സഖാവാണോ ?എങ്കിൽ കർഷകനുമാവാം, കര്‍ഷകലിസ്റ്റില്‍ കയറിയത് പാര്‍ട്ടി ബന്ധം വഴി, കൃഷി പഠിക്കാന്‍ പോയ സംഘത്തില്‍ നിന്നും മുങ്ങിയ ബിജു കുര്യനെക്കുറിച്ച് കൂടുതല്‍ ആരോപണങ്ങള്‍ ഉയരുന്നു...ഇയാള്‍ കര്‍ഷകനല്ലെന്നും ഇയാള്‍ ഇന്‍ഷുറന്‍സ് ഏജന്‍റാണെന്നുമാണ് പുതിയ ആരോപണം...നാട്ടില്‍ കൃഷിക്കാരനായി അറിയപ്പെടാത്ത ഒരാള്‍ എങ്ങിനെയാണ് ഇസ്രയേലിലേല്ക്ക് കൃഷി രീതികള്‍ പഠിക്കാന‍് പോയ തെരഞ്ഞെടുക്കപ്പെട്ട, കൃഷിക്കാരുടെ സംഘത്തില്‍ കയറിക്കൂടിയത് എന്ന കാര്യത്തിലും ദുരൂഹതയുണ്ട്...

ഇസ്രയേലിലേക്ക് കൃഷി പഠിക്കാന്‍ പോയ സംഘത്തില്‍ നിന്നും മുങ്ങിയ ബിജു കുര്യനെക്കുറിച്ച് കൂടുതല്‍ ആരോപണങ്ങള്‍ ഉയരുന്നു. ഇയാള്‍ കര്‍ഷകനല്ലെന്നും ഇയാള്‍ ഇന്‍ഷുറന്‍സ് ഏജന്‍റാണെന്നുമാണ് പുതിയ ആരോപണം. നാട്ടില്‍ കൃഷിക്കാരനായി അറിയപ്പെടാത്ത ഒരാള്‍ എങ്ങിനെയാണ് ഇസ്രയേലിലേല്ക്ക് കൃഷി രീതികള്‍ പഠിക്കാന‍് പോയ തെരഞ്ഞെടുക്കപ്പെട്ട കൃഷിക്കാരുടെ സംഘത്തില്‍ കയറിക്കൂടിയത് എന്ന കാര്യത്തിലും ദുരൂഹതയുണ്ട്. ഇസ്രായേലില്‍ കൃഷി നടത്തുന്നത് പഠിക്കാന്‍ പോയ സംഘത്തില്‍പ്പെട്ട കണ്ണൂരിലെ ഇരിക്കൂര്‍ സ്വദേശി ബിജുകുര്യന്‍ മുങ്ങിയത് സര്‍ക്കാരിനും കൃഷി മന്ത്രിയ്ക്കും കളങ്കമായിരിക്കുകയാണ്. മുങ്ങിയ ബിജു കുര്യന്‍ നാട്ടില്‍ അങ്ങിനെ അറിയപ്പെടുന്ന പിന്നെ എങ്ങിനെയാണ് കൃഷി പഠിക്കാന്‍ വിദേശത്ത് പോകാനുള്ള കര്‍ഷകരുടെ പട്ടികയില്‍ ഇയാള്‍ കയറിപ്പറ്റിയത് എന്നതില്‍ ദൂരൂഹതയുണ്ട്.രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ചാണ് കര്‍ഷകരുടെ സംഘത്തില്‍ കയറിയതെന്ന് പറയുന്നു. ഇതോടെ ഇതിനുള്ള ഉത്തരവും കൃഷി മന്ത്രി പി. പ്രസാദ് പറയേണ്ടിവരും.
കൃഷി രീതികള്‍ പഠിക്കാന്‍ ഇസ്രായേലിലേക്ക് കേരളത്തില്‍ നിന്നുള്ള സംഘത്തെ അയച്ചതില്‍ പോലും ദുരൂഹതയുണ്ട്. ഉഷ്ണമമേഖലാ പ്രദേശമായ കേരളത്തിലെ കൃഷിരീതികളും മരുഭൂമിയായ ഇസ്രായേലിലെ കൃഷിരീതികളും തമ്മില്‍ വലിയ വ്യത്യാസങ്ങള്‍ ഉണ്ട്. അതുകൊണ്ട് തന്നെ ഇസ്രായേലിലെ കൃഷി രീതി കേരളത്തില്‍ അതുപോലെ പകര്‍ത്താനും കഴിയില്ല.അങ്ങിനെയിരിക്കെ ഒരു ഇസ്രയേല്‍ യാത്ര എന്തിനെന്ന ചോദ്യം ഉയരുന്നു. ബിജു കുര്യനെ ഇസ്രയേലിലേക്ക് അയച്ചത് നല്ല ഉദ്ദേശ്യത്തോടെയാണെന്നും പക്ഷെ അയാള്‍ ഇസ്രയേലിലേക്ക് പോയ കര്‍ഷകരുടെ സംഘത്തില്‍ നിന്നും മുങ്ങിയത് ആസൂത്രണത്തോടെയാണെന്നും ഇയാള്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുമെന്നും പ്രസാദ് പറയുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ കൃഷിമന്ത്രിയ്ക്ക് പൂര്‍ണ്ണമായും കൈകഴുകാന്‍ കഴിയില്ല. ഇസ്രായേലിൽ നിലവിലുള്ള ആധുനിക കൃഷി രീതികളെ കുറിച്ച് പഠിക്കാൻ സംസ്ഥാന കൃഷി വകുപ്പ് അയച്ച 27 കർഷകരിൽ ഒരാളെ കാണാതായ സംഭവത്തിൽ പ്രതികരിച്ച് കൃഷിമന്ത്രി പി പ്രസാദ്. വളരെ ആസൂത്രിതമായാണ് കണ്ണൂർ സ്വദേശിയായ കർഷകൻ മുങ്ങിയതെന്നാണ് മനസിലാക്കുന്നതെന്ന് മന്ത്രി പറഞ്ഞു.നല്ല ഉദ്ദേശത്തോടെയാണ് കർഷക സംഘത്തെ ഇസ്രായേലിലേയ്ക്ക് അയച്ചത്. വിശദമായ പരിശോധനയ്ക്ക് ശേഷമായിരുന്നു സംഘത്തിലേയ്ക്ക് കർഷകരെ തിരഞ്ഞെടുത്തത്. ഇന്നലെയാണ് ബിജു കുര്യനെ കാണാതായത്. ഇന്ന് രാവിലെയെങ്കിലും ഇയാൾ സംഘത്തോടൊപ്പം ചേരുമെന്നായിരുന്നു പ്രതീക്ഷ. രണ്ട് പെൺകുട്ടികളുടെ പിതാവ് കൂടിയാണ് ഇയാൾ.
വളരെ ആസൂത്രിതമായാണ് ഇയാൾ മുങ്ങിയതെന്നാണ് മനസിലാക്കുന്നത്. ഇയാൾക്ക് എന്തെങ്കിലും അപകടം സംഭവിച്ചതായി അറിവില്ല. ബിജു കുര്യനെ കാണാതായതുമായി ബന്ധപ്പെട്ട് ഇസ്രായേലിലുള്ള ബി അശോക് കുമാർ ഐ എ എസിന്റെ നേതൃത്വത്തിലുള്ള സംഘം അവിടെ പരാതി നൽകിയിട്ടുണ്ട്.ഇസ്രായേലിലെ ഇന്ത്യൻ എംബസിയിലും വിവരം നൽകിയിട്ടുണ്ട്. ഇവർ കേരളത്തിൽ തിരിച്ചെത്തിയതിനുശേഷം കേരളത്തിൽ സ്വീകരിക്കേണ്ട നിയമനടപടികളെക്കുറിച്ച് ആലോചിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.ഫെബ്രുവരി 17ന് സംഘം താമസിച്ച ഹെർസ്ലിയയിലെ ഹോട്ടലിൽനിന്നുമാണ് ബിജു അപ്രത്യക്ഷനായത്. ഭക്ഷണം കഴിക്കുന്നതിനായി മറ്റൊരു ഇടത്തേക്ക് ബസിൽ പോകുന്നതിനായി സംഘം ഹോട്ടലിൽനിന്നും പുറത്തിറങ്ങുന്നതിനിടെ ബിജു മുങ്ങുകയായിരുന്നു. ഇവിടെ നിന്നും ബസിൽ കയറവേയാണ് ബിജുവിനെ കാണാനില്ലെന്ന് മറ്റുള്ളവർ മനസിലാക്കിയത്. ഹോട്ടലിൽ നിന്നും ബിജു പാസ്‌പോർട്ട് അടങ്ങിയ ബാഗുമായാണ് ഇറങ്ങിയതെന്ന് സംഘാംഗങ്ങൾ പറഞ്ഞിരുന്നു.സംഭവത്തിൽ ഇസ്രയേൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മേയ് എട്ടുവരെയാണ് ബിജുവടക്കമുള്ള കർഷക സംഘത്തിന് ഇസ്രയേലിൽ തുടരാൻ അനുമതിയുള്ളത്.
സർക്കാരിന്റെ അഭ്യർത്ഥനയിലാണ് വിസ അനുവദിച്ചത്. വിമാന ചെലവ് ബിജുവാണ് വഹിച്ചത്.അതേസമയം, കാണാതായ കർഷകൻ നാട്ടിലെ ഭാര്യയെ വിളിച്ചതായി ബന്ധു വെളിപ്പെടുത്തിയിരുന്നു. സുരക്ഷിതനാണെന്നും തന്നെ അന്വേഷിക്കേണ്ടെന്നുമാണ് ബിജു ഭാര്യയോട് പറഞ്ഞത്. സഹോദരൻ ബെന്നിയാണ് ബിജു ഭാര്യയെ വിളിച്ച കാര്യം വെളിപ്പെടുത്തിയത്.
https://www.facebook.com/Malayalivartha






















