago)

ഏപ്രിൽ ഒമ്പതിന് ഒറ്റഘട്ടമായി തെരഞ്ഞെടുപ്പ്; മെയ് നാലിന് വോട്ടെണ്ണല്‍; തമിഴ്‌നാട്, പുതുച്ചേരി, ബംഗാള്‍,അസം എന്നീ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തീയതിയും ഏപ്രിൽ ഒമ്പതിന്  (2 hours ago)

Malayali Vartha Recommends