ചാൻസിലറായ ഗവർണർക്ക് വേണ്ടി സുപ്രീംകോടതിയിൽ എ ജി ഹാജരാകും; കേസിന്റെ ഫയലുകൾ എജിയുടെ ഓഫീസിൽ എത്തി; മാർച്ചിൽ സുപ്രീംകോടതി കേസ് പരിഗണിക്കും; വിസി നിയമനം യുജിസി ചട്ടത്തിന് വിരുദ്ധമെന്ന് ഹർജിക്കാരൻ

കണ്ണൂർ വിസി പുനർനിയമനത്തിനെതിരായ ഹർജിയിൽ നിർണായക നീക്കങ്ങൾ നടക്കുകയാണ്. ചാൻസിലറായ ഗവർണർക്ക് വേണ്ടി സുപ്രീംകോടതിയിൽ എ ജി ഹാജരാകുവാൻ ഒരുങ്ങുകയാണ്. കേസിന്റെ ഫയലുകൾ എജിയുടെ ഓഫീസിൽ എത്തി. മാർച്ചിൽ സുപ്രീംകോടതി ഈ കേസ് പരിഗണിക്കുവാനിരിക്കുകയാണ്. വിസി നിയമനം യുജിസി ചട്ടത്തിന് വിരുദ്ധമെന്ന് ഹർജിക്കാരൻ വ്യക്തമാക്കിയിരിക്കുകയാണ്. ഹർജിക്കാരൻ സത്യവാങ്മൂലം സമർപ്പിക്കുകയും ചെയ്തു.
കണ്ണൂർ വിസിയുടെ ആദ്യ നിയമനം യുജിസി ചട്ടങ്ങൾക്ക് വിരുദ്ധമാണെന്നും ഈ സാഹചര്യത്തിൽ നൽകിയ പുനനർനിയമനവും നിലനിൽക്കില്ലെന്നും കേസിലെ ഹർജിക്കാരനായ ഡോ.പ്രേമചന്ദ്രൻ കീഴൂട്ട് മറുപടി സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിരുന്നു. പുനർനിയമന സമയത്ത് ഡോ,ഗോപിനാഥ് രവീന്ദ്രൻ ആറുപത് വയസ് കഴിഞ്ഞിരുന്നു. പ്രായം കടന്നുള്ള നിയമനവും ചട്ടലംഘനമാണെന്ന് ഹർജിക്കാരൻ സുപ്രീംകോടതിയിൽ വ്യക്തമാക്കി. ഹർജിക്കാരൻ ഡോ. പ്രേമചന്ദ്രൻ കീഴൂട്ടിനായി മറുപടി സത്യവാങ്മൂലം സമർപ്പിച്ചത് അഭിഭാഷകൻ അതുൽ ശങ്കർ വിനോദാണ്.
അതേസമയം കണ്ണൂർ വിസി ഡോ. ഗോപിനാഥ് രവീന്ദ്രൻ സുപ്രീംകോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചിരുന്നു..യുജിസി ചട്ടങ്ങൾ പാലിച്ചാണ് കണ്ണൂർ സർവകലാശാലയിൽ തനിക്ക് പുനർനിയമനം നൽകിയതെന്നാണ് അദ്ദേഹം സത്യവാങ്മൂലത്തിൽ പറഞ്ഞത്. തന്റെ നിയമനം നിയമവിധേയമാണെന്ന കാര്യം വ്യക്തമാക്കി, അദ്ദേഹം സുപ്രീം കോടതിയിൽ സത്യവാങ്മൂലം സമർപ്പിക്കുകയുണ്ടായി. ആദ്യം തന്നെ കണ്ണൂർ യൂണിവേഴ്സിറ്റിയിൽ വൈസ് ചാൻസിലറായി നിയമിച്ചത് യു ജി സി ചട്ടം പാലിച്ചാണ് എന്ന കാര്യവും ചൂണ്ടിക്കാണിച്ചു.
അതേ നടപടികൾ താനെ പുനർ നിയമനത്തിന് വീണ്ടും പാലിക്കേണ്ടതില്ല. പുനർ നിയമനത്തിന് പ്രായപരിധി ബാധകമല്ല എന്ന കാര്യവും വ്യക്തമാക്കിയിട്ടുണ്ട്. ഒരു തവണ വിസിയായതിനാൽ തനിക്ക് പുനർ നിയമനത്തിന് യോഗ്യതയുണ്ടെന്നും ഡോ.ഗോപിനാഥ് രവീന്ദ്രൻ സത്യവാങ്മൂലത്തിൽ വ്യക്തമാക്കി. ഹർജിയിൽ ഗവർണർക്ക് വേണ്ടി വക്കീൽ വെങ്കിട്ട് സുബ്രഹ്മണ്യം വക്കാലത്ത് സമർപ്പിച്ചിരുന്നു.
https://www.facebook.com/Malayalivartha






















